മുരളീധരനുമായി പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് വിഡി സതീശൻ; ഈ സ്നേഹം 23ന് ശേഷവും കണ്ടാൽ മതിയെന്ന് മുരളീധരൻ

കോൺഗ്രസിലെ പടലപ്പിണക്കത്തിനിടയിൽ ഒരുമിച്ച് വേദി പങ്കിട്ട് വിഡി സതീശനും കെ മുരളീധരനും. മുരളീധരനുമായി പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് വേദിയിൽ സതീശൻ പറഞ്ഞു. അതേസമയം മുരളീധരൻ അതൃപ്തി മറച്ചുവെച്ചില്ല. മുരളീധരൻ ഉദ്ഘാടകനായ സമരവേദിയിലേക്ക് സതീശൻ എത്തുകയായിരുന്നു.

പ്രശ്നങ്ങൾ ഒക്കെ പരിഹരിച്ചോ എന്ന ചോദ്യത്തിന് പാലക്കാട്ട് മുരളീധരൻ വന്നത് ചൂണ്ടിക്കാട്ടി ആയിരുന്നു സതീശന്റെ മറുപടി. ‘ഇപ്പോൾ കാണിക്കുന്ന സ്നേഹം 23ന് ശേഷവും കണ്ടാൽ മതിയെന്നായിരുന്നു മുരളീധരന്റെ പ്രതികരണം. സതീശൻ വേദിവിട്ട ശേഷമായിരുന്നു നീരസം മറച്ചുവെക്കാതെയുള്ള മുരളീധരന്റെ പ്രതികരണം.

മത്സരം കോൺഗ്രസും ബിജെപിയും തമ്മിലാണെന്ന സതീശന്റെ വാദവും മുരളീധരൻ തള്ളി. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കണ്ടോൺമെന്റ് ഹൗസിന്റെ അടുത്ത് കേരളാ ബാങ്ക് ജീവനക്കാർ നടത്തുന്ന സമരവേദിയിലാണ് മുരളീധരനും സതീശനും വേദിപങ്കിട്ടത്.

Latest Stories

'പ്രിയപ്പെട്ടവളെ നിനക്കൊപ്പം... അതിക്രൂരവും ഭീകരവുമായ ആക്രമണം നടത്തിയവർക്കെതിരെയുള്ള പോരാട്ടങ്ങളെ നയിച്ചത് ദൃഢനിശ്ചയത്തോടെയുള്ള നിന്റെ ധീരമായ നിലപാട്'; അതിജീവിതക്ക് പിന്തുണയുമായി വീണ ജോർജ്

'മുത്തശ്ശിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കട്ടിലിനടിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചു'; കൊല്ലത്ത് ലഹരിക്കടിമയായ ചെറുമകന്റെ കൊടുംക്രൂരത

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ

'കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു, പല പ്രാവശ്യം ഭീഷണിപ്പെടുത്തി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ മൊഴി നൽകി പരാതിക്കാരി

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്