വമ്പന്‍മാരുടെ കള്ളപ്പണം വെളുപ്പിച്ചു; ഫാരിസിന് 92 റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍; കണ്ടെത്തിയത് വന്‍ തെളിവുകള്‍; നോട്ടീസ് കൈമാറി ആദായ നികുതി വകുപ്പ്

റിയല്‍ എസ്റ്റേറ്റ് ഇടപാടിലെ കള്ളപ്പണ നിക്ഷേപവുമായി ബന്ധപ്പെട്ട് വിവാദ വ്യവസായി ഫാരിസ് അബൂബക്കര്‍ നേരിട്ട് ഹാജരാകാന്‍ നോട്ടീസ്. ആദായ നികുതി വകുപ്പാണ് ഫാരിസിന് നോട്ടീസ് കൈമാറിയിരിക്കുന്നത്. എന്നാല്‍, ഫാരിസ് ലണ്ടനിലാണെന്നാണ് ബന്ധുക്കളും ജീവനക്കാരും അദായനികുതി വകുപ്പിനെ അറിയിച്ചിരിക്കുന്നത്. തുടര്‍ന്നാണ് ചെന്നൈയിലെ ആദായ നികുതി ഓഫീസില്‍ നേരിട്ടു ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്.

റിയല്‍ എസ്റ്റേറ്റ് ഇടപാടിലെ കള്ളപ്പണ നിക്ഷേപവുമായി ബന്ധപ്പെട്ടായിരുന്നു കൊച്ചി, ഡല്‍ഹി, ബംഗളുരു, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലെ ഫാരിസ് അബൂബക്കറിന്റെ 70 ല്‍പരം ഓഫീസുകള്‍ ആദായ നികുതി വകുപ്പ് റെയ്ഡ് ചെയ്തത്. കോഴിക്കോട്ടെ നന്ദിബസാറിലെ കുടുംബവീട്ടിലും റെയ്ഡ് നടത്തി.

എറണാകുളം ഓഫീസില്‍ നടത്തിയ റെയ്ഡ് റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ടായിരുന്നു. ഫാരിസിന് 92 റിയല്‍ എസ്റ്റേറ്റ് കമ്പനികളുണ്ടെന്നാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. മുളവുകാട്ടുള്ള 15 ഏക്കറിന്റെ രേഖകളും ഐ.ടി. വകുപ്പ് പിടിച്ചെടുത്തു പരിശോധിച്ചു വരികയാണ്. ചേര്‍ത്തലയില്‍ അടക്കം നടത്തിയ ഭൂമിയിടപാടുകള്‍ അന്വേഷിക്കുന്നുണ്ട്.
ഫാരിസിന്റെ രാഷ്ട്രീയ ബന്ധങ്ങളുടെ സ്വാധീനവും അന്വേഷണ പരിധിയില്‍പ്പെടും. റിയല്‍എസ്റ്റേറ്റ് ഇടപാടുകളില്‍ ഫാരിസ് അബൂബക്കര്‍ കോടിക്കണക്കിനു രൂപയുടെ കള്ളപ്പണം ഇറക്കിയിട്ടുണ്ടെന്നാണ് ഐടി വകുപ്പിന് ലഭിച്ച റിപ്പോര്‍ട്ട്.

ഇതേത്തുടര്‍ന്നാണ് അന്വേഷണം കടുപ്പിച്ചത്. കൊച്ചിയിലെ ആദായനികുതി വകുപ്പ് ഡയറക്ടര്‍ ഓഫീസും ചെന്നൈ ഓഫീസുമാണ് പരിശോധനകള്‍ക്ക് മുന്‍കൈ എടുത്തിട്ടുള്ളത്. . പല ഇടപാടുകളും വിദേശത്തു വച്ചാണ് നടത്തിയിട്ടുള്ളതെന്നും കണ്ടെത്തിയിട്ടുണ്ട്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക