ഗൂഢാലോചന മോര്‍ച്ചറി പരിസരത്ത്; ശ്രീനിവാസന്‍ വധത്തില്‍ പ്രതികളുടെ മൊഴി പുറത്ത്

മോര്‍ച്ചറി പരിസരത്തെ അരമണിക്കൂര്‍ സമയം നീണ്ട ഗൂഢാലോചനയില്‍ നടപ്പാക്കിയതാണ് ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലയെന്ന് പ്രതികളുടെ മൊഴി. എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ട് ഇരുപത്തി നാല് മണിക്കൂറിനുള്ളില്‍ കണക്ക് തീര്‍ക്കാനായിരുന്നു നിര്‍ദേശം.

സുബൈര്‍ കൊലപ്പെട്ട പതിനഞ്ചിന് രാത്രിയിലായിരുന്നു ആസൂത്രണം. അറിയപ്പെടുന്ന നേതാവാകണം ഇരയെന്ന് ആദ്യമേ ഉറപ്പിച്ചു. അടുത്തദിവസം അതായത് ശ്രീനിവാസന്റെ കൊലപാതകമുണ്ടായ പതിനാറിന് രാവിലെ സുബൈറിന്റെ പോസ്റ്റുമോര്‍ട്ടം തുടങ്ങിയ സമയം വീണ്ടും ഒത്തുചേര്‍ന്ന് അന്തിമ രൂപമുണ്ടാക്കി.

പിന്നീട് ഇരുചക്രവാഹനങ്ങളിലായി എത്തി ശ്രീനിവാസനെ കൊലപ്പെടുത്തുകയായിരുന്നു. ഇതിനിടയില്‍ പ്രധാനപ്പെട്ട നാല് ബിജെപി, ആര്‍എസ്എസ് നേതാക്കളെ അന്വേഷിച്ച് വീടുകള്‍ക്ക് പരിസരത്ത് കൊലയാളികള്‍ എത്തിയെങ്കിലും അവരെ കണ്ടെത്താനായിരുന്നില്ല. മൂന്ന് ഇരുചക്രവാഹനങ്ങളിലായി എത്തിയവര്‍ കൃത്യം നടത്തി മടങ്ങുമ്പോള്‍ ചിലര്‍ സമീപത്ത് ഒളിഞ്ഞിരിക്കുകയായിരുന്നു. അക്രമി സംഘത്തെ ആരെങ്കിലും തടയുകയോ പ്രത്യാക്രമണമോ ഉണ്ടായാല്‍ രക്ഷപ്പെടുത്തുകയായിരുന്നു ലക്ഷ്യം.

കൊലയ്ക്ക് ശേഷം പ്രതികള്‍ വ്യത്യസ്ത വഴികളിലൂടെ രക്ഷപ്പെട്ടു. പിന്നാലെ കൊലയാളികളില്‍ ചിലര്‍ ജില്ല ആശുപത്രിയിലുെമത്തിയിരുന്നു.

Latest Stories

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു