അതിര് നിശ്ചയിക്കാന്‍ കല്ലിടുന്നത് നിയമവിരുദ്ധം; കെ- റെയിലിന്റെ വാദം തെറ്റെന്ന് രേഖകള്‍

സംസ്ഥാനത്ത് കല്ലിടല്‍ പ്രതിഷേധങ്ങള്‍ക്കിടെ കെറെയില്‍ വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. കെ റെയില്‍ സര്‍വ്വേ കല്ലുകള്‍ ഇടുന്നത് നിയമ പ്രകാരമെന്നായിരുന്നു കെ റെയില്‍ എംഡിയുടെ വാദം. എന്നാല്‍ കേരള സര്‍വ്വേ ആന്റ് ബൗണ്ടറീസ് ആക്ടില്‍ പദ്ധതി ഭൂമിക്ക് സര്‍വ്വേ നടത്താന്‍ അതിരുകല്ലുകള്‍ സ്ഥാപിക്കണമെന്ന് പറഞ്ഞിട്ടില്ല. ഭൂമി അടയാളപ്പെടുത്തുന്നതിന്റെ ഭാഗമായി മാര്‍ക്കുകള്‍ സ്ഥാപിച്ചാല്‍ മതിയെന്നാണ് ചട്ടം. ഇത് മറികടന്നാണ് ജനങ്ങളെ വെല്ലുവിളിച്ച് സര്‍ക്കാര്‍ കല്ലുകള്‍ സ്ഥാപിക്കുന്നത്.

സാമൂഹിക ആഘാത പഠനം നടത്താന്‍ കല്ലുകള്‍ സ്ഥാപിക്കാന്‍ നിയമം അനുവദിക്കുന്നുണ്ടെന്നാണ് കെ റെയിലിന്റെ വാദം. ഏതു പദ്ധതിക്കും സാമൂഹിക ആഘാത പഠനത്തിന് വിജ്ഞാപനമിറക്കി സര്‍ക്കാരിന് സര്‍വ്വേ നടത്താമെന്ന് കേരള സര്‍വ്വേ ആന്റ് ബൗണ്ടറീസ് ആക്ടിന്റെ സെക്ഷന്‍ നാലും, ആറും വ്യക്തമാക്കുന്നു. ഇത് ദുര്‍വ്യാഖ്യാനിച്ചാണ് സര്‍ക്കാര്‍ ത്വരിതഗതിയില്‍ കല്ലിടല്‍ നടപ്പാക്കുന്നത്.

സാമൂഹിക ആഘാത പഠനം നടത്തേണ്ട ഭൂമിയുടെ അതിര് തിരിച്ച് ചിഹ്നങ്ങള്‍ നല്‍കി മാര്‍ക് ചെയ്താല്‍ മതിയെന്നിരിക്കെയാണ് കല്ലിടല്‍ നടക്കുന്നത്. ഇത് ആ പ്രദേശത്തെ ജനങ്ങളെ ബോധ്യപ്പെടുത്തുകയും വേണം. ഇതോടെ സര്‍ക്കാരും കെ റെയിലും മുന്നോട്ടുവെക്കുന്ന വാദങ്ങള്‍ പൊളിയുകയാണ്.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി