'മരിക്കുന്നത് വരെ രാഷ്ട്രീയത്തിൽ തുടരില്ല'; രാഷ്ട്രീയത്തിൽ നിന്നും വിരമിക്കുന്നതിനെ കുറിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

ഈയിടെ ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിൽ കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നതിനെ കുറിച്ചുള്ള വിഷയത്തിൽ അഭിപ്രായം രേഖപ്പെടുത്തി. ഇന്ത്യൻ എക്സ്പ്രസ്സ് മലയാളം പോഡ്കാസ്റ്റ് വർത്തമാനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.” മരിക്കുന്നത് വരെ രാഷ്ട്രീയത്തിൽ തുടരണമെന്ന് ആഗ്രഹിക്കുന്ന ആളല്ല താൻ. ഞാനൊരു പ്രായം മനസ്സിൽ കണ്ടുവെച്ചിട്ടുണ്ട്. അന്ന് ഞാൻ രാഷ്ട്രീയത്തിൽ നിന്ന് റിട്ടയർ ചെയ്യും. പൂർണ ഇഷ്ടത്തോടെയായിരിക്കും ഇത്. പുതുതലമുറ എന്നെ മറികടന്ന് പോകുന്നത് സന്തോഷത്തോടെ കാണാനാകണം. നമ്മളെക്കാൾ കഴിവുള്ളർ നമ്മുടെ ചുറ്റുമുണ്ട്”. വിഡി സതീശൻ പറഞ്ഞു.

കേരളത്തിൽ മറ്റൊരു രാഷ്ട്രീയ പാർട്ടിക്കും അവകാശപ്പെടാനാകാത്ത ശക്തമായ നേതൃത്വം യുഡിഎഫിനുണ്ടെന്നും വിഡി സതീശൻ പറഞ്ഞു.” കഴിഞ്ഞ മൂന്നര വർഷം കൊണ്ട് ശക്തമായ രണ്ടാം നിര, മൂന്നാം നിര കോൺഗ്രസ് വളർത്തിയിട്ടുണ്ട്. നിയമസഭയിൽ യുവാക്കളാണ് കോൺഗ്രസിനെ നയിക്കുന്നത്. മഹിളാ കോൺഗ്രസ്, കെഎസ് യു, യൂത്ത് കോൺഗ്രസ് എന്നിവയിൽ എല്ലാം ശക്തമായ നേതൃത്വമുണ്ട്. കേരളത്തിൽ കോൺഗ്രസിന്റെ ഭാവി സുരക്ഷിതമാണ്”- വിഡി സതീശൻ പറഞ്ഞു.

കോൺഗ്രസ് പാർട്ടിയിൽ ഗ്രൂപ്പെന്നത് ഒരു യാഥാർഥ്യമാണെന്ന് വിഡി സതീശൻ പറഞ്ഞു. കോൺഗ്രസിൽ ഗ്രൂപ്പില്ലായെന്ന് ഞാൻ പറയുന്നില്ല. ഗ്രൂപ്പുണ്ട്. എല്ലാക്കാലത്തും കോൺഗ്രസിൽ ഗ്രൂപ്പുണ്ട്. പല തോൽവിയുടെയും കാരണം ഗ്രൂപ്പുകളുടെ അതിപ്രസരമാണ്- സതീശൻ പറഞ്ഞു. കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്കെല്ലാം ഗ്രൂപ്പുണ്ടായിരുന്നു. പാർട്ടിയേക്കാൾ വലുതല്ല, ഗ്രൂപ്പെന്ന് യാഥാർഥ്യം ഞങ്ങൾക്കുണ്ട്. കഴിഞ്ഞ 60 വർഷത്തെ സംസ്ഥാന കോൺഗ്രസ് ചരിത്രത്തിൽ ഗ്രൂപ്പുകളുടെ അതിപ്രസരണം ഏറ്റവും കുറവുള്ള കാലഘട്ടമാണിത്.-വിഡി സതീശൻ പറഞ്ഞു.

Latest Stories

പ്രകൃതിക്ക് ജാതിയുണ്ടോ? സൂര്യനും മഴയ്ക്കുമെല്ലാം മതമുണ്ടോ? മയക്കുമരുന്ന് പോലെ തന്നെ ജാതിയും മതവും ഉപേക്ഷിക്കണമെന്ന് കുട്ടികളോട് വിജയ്

നദികളിൽ ജലനിരപ്പ് ഉയരുന്നു; 6 നദികളിൽ ഓറഞ്ച് അലർട്ട്, 11 നദികളിൽ യെല്ലോ അലർട്ട്

ഗര്‍ഭിണിയായ ഞാന്‍ ആശുപത്രിയില്‍ ആയപ്പോഴും ഇവര്‍ തട്ടിപ്പ് നടത്തി..; മുന്‍ജീവനക്കാര്‍ക്കെതിരെ ദിയ കൃഷ്ണ

9 വയസുകാരിയെ മദ്രസയില്‍ വച്ച് പീഡിപ്പിച്ച കേസ്; ബ്ലോക്ക് പഞ്ചായത്ത് മെമ്പറായ മദ്രസ അധ്യാപകന് 37 വര്‍ഷം കഠിനതടവ്

INDIAN CRICKET: ഗംഭീര്‍ ആരെയും ടീമിലെടുക്കുന്നില്ല, എല്ലാവരെയും ഒഴിവാക്കുന്ന തിരക്കിലാണ് അദ്ദേഹം, വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം

'സ്ഥാനാര്‍ത്ഥി ശക്തനാണോയെന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അറിയാം, അതുവരെ എല്ലാവരും സമന്‍മാർ'; പി വി അന്‍വര്‍

വധഭീഷണിയുണ്ട്, സ്ത്രീകള്‍ വ്യാജ പരാതികള്‍ നല്‍കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് കിട്ടിയിരുന്നു..; പരാതിയുമായി ഉണ്ണി മുകുന്ദന്‍

നിലമ്പൂരിന്റെ രാഷ്ട്രീയത്തുടിപ്പുകള്‍ അറിയുന്ന നേതാവാണ് സ്വരാജ്; സിപിഎമ്മിന്റെ മത്സരം യുഡിഎഫുമായി മാത്രമാണ്, അന്‍വറിനെ സിപിഎം മുഖവിലയ്ക്കെടുക്കുന്നില്ലെന്ന് എം വി ഗോവിന്ദന്‍

സർക്കാരിന് തിരിച്ചടി; സിസാ തോമസിന് രണ്ടാഴ്ചയ്ക്കകം എല്ലാ ആനുകൂല്യങ്ങളും നല്‍കണമെന്ന് ഹൈക്കോടതി

IPL 2025: ആര്‍സിബിയുടെ കിരീട മോഹമെല്ലാം ആ ടീം ഇല്ലാതാക്കും, അപകടകാരികളാണ് അവര്‍, കരുതിയിരുന്നില്ലെങ്കില്‍ പണി കിട്ടും, മുന്നറിയിപ്പുമായി മുന്‍ ഇന്ത്യന്‍ താരം