ഇക്കുറി നിയമസഭ തിരഞ്ഞെടുപ്പിലേക്ക് ഇല്ല, തൃപ്പൂണിത്തുറയില്‍ ഇനി മല്‍സരിക്കാനില്ലെന്ന് കെ ബാബു; ആറ് തവണ ജയിപ്പിച്ച മണ്ഡലം

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ ബാബു എംഎല്‍എ. താന്‍ മത്സരിക്കുന്നില്ലെങ്കിലും തൃപ്പൂണിത്തുറ മണ്ഡലം യുഡിഎഫ് നിലനിര്‍ത്തുമെന്നും മികച്ച സ്ഥാനാര്‍ഥിയെ പാര്‍ട്ടി നേതൃത്വം പ്രഖ്യാപിക്കുമെന്നും കെ ബാബു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസിനും മുന്‍ മന്ത്രി ഡൊമിനിക് പ്രസന്റേഷനുമൊപ്പം ഡിസിഡി ഓഫിസിലെത്തിയായിരുന്നു കെ ബാബുവിന്റെ പ്രഖ്യാപനം. ഇത്തവണ മത്സരിക്കാനില്ലെന്ന് കെ ബാബു നേരത്തെ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നതായുള്ള വിവരം പുറത്തുവന്നിരുന്നു. ഔദ്യോഗിക സ്ഥിരീകരണം വരുന്നത് ഇന്നാണ്.

തൃപ്പൂണിത്തുറയില്‍ പിന്‍ഗാമിയെ നിര്‍ദേശിക്കാനില്ലെന്നും കെ ബാബു വ്യക്തമാക്കി. ‘ഒന്നു പോയി നോക്ക്, വേറൊന്നും ശരിയായില്ല’ എന്നാണ് 1991ല്‍ തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ഥിയാകണമെന്ന് പറയാന്‍ വിളിച്ചപ്പോള്‍ എ.കെ.ആന്റണി പറഞ്ഞതെന്നു കെ.ബാബു പറഞ്ഞു. എന്നാല്‍ തൃപ്പൂണിത്തുറയിലെ ജനങ്ങള്‍ തന്നെ കൈവിട്ടില്ലെന്നും ആറു തവണ ജയിപ്പിച്ചെന്നും ബാബു പറഞ്ഞു. ബാര്‍ കോഴ വിവാദവും അനധികൃത സ്വത്ത് സമ്പാദനകേസും നിലനില്‍ക്കെ 2016ല്‍ തൃപ്പൂണിത്തുറയില്‍ എം സ്വരാജിനോട് മാത്രമാണ് കെ ബാബു പരാജയപ്പെട്ടത്. എം.സ്വരാജിനോട് 4467 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. 2021ല്‍ സ്വരാജിനെ 992 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി മണ്ഡലം തിരിച്ചുപിടിച്ചു. 1991 മുതല്‍ 2011 വരെ കെ.ബാബു തൃപ്പൂണിത്തുറയില്‍ തുടര്‍ച്ചയായി വിജയിച്ചു.

എല്ലാ മേഖലയില്‍നിന്നും വലിയ പിന്തുണ പൊതുപ്രവര്‍ത്തന രംഗത്ത് ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് ഒന്നുമല്ലാതിരുന്ന എന്നെ ഇവിടെവരെ എത്തിച്ചതില്‍ കോണ്‍ഗ്രസും തൃപ്പൂണിത്തുറയിലെ ജനങ്ങളും വലിയ പങ്കാണ് വഹിച്ചത്. സാധാരണക്കാരനായിരുന്ന എന്നെ 1991ല്‍ കോണ്‍ഗ്രസ് നേതൃത്വം തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ഥിയാക്കി തീരുമാനിച്ചു. അന്ന് കോണ്‍ഗ്രസിനെയും യുഡിഎഫിനെയും സംബന്ധിച്ച് ബാലികേറാമലയായിരുന്നു തൃപ്പൂണിത്തുറ. സിപിഎമ്മിന്റെ ഉറച്ച സീറ്റുകളിലൊന്നായിരുന്നു. തൃപ്പൂണിത്തുറയിലെ ജനങ്ങള്‍ എല്ലാ നിലയിലും വലിയ പിന്തുണ നല്‍കി. ഇക്കാലമത്രയും വലിയ പിന്തുണ ലഭിച്ചു. 5 കൊല്ലം ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ അംഗമായി. തൃപ്പൂണിത്തുറ ഇത്തവണയും യുഡിഎഫ് പക്ഷത്തു തന്നെ ഉണ്ടാവും. ഭരണമാറ്റം ഉറപ്പായ കാര്യമാണ്.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രമേശ് പിഷാരടിയുടെ പേര് മാധ്യമങ്ങളില്‍ വന്നത് കണ്ടിരുന്നുവെന്നും എന്നാല്‍ പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം എന്തെങ്കിലും വന്നതായി അറിയില്ലെന്നും കെ ബാബു പറഞ്ഞു. പാര്‍ട്ടി നേതൃത്വം സംസാരിച്ചതായും അറിയില്ലെന്ന് കെ ബാബു കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസുമായി നല്ല ബന്ധമുള്ളയാളാണ് പിഷാരടിയെന്നും കലാകാരന്മാരില്‍ കോണ്‍ഗ്രസിന്റെ പ്ലാറ്റ്‌ഫോമില്‍ ധൈര്യപൂര്‍വം വരുന്ന ആളാണ് പിഷാരടിയെന്നും കെ ബാബു പറഞ്ഞു.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബാബുവിനെതിരെ ഇ.ഡിയുടെ കേസ് നിലവിലുണ്ട്. നേരത്തെ ബാബുവിന്റെ 25.82 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ ഇ.ഡി മരവിപ്പിച്ചിരുന്നു

Latest Stories

വയനാട് മാതൃക ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ട താക്കോല്‍ദാനവും ഫെബ്രുവരി 25ന്; 178 വീടുകള്‍ കൈമാറും

'ആരും നിയമത്തിന് മുകളിലല്ല'; എപ്സ്റ്റീന്‍ ഫയലുകളില്‍ പേര് വന്ന മുന്‍ ബ്രിട്ടീഷ് രാജകുമാരന്‍ ആന്‍ഡ്രൂ മൗണ്ട്ബാറ്റന്‍ അറസ്റ്റില്‍

'ഞാന്‍ ഉണ്ടാകുമ്പോള്‍ മൈക്ക് കളിക്കുന്ന കളി'; മൈക്ക് തകരാറിലായെങ്കിലും ഇത്തവണ പ്രകോപിതനായില്ല, തമാശയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍

ജില്ല സെക്രട്ടറിയേറ്റിലേക്ക് എടുത്തില്ല, പി കെ ശശി കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു; എല്‍ഡിഎഫിനെതിരെ ഒറ്റപ്പാലത്ത് വിമത സ്ഥാനാര്‍ത്ഥിയാകാന്‍ നീക്കം

ഡോ പി എ ലളിത അവാര്‍ഡ് പാലിയം ഇന്ത്യയ്ക്കും ഡോ. സുരേഷിനും; സാന്ത്വന പരിചരണരംഗത്തെ മികച്ച സേവനത്തിനുള്ള സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് പൂക്കോയ തങ്ങള്‍ ഹോസ്പിസിന്

ഈ തെരഞ്ഞെടുപ്പ്: കേരളത്തിന്റെ രാഷ്ട്രീയ ബാലൻസിനെ തകർക്കാനുള്ള നിശ്ശബ്ദ നീക്കം

അടിച്ച് എല്ലൊടിഞ്ഞില്ലെങ്കില്‍ ശിക്ഷയില്ല, ഭാര്യയേയും മക്കളേയും ഉപദ്രവിക്കാന്‍ പുരുഷനെ അനുവദിക്കുന്ന നിയമവുമായി താലിബാന്‍; 15 ദിവസത്തെ ശിക്ഷ ഭര്‍ത്താവിന് കിട്ടണമെങ്കില്‍ സ്ത്രീ ശരീരം പൂര്‍ണമായി മറച്ച് മുറിവ് കോടതിയില്‍ തെളിയിക്കണം; സംരക്ഷകനായി ഒരു പുരുഷന്‍ ഒപ്പമുണ്ടെങ്കില്‍ കോടതിയില്‍ പോവാം, താലിബാന്റെ വിസ്മയം

അഖിൽ മാരാർ ട്വന്റി 20യിലേക്ക്; കൊട്ടാരക്കരയിൽ എൻഡിഎ സ്ഥാനാർത്ഥിയാകാൻ നീക്കം?

കൈക്കൂലി ആരോപണം: പൂവാർ സ്റ്റേഷനിലെ രണ്ട് എസ്ഐമാർക്ക് സ്ഥലംമാറ്റം; നടപടി വയർലസിലൂടെ അറിയിച്ച് എസ്പി

'പെട്ടിക്കട നടത്തുന്നവർ പോലും ഇതിനേക്കാൾ മെച്ചമായി കണക്കുകൾ സൂക്ഷിക്കും'; ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം