'തന്റെ യഥാര്‍ത്ഥ യജമാനനായ അദാനിയെ പ്രീതിപ്പെടുത്തുകയാണ് മോദിയ്ക്ക് മുഖ്യം'; പ്രധാനമന്ത്രി നടത്തിയത് രാഷ്ട്രീയ പ്രസംഗമെന്ന് കെ സി വേണുഗോപാല്‍

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ കമ്മിഷനിങ് വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത് രാഷ്ട്രീയ പ്രസംഗമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. പഹല്‍ഗാമിലെ ഭീകരാക്രമണത്തിനു ശേഷവും യഥാര്‍ത്ഥ ഭീഷണിയായ പാകിസ്ഥാനെ നേരിടുന്നതിനുപകരം പ്രതിപക്ഷ നേതാക്കളുടെ ഉറക്കം കെടുത്തുന്നതിലാണ് നമ്മുടെ പ്രധാനമന്ത്രി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് കുറ്റപ്പെടുത്തി. മോദിയുടെ മുന്‍ഗണനകള്‍ വളരെ വ്യക്തമാണെന്നും അത് തന്റെ യഥാര്‍ത്ഥ യജമാനനായ അദാനിയെ പ്രീതിപ്പെടുത്തുകയാണെന്നും എക്‌സില്‍ പങ്കുവെച്ച കുറിപ്പിലും കെ സി വേണുഗോപാല്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെയും ഇന്ത്യ മുന്നണിയുടെയും ഉറക്കം കെടുത്താന്‍ ശ്രമിക്കുന്ന പ്രധാനമന്ത്രി പാകിസ്താനെതിരെ ശക്തമായ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും എഐസിസി ജനറല്‍ സെക്രട്ടറി പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആഹ്ലാദിക്കുന്ന ഈ നിമിഷത്തിലും പ്രധാനമന്ത്രിയെ പോലുള്ളവര്‍ തരംതാഴ്ന്ന പരാമര്‍ശങ്ങള്‍ നടത്തുന്നത് ഖേദകരമാണെന്ന് പറയാനും കെ സി വേണുഗോപാല്‍ മടിച്ചില്ല.

രാഹുല്‍ ഗാന്ധിയുടെയും ഇന്ത്യ മുന്നണിയിലെയും നേതാക്കളുടെ ഉറക്കം കെടുത്താനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം മുഴുവന്‍ പാകിസ്ഥാനെതിരെ ശക്തമായി നടപടി ആവശ്യപ്പെടുമ്പോള്‍ പ്രതിപക്ഷത്തിന്റെ ഉറക്കം കെടുത്തുന്നതിലാണ് പ്രധാനമന്ത്രിയുടെ ശ്രദ്ധയെന്നും പറഞ്ഞ കെ സി വേണുഗോപാല്‍ പ്രധാനമന്ത്രിക്ക് മറ്റൊരു ഉറപ്പ് നല്‍കുകയും ചെയ്തു.

പ്രധാനമന്ത്രി, നിങ്ങള്‍ ശ്രദ്ധ വ്യതിചലിപ്പിക്കുന്നതില്‍ തിരക്കിലായിരിക്കുമ്പോള്‍, നിങ്ങളുടെ ചുമതലകള്‍ ഓര്‍മ്മിപ്പിച്ച് നിങ്ങളുടെ ഉത്തരവാദിത്തം ചെയ്യാന്‍ നിങ്ങളെ നിര്‍ബന്ധിതമാക്കാനുള്ള സമ്മര്‍ദ്ദം ഏറ്റെടുത്തായിരിക്കും ഞങ്ങളുടെ ഉറക്കമില്ലാത്ത രാത്രികള്‍ ചെലവഴിക്കപ്പെടുക.

ജാതി സെന്‍സസിന് ഒരു സമയപരിധി നിശ്ചയിക്കാനും, സംവരണത്തിനുള്ള 50% പരിധി നീക്കം ചെയ്യാനും, ഒടുവില്‍ പാകിസ്ഥാന്‍ അര്‍ഹിക്കുന്ന ശക്തവും നിര്‍ണായകവുമായ പ്രതികരണം തിരിച്ചു നല്‍കാനും ഞങ്ങള്‍ നിങ്ങളെ നിരന്തരം സമ്മര്‍ദ്ദത്തിലാക്കുമെന്നാണ് കെ സി വേണുഗോപാല്‍ പറഞ്ഞത്. പാകിസ്ഥാനെതിരെ സ്വീകരിക്കുന്ന നടപടികളെ കുറിച്ച് വിഴിഞ്ഞത്ത് സംസാരിക്കുമെന്ന് വിചാരിച്ചെങ്കിലും അതുണ്ടായില്ലെന്നും കോണ്‍ഗ്രസ് നേതാവ് കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിന്റെ ഉറക്കം കെടുന്ന കാര്യത്തെക്കുറിച്ചാണെങ്കില്‍ അതെന്തിനാണെന്ന് പ്രധാനമന്ത്രി വരും ദിവസങ്ങളില്‍ അറിയുമെന്നും കെ സി വെല്ലുവിളിച്ചു.

കഴിഞ്ഞദിവസം പ്രഖ്യാപിച്ച ജാതി സെന്‍സസ് നടപ്പാക്കാനുള്ള സമയക്രമം പ്രഖ്യാപിക്കാനും പഹല്‍ഗാം ആക്രമണത്തില്‍ 26 പേരെ കൊന്നൊടുക്കിയ പാകിസ്ഥാനോടുള്ള മറുപടി ഇന്ത്യയെക്കൊണ്ട് കൊടുപ്പിക്കാനും പ്രധാനമന്ത്രിയില്‍ സമ്മര്‍ദം ചെലുത്താനുള്ള നടപടി ഇന്ത്യ മുന്നണിയുടെ ഭാഗത്തുനിന്നുണ്ടാകുമെന്ന് മാധ്യമ പ്രവര്‍ത്തകരോട് കെ സി വേണുഗോപാല്‍ പറഞ്ഞു. യഥാര്‍ഥത്തില്‍ ഉറക്കം കെടാന്‍ പോകുന്നത് പ്രധാനമന്ത്രിയുടേതായിരിക്കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി മുന്നറിയിപ്പ് നല്‍കി.

Latest Stories

മോദിയുടെ പരിപാടി ബഹിഷ്ക്കരിച്ച് സർക്കാർ; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല, മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധം

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ; നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ