വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

വയനാട് ഉപതിരഞ്ഞെടുപ്പിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ. 16 സ്ഥാനാർത്ഥികൾ മത്സരിച്ച വയനാട്ടിൽ 5076 വോട്ടുകളാണ് നോട്ട നേടിയത്. കോൺഗ്രസിന്റെ സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി ഒന്നാം സ്ഥാനവും, എൽഡിഎഫ് സത്യൻ മൊകേരി രണ്ടാം സ്ഥാനവും, ബിജെപിയുടെ നവ്യ ഹരിദാസ് മൂന്നാം സ്ഥാനവും നേടി.

8 സ്വതന്ത്രരും, നവരംഗ് കോൺഗ്രസ് പാർട്ടി, കിസാൻ മജ്ദൂർ ബെറോജ്ഗർ സംഘ്, ദേശീയ ജന സേന പാർട്ടി, ബഹുജൻ ദ്രാവിഡ പാർട്ടി, റൈറ്റ് ടു കോൾ പാർട്ടി എന്നിവരും തിരഞ്ഞെടുപ്പിൽ മത്സരിച്ചു. നോട്ടക്ക് 5076 വോട്ടുകൾ കിട്ടിയപ്പോൾ 2000 വോട്ട് പോലും മറ്റ് സ്ഥാനാത്ഥികൾക്ക് നേടാനായില്ല.

സന്തോഷ് പുളിക്കൽ (സ്വതന്ത്രൻ) 1321 വോട്ട്, ഷെയ്ക്ക് ജലീൽ (നവരംഗ് കോൺഗ്രസ് പാർട്ടി) 1196 വോട്ട്, ഗോപാൽ സ്വരൂപ് ഗാന്ധി (കിസാൻ മജ്ദൂർ ബെറോജ്ഗർ സംഘ്) 1170 വോട്ട്, സോൻ സിംഗ് യാദവ് (സ്വതന്ത്രൻ) 1067 വോട്ട്, രുക്മിണി (സ്വതന്ത്രൻ) 917 വോട്ട്, ആർ രാജൻ (സ്വതന്ത്രൻ) 517 വോട്ട്, ദുഗ്ഗിരാള നാഗേശ്വര റാവു (ദേശീയ ജന സേന പാർട്ടി) 373 വോട്ട്, ജയേന്ദ്ര കെ റാത്തോഡ് (റൈറ്റ് ടു കോൾ പാർട്ടി) 306 വോട്ട്, എ സീത (ബഹുജൻ ദ്രാവിഡ പാർട്ടി) 270 വോട്ട്, ഡിആർ കെ പത്മരാജൻ (സ്വതന്ത്രൻ) 242 വോട്ട്, എ നൂർ മുഹമ്മദ് (സ്വതന്ത്രൻ) 210 വോട്ട്, ഇസ്മയിൽ സാബി ഉള്ളാ (സ്വതന്ത്രൻ) 196 വോട്ട് എന്നിങ്ങനെയാണ് നേടിയത്.

Latest Stories

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ