മകരവിളക്ക് തെളിയിക്കുന്ന തറയിലിരുന്ന് പൂജ നടത്തിയത് വിവാദസ്വാമി; പൊന്നമ്പലമേട്ടില്‍ അതിക്രമിച്ച് കയറിയത് പരിശോധിക്കാന്‍ വനംവകുപ്പും; നടപടി വേഗത്തിലാക്കി പൊലീസും

അതീവ സുരക്ഷാ മേഖലയായ ശബരിമല പൊന്നമ്പല മേട്ടില്‍ അതിക്രമിച്ചു കയറി പൂജ ചെയ്ത സംഭവത്തില്‍ നടപടി കടുപ്പിച്ച് വനംവകുപ്പ്. നേരത്തെ അനേകം വിവാദം സൃഷ്ടിച്ചിട്ടുള്ള തമിഴ്നാട് സ്വദേശി നാരായണ സ്വാമിയാണ് പൊന്നമ്പലമേട്ടില്‍ അതിക്രമിച്ച് കയറിയത്. പൂജയുടെ ദൃശ്യങ്ങള്‍ പുറത്തു വന്നതൊടെയാണ് പൊലീസും വനംവകുപ്പ് നേരിട്ട് കേസെടുത്തത്.

വനംവകുപ്പിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലുള്ള മകരവിളക്ക് തെളിയിക്കുന്ന തറയിലിരുന്നായിരുന്നണെ് ഇയാള്‍ പൂജ നടത്തിയത്. പൂജയുടെ വീഡിയോ ദേവസ്വംബോര്‍ഡ് അടക്കമുള്ള ഉന്നതോദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട് അനേകം തവണ വിവാദം ഉണ്ടാക്കിയിട്ടുള്ളയാളാണ് പൂജ നടത്തിയ നാരായണനെന്നാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്.

കീഴ്ശാന്തിയുടെ സഹായിയായി പ്രവര്‍ത്തിക്കുന്ന കാലത്ത് പൂജയ്ക്ക് എത്തുന്നവര്‍ക്ക് വ്യാജ രസീതികള്‍ നല്‍കി എന്ന പരാതി ഇയാള്‍ക്കെതിരേ ഉയര്‍ന്നിരുന്നു. തന്ത്രി എന്ന ബോര്‍ഡ് വെച്ച കാറില്‍ സഞ്ചരിച്ചതിന് ഒരിക്കല്‍ പൊലീസ് പിടികൂടുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ദേവസ്വം ബോര്‍ഡ് പൊലീസ് മേധാവിയ്ക്കും വനംവകുപ്പിനുമെല്ലാം പരാതി നല്‍കിയിട്ടുള്ളതായിട്ടാണ് വിവരം.

അതേസമയം, നാരായണ സ്വാമിക്കെതിരെ ചുമത്തിയിരിക്കുന്നത് മൂന്നു വര്‍ഷംവരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ (27, 51), കേരള വന നിയമം 1961 (ഭേദഗതി 1999) സെക്ഷന്‍ 27 (1) ഇ (4) എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളാണിവ. നാരായണ സ്വാമിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

പെരിയാര്‍ ടൈഗര്‍ വെസ്റ്റ് ഡിവിഷനില്‍ പമ്പ ഫോറസ്റ്റ് റേഞ്ചില്‍ പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷന്‍ അധികാരപരിധിയിലെ പൊന്നമ്പലമേട് റിസര്‍വ് വനത്തിലാണ് നാരായണ സ്വാമിയും കൂട്ടാളികളും അനധികൃതമായി പ്രവേശിച്ചത്. ശബരിമല ക്ഷേത്രവുമായി ആചാരപരമായി അടുത്ത ബന്ധമുള്ള സ്ഥലമാണ് പൊന്നമ്പലമേട്. കേസെടുക്കുന്നതിന് ഏഴു ദിവസങ്ങള്‍ക്കുള്ളിലാണ് സംഭവം നടന്നതെന്ന് ഫോറസ്റ്റ് ഓഫന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിയുടെ മേല്‍വിലാസം ലഭിച്ചിട്ടില്ല. മറ്റു പ്രതികളെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും പച്ചക്കാനം സ്റ്റേഷന്‍ ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. റാന്നി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പിച്ചത്.

Latest Stories

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ