കളിയിക്കാവിള കൊലപാതകം: അന്തർസംസ്ഥാന ഭീകരവാദ സംഘടനകൾക്ക് പങ്കുണ്ടെന്ന് സൂചന; അന്വേഷണം എൻ.ഐ.എ എറ്റെടുക്കും

കേരള തമിഴ്നാട് അതിർത്തിയിലെ കളിയിക്കാവിളയിൽ എസ്‌ഐയെ വെടിവെച്ചു കൊലപ്പെടുത്തിയ കേസ് എൻഐഎ എറ്റെടുക്കും. സംഭവത്തിന് പിന്നിൽ അന്തർസംസ്ഥാന ഭീകരവാദ സംഘടനകൾക്ക് പങ്കുണ്ടെന്നു പറയുന്നു. ഇവരിൽ നിന്ന്  സാമ്പത്തിക സഹായം ലഭിച്ചെന്ന സൂചനയുടെ പശ്ചാത്തലത്തിലാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ക്യൂബ്രാഞ്ചും കേന്ദ്രരഹസ്യാന്വേഷണ എജൻസിയും നൽകിയ റിപ്പോർട്ട് എൻഐഎ ഡയറക്ടർ ജനറൽ യോഗേഷ് ചന്ദ്ര മോദിയുടെ നേത്യത്വത്തിൽ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് തിരുമാനം.

സംഭവത്തിന്റെ ആസൂത്രണ ശൈലി വ്യക്തമായ ഭീകരവാദ തിരക്കഥയുടെ ആദ്യ ഭാഗങ്ങളിലെ ഒരു രംഗം മാത്രമാണെന്നാണ് എൻഐയുടെ നിഗമനം. കേരളത്തിലോ മറ്റ് സംസ്ഥാനങ്ങളിലോ ഇതിന്റെ തുടർച്ചയായ സംഭവങ്ങൾ ഉണ്ടായേക്കാം എന്ന സാദ്ധ്യത എൻഐഎ തള്ളിക്കളയുന്നില്ല. മതത്തിനെ മറയാക്കാനുള്ള ശ്രമം ബോധപൂർവ്വമാണെന്ന് ഭീകരവാദ വിരുദ്ധ എജൻസി കരുതുന്നു.

തമിഴ്‌നാട് ക്യൂബ്രാഞ്ച് ആയച്ച റിപ്പോർട്ടും എൻഐഎ വിലയിരുത്തി. കേരളത്തിൽ പ്രത്യേകിച്ച് തെക്കൻ ജില്ലയിൽ സംഭവം ആസൂത്രണം ചെയ്തത് എല്ലായിടവും തങ്ങളുടെ വരുതിയിലാണെന്ന് വരുത്തി തിർക്കാനാണെന്ന് വ്യക്തമാക്കുന്നതാണ് ക്യൂ ബ്രാഞ്ച് റിപ്പോർട്ട്. മാത്രമല്ല പുതിയ ശ്യംഖല ഇതിന്റെ ഭാഗമായി സ്യഷ്ടിയ്ക്കപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.

മൊബൈൽ ഫോൺ നിരീക്ഷണത്തെ അതിജീവിക്കാൻ ഉപഗ്രഹ ഫോൺ അടക്കമുള്ളവ ഇവര്‍ ഉപയോഗിച്ചിരുന്നു. ദേശ സുരക്ഷയ്ക്ക് പുതിയ വെല്ലുവിളികൾ ഉയർത്തുന്നതാണ് സംഭവമെന്ന് വിലയിരുത്തിയ സാഹചര്യത്തിലാണ് എൻഐഎയുടെ വിപുലമായ സംഘത്തിന്റെനേതൃത്വത്തിൽ അന്വേഷണം നടത്താനുള്ള തിരുമാനം.

ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശത്തോട്‌ ലഭ്യമായ റിപ്പോട്ടുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ഡയറക്ടർ ജനറൽ യോഗേഷ് ചന്ദ്ര മോദിയും യോജിക്കുകയായിരുന്നു. ഡിഐജി അനൂപ് കുരുവിള ജോണിന്റെ മേൽനോട്ടത്തിലാകും അന്വേഷണം. വീഡിയോ കോൺഫറൻസിംഗിലൂടെ അനൂപ് കുരുവിള ജോണിനോട് എൻഐഎ ഡിജി വിഷയം ചർച്ച ചെയ്തതായും വിശ്വസനീയ കേന്ദ്രങ്ങൾ വ്യക്തമാക്കി.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”