ജോയിന്‍ ദി സ്റ്റോറി ജനുവരി ഒന്ന് മുതല്‍; മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എം പി ബഷീറും രാജീവ് ശങ്കരനും നേതൃത്വം നല്‍കുന്ന പുതിയ മാധ്യമ സംരംഭത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എം പി ബഷീറും രാജീവ് ശങ്കരനും നേതൃത്വം നല്‍കുന്ന പുതിയ മാധ്യമ സംരംഭം ജോയിന്‍ ദ സ്റ്റോറി ജനുവരി ആദ്യവാരത്തില്‍ പ്രവര്‍ത്തനം തുടങ്ങും. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, മീഡിയ ടെക്‌നോളജി മേഖലകളില്‍ സംരംഭകരായ അലന്‍ ജോണും കിരണ്‍ ജെയിംസുമാണ് ജോയിന്‍ ദ സ്റ്റോറി സ്ഥാപക ഡയറക്ടര്‍മാര്‍. ജോയിന്‍ ദി സ്റ്റോറിയുടെ ഔപചാരിക പ്രഖ്യാപനവും ലോഗോ കൈമാറ്റവും കൊച്ചിയില്‍ നടന്നു.

മലയാളത്തിലെ ആദ്യ വാര്‍ത്ത ചാനലായ ഇന്ത്യാവിഷന്റെ മുന്‍ എക്സിക്യൂട്ടീവ് എഡിറ്ററായ എം.പി. ബഷീര്‍, റിപ്പോര്‍ട്ടര്‍ ലൈവ്, ന്യൂസ് മലയാളം എന്നീ ചാനലുകളുടെ എഡിറ്റോറിയല്‍ മേധാവിയായിരുന്നു. മീഡിയവണ്‍ ചാനല്‍ മുന്‍ കോഓര്‍ഡിനേറ്റിംഗ് എഡിറ്ററാണ് രാജീവ് ശങ്കരന്‍. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സ്ഥാപനത്തിന്റെ ലോഗോ പ്രകാശനം മുന്‍ പ്രസ് കൗണ്‍സില്‍ മെമ്പര്‍ ഡോക്ടര്‍ സെബാസ്റ്റ്യന്‍ പോള്‍ നിര്‍വഹിച്ചു. വിശ്വാസ്യതക്ക് പരമപ്രാധാന്യം നല്‍കുന്നതും എ ഐ -ഡിജിറ്റല്‍ സാങ്കേതികവിദ്യയെ ഗുണപരമായി പ്രയോജനപ്പെടുതുന്നതുമായിരിക്കും പുതിയ സംരംഭമെന്നു ജോയിന്‍ ദി സ്റ്റോറി പ്രൈവറ്റ് ലിമിറ്റഡ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഓരോ ദിവസത്തെയും പ്രധാന വാര്‍ത്തകളെ വസ്തുതാപരമായി വിശകലനം ചെയ്യുന്ന ഡിബേറ്റുകള്‍, വാര്‍ത്താ എക്സ്പ്ലെയിനറുകള്‍, ആഴത്തില്‍ വാസ്തവം തേടുന്ന അഭിമുഖങ്ങള്‍, സമൂഹത്തിന്റെ വിവിധ തലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍, വിവിധ മേഖലകളിലെ വിദഗ്ധരുടെ അഭിപ്രായങ്ങള്‍ ഉള്‍കൊള്ളുന്ന വീഡിയോ കോളങ്ങള്‍ എന്നിവയാവും ‘ജോയിന്‍ ദ സ്റ്റോറി’യുടെ അടിസ്ഥാന ഉള്ളടക്കം. യൂട്യൂബ് ചാനലുകള്‍, മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പോര്‍ട്ടലുകള്‍, നൂതനമായ സാങ്കേതികതയും ഉള്ളടക്കവും ഉറപ്പാക്കുന്ന ടെലിവിഷന്‍ ചാനല്‍ എന്നിവയാവും പ്രധാന പ്ലാറ്റ്ഫോമുകള്‍. റിപ്പോര്‍ട്ടര്‍മാര്‍, ക്രിയേറ്റര്‍മാര്‍, ജേണലിസത്തോട് താല്‍പ്പര്യമുള്ള പൊതുജനങ്ങള്‍ എന്നിവരുടെ ഒത്തുചേരലാവും ‘ജോയിന്‍ ദ സ്റ്റോറി’യില്‍ ഉണ്ടാവുക. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ വാണിജ്യപരമായി എങ്ങനെ ലാഭകരമാക്കാം ദീര്‍ഘകാല ലക്ഷ്യവും ഈ സംരംഭത്തിനുണ്ടെന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തുടക്കത്തില്‍ മലയാളത്തിലും പിന്നീട് ഇംഗ്ലീഷിലുമുള്ള പ്ലാറ്റ്ഫോമുകള്‍ നിലവില്‍വരും. കേരളത്തിലെ ഏറ്റവും വിശ്വാസ്യതയുള്ള വാര്‍ത്താ സ്റ്റോറികള്‍ ജനങ്ങളിലേക്കെത്തിക്കുന്ന മാധ്യമസ്ഥാപനമാകുക എന്ന ലക്ഷ്യത്തിനാവും ‘ജോയിന്‍ ദ സ്റ്റോറി’ പ്രാധാന്യം നല്‍കുക.

‘കേവലം മറ്റൊരു ന്യൂസ്റൂം സൃഷ്ടിക്കുകയല്ല ഞങ്ങളുടെ ലക്ഷ്യം. സാങ്കേതികവിദ്യ ഗുണപരമായി പ്രയോജനപ്പെടുത്തുന്നതും വാര്‍ത്തയിലെ സത്യനിഷ്ഠയെ ശക്തിപ്പെടുത്തുന്നതും, ഓരോ സ്റ്റോറിയും പൊതുജനഅവബോധത്തെ ഉയര്‍ത്തുന്നതുമായ ഒരു മാധ്യമ സ്ഥാപനം നിര്‍മ്മിക്കുകയാണ് ലക്ഷ്യം,’ ജോയിന്‍ ദ സ്റ്റോറി സ്ഥാപക ഡയറക്ടറായ അലന്‍ ജോണ്‍ പറഞ്ഞു.

‘കാര്യങ്ങള്‍ ആഴത്തില്‍ വിവരിച്ചുതരുന്നതിന് പകരം ആര്‍ത്തട്ടഹസിക്കുന്ന വാര്‍ത്താ ശൈലിയോട് ആഗോളതലത്തില്‍ ഒരു മടുപ്പ് ദൃശ്യമാണ്. ഈ ശൈലിയെ മാറ്റിമറിക്കാനാണ് ഞങ്ങളുടെ മാധ്യമ സംരംഭം ശ്രമിക്കുക,’ മറ്റൊരു സ്ഥാപക ഡയറക്ടറായ കിരണ്‍ ജയിംസ് പറഞ്ഞു.

For details
Kiran James +91 9995553300

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍