'സ്കൂളിലെ നിയമം പാലിക്കാൻ വിദ്യാർഥികൾ ബാധ്യസ്ഥർ എന്ന് ഹൈക്കോടതി, വിദ്യാർഥിനിക്ക് ഹിജാബ് ധരിച്ച് തുടർപഠനം നടത്താൻ അനുമതി നൽകണമെന്ന് വിദ്യാഭ്യാസ മന്ത്രി'; ശിവൻകുട്ടിയുടെ നിലപാട് ഹൈകോടതിയോടുള്ള വെല്ലുവിളിയോ?

മന്ത്രിയാണോ ഹൈക്കോടതി ആണോ വലുത്? ‘സ്കൂളിലെ നിയമം പാലിക്കാൻ വിദ്യാർഥികൾ ബാധ്യസ്ഥർ ആണ്’– എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ ഹൈക്കോടതിയുടെ നിലപാടാണിത്. എന്നാൽ വിഷയത്തിൽ മുൻപ് ഇതേ നിലപാട് ഉണ്ടായ മന്ത്രി മലക്കം മറിഞ്ഞ് പെട്ടെന്നാണ് നിലപാട് മാറ്റിയത്. ‘വിദ്യാർഥിനിക്ക് ഹിജാബ് ധരിച്ച് തുടർപഠനം നടത്താൻ അനുമതി നൽകണം’ എന്നാണ് ഇന്നലെ വിദ്യാഭാസമന്ത്രി പറഞ്ഞത്.

പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ യൂണിഫോം ധരിക്കുന്നത് സംബന്ധിച്ച് സ്‌കൂളിന്റെ ബൈലോ പാലിക്കാത്തതിനാലാണ് വിദ്യാർത്ഥിയെ പുറത്ത് നിർത്തിയത് എന്ന് സംബന്ധിച്ച് സ്കൂൾ മാനേജ്‌മന്റ് അടക്കം വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. ‘സ്‌കൂള്‍ യൂണിഫോം സംബന്ധിച്ച് മാനേജ്‌മെന്റ് തീരുമാനം പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും, ഒരു കുട്ടി മാത്രം നിര്‍ദേശം പാലിക്കാത്തത് മറ്റുള്ളവര്‍ക്ക് സമ്മര്‍ദ്ദം ഉണ്ടാക്കുന്നുവെന്നും സ്‌കൂള്‍ അധികൃതര്‍ ചൂണ്ടിക്കാണിച്ചിരുന്നു.

ഇതുസംബന്ധിച്ച വിദ്യാഭ്യാസ മന്ത്രിയുടെ നിലപാടും വ്യക്തമായിരുന്നു. സ്കൂൾ നിയമനാണ് എല്ലാവര്ക്കും ഒരുപോലെ ആണെന്നായിരുന്നു മന്ത്രിയുടെ ആദ്യനിലപാട്. എന്നാൽ പിന്നീട് അത് മാറി. ഹൈക്കോടതിയുടെ ഉത്തരവിനെ വെല്ലുവിളിക്കുന്ന തരത്തിലായിരുന്നു മന്ത്രിയുടെ നിലപാട് മാറ്റം. വിഷയത്തിൽ സ്കൂൾ മാനേജ്മെന്റിന് വീഴ്ച സംഭവിച്ചുവെന്നും ഗുരുതരമായ കൃത്യ വിലോപമാണ് ഉണ്ടായിട്ടുള്ളതെന്നും എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോർട്ടിൽ ഉണ്ടെന്ന് മന്ത്രി പറഞ്ഞു. അസ്വസ്ഥത ഉണ്ടാക്കുന്ന ഏത് വിഷയത്തിലും സർക്കാർ ഇടപെടും. അച്ഛനും അമ്മയും ആഗ്രഹിക്കുന്ന കാലത്തോളം കുട്ടിക്ക് ഹിജാബ് ധരിച്ച് ക്ലാസിൽ എത്താമെന്നും മന്ത്രി വ്യക്തമാക്കി.

എന്നാൽ 2018ൽ ഹൈക്കോടതി ജസ്റ്റിസ് മുസ്താഖ് പുറപ്പെടുവിച്ച വിധി നോക്കിയാൽ ‘It is for the institution to decide whether the petitioners can be permitted to attend the classes with the headscarf and full sleeve shirt. It is purely within the domain of the institution to decide on the same’– എന്നതാണ്. ഹിജാബ് വിവാദം ഉണ്ടായതിന് പിന്നാലെ പള്ളുരുത്തി സെൻ്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടായി. സ്കൂളിലെ നിയമം പാലിക്കാൻ വിദ്യാർഥികൾ ബാധ്യസ്ഥരാണെന്നാണ് ഹൈക്കോടതി അറിയിച്ചത്.

വിഷയം ഒത്തുതീർപ്പ് ആയതിന് പിന്നാലെയാണ് മന്ത്രി നിലപാട് മാറ്റി രംഗത്തെത്തുന്നത്. വിഷയത്തിൽ ഹൈക്കോടതിയുടെ പ്രസ്താവന പോലും പരിഗണിക്കാതെയുള്ള മന്ത്രിയുടെ നിലപാട് മാറ്റത്തിനെതിരെ വലിയ രീതിയിലിലുള്ള വിമർശനമാണ് ഉയരുന്നത്. ഇരു കൂട്ടരും രമ്യമായി പരിഹരിച്ച വിഷയത്തെ വീണ്ടും കുത്തിപ്പൊക്കി വർഗീയശക്തികൾക്ക് വിളയാടാൻ പാകത്തിന് ഇട്ടു കൊടുത്ത വിവേക ശൂന്യതയാണ് മന്ത്രിക്കെന്ന് കത്തോലിക്കാ സഭ ആരോപിച്ചു. വിദ്യാഭ്യാസ മന്ത്രി ബഹുമാനപ്പെട്ട കോടതി വെല്ലുവിളിക്കുകയാണോ എന്നും ഇത്തരത്തിലുള്ള പ്രതികരണം നടത്താൻ മന്ത്രിക്ക് അവകാശമില്ലെന്നും സഭ കുറ്റപ്പെടുത്തി.

Latest Stories

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം