ലോക കേരള സഭയുടെ ഉദ്ഘാടന സമ്മേളനവും സെമിനാറും ഒഴിവാക്കി

കുവൈത്ത് തീപിടിത്ത ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ലോക കേരള സഭയുടെ ഉദ്ഘാടന സമ്മേളനവും സെമിനാറും അനുബന്ധ പരിപാടികളും ഒഴിവാക്കിയതായി സര്‍ക്കാര്‍ അറിയിച്ചു. 14 , 15 തീയ്യതികളിൽ ലോക കേരളസഭാ സമ്മേളനം നിശ്ചയിച്ച പ്രകാരം നടക്കും. ആഘോഷ പരിപാടികള്‍ ഉണ്ടാവില്ലെന്നും അധികൃതര്‍ അറിയിച്ചു.

നിയമസഭാ മന്ദിരത്തിലെ ആര്‍ ശങ്കരനാരാണയന്‍ തമ്പി ഹാളിലാണ് നാളെ സമ്മേളനത്തിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. സർക്കാരിനോടുള്ള ഭിന്നത തുറന്ന് പറഞ്ഞ് ഉദ്ഘാടകനാകാനുള്ള ക്ഷണം ഗവർണ്ണർ പരസ്യമായി തള്ളിയിരുന്നു. 103 രാജ്യങ്ങളിലെ പ്രതിനിധികളാണ് ഇത്തവണ ലോക കേരള സഭയിൽ പങ്കെടുക്കുന്നത്. വെള്ളിയാഴ്ച രണ്ട് മുതൽ മൂന്നര വരെ എട്ട് വിഷയങ്ങളിൽ ചർച്ച നടക്കും. ശനിയാഴ്ച രാവിലെ മുതലാണ് മേഖലാ യോഗവും റിപ്പോർട്ടിംഗും. തുടർന്ന് എട്ട് വിഷയത്തിലെ ചർച്ചകളുടെ റിപ്പോർട്ട് സമർപ്പണം. വൈകിട്ട് മുഖ്യമന്ത്രി മറുപടി പറയും.

Latest Stories

വര്‍ഗീയതയാണ് സിപിഎമ്മിന്റെ തുറുപ്പ് ചീട്ട്; പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ഗീയത പ്രചരിപ്പിക്കുന്നുവെന്ന് വിഡി സതീശന്‍ 

ഇറാന്റെ പുതിയ സൈനിക മേധാവിയേയും ഇസ്രയേല്‍ വധിച്ചു; ബഗേരിക്കും ഘോലംഅലി റാഷീദിനും പിന്നാലെ നാല് ദിവസം മുമ്പ് ചുമതലയേറ്റ അലി ഷാദ്മാനിയേയും വധിച്ചെന്ന് ഐഡിഎഫ്

'രേണുവിന് മെന്റൽ ഡിപ്രെഷൻ ഉണ്ട്, ടാബ്‌ലെറ്റ് ഒക്കെ ഉണ്ട്, അത് സംഭവിച്ചു പോയതാണ്'; അന്ന് കൊല്ലം സുധി പറഞ്ഞത്...

വാർത്താ വായനക്കിടെ ഇസ്രയേലിന്റെ മിസൈലാക്രമണം; ഇറാനിൽ ഔദ്യോഗിക ചാനലിന്റെ മാധ്യമ പ്രവർത്തകയും, സാങ്കേതിക പ്രവർത്തകനും കൊല്ലപ്പെട്ടു

മിമിക്രി എന്ന പേരിൽ അച്ഛനെ അനുകരിക്കുന്നത് കൊഞ്ഞനം കുത്തുന്നത് പോലെ, കൃത്യമായി കാണിച്ചാൽ ഒരു പവൻ സമ്മാനം; വെല്ലുവിളിയുമായി നടൻ സത്യന്റെ മകൻ

അവന്റെ അടി കണ്ട് എന്റെ കിളി പോയി, യുവരാജും ലാറയും കളിക്കുന്നതുപോലെയാണ് ആ താരത്തിന്റെ ബാറ്റിങ്, രാജസ്ഥാൻ താരത്തെ പുകഴ്ത്തി ബട്ലർ

എംഎസ്സി എല്‍സ 3 മുങ്ങിയ സംഭവം; അഞ്ച് നാവികരുടെ പാസ്‌പോര്‍ട്ട് പൊലീസ് പിടിച്ചെടുത്തു

‘സിനിമ റിവ്യൂവിന് പണം ആവശ്യപ്പെട്ടു, നൽകിയില്ലെങ്കിൽ മോശം റിവ്യൂ നൽകുമെന്ന് ഭീഷണി'; പരാതിയുമായി ‘വ്യസനസമേതം ബന്ധുമിത്രാദികൾ’ എന്ന ചിത്രത്തിന്റെ നിർമാതാവ്

മുഖത്തെ രോമങ്ങൾ കാരണം​ 'ഗോഡ്സില്ല' എന്ന് വിളിച്ച് കളിയാക്കി; വെളിപ്പെടുത്തലുമായി ഗായിക ജൊനിറ്റ ഗാന്ധി

'ഷാഫി പറമ്പിലിന്റെയും രാഹുൽ മാങ്കൂട്ടത്തിലിന്റെയും പദവി റദ്ദാക്കണം'; ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ അടിയന്തര റിപ്പോർട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ