പി.സി ചാക്കോ പറഞ്ഞത് താന്‍ തള്ളുന്നുമില്ല കൊള്ളുന്നുമില്ല; അവസാന തീരുമാനം തന്റേതെന്ന് കെ.വി തോമസ്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ പ്രചാരണം സംബന്ധിച്ച് പി.സി.ചാക്കോയുടെ പ്രസ്താവനയെ തള്ളുന്നുമില്ല കൊള്ളുന്നുമില്ലെന്ന് കെ വി തോമസ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വേണ്ടി കെ വി തോമസ് പ്രചാരണത്തിന് ഇറങ്ങുമെന്നാണ് എന്‍പിസി അധ്യക്ഷന്‍ പി.സി.ചാക്കോ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഇതേ തുടര്‍ന്നായിരുന്നു കെ വി തോമസിന്റെ പ്രതികരണം.

പി.സി.ചാക്കോ ഏതു സാഹചര്യത്തിലാണ് അങ്ങനെയൊരു പ്രസ്താവന നടത്തിയതെന്ന് അറിയില്ലെന്നും അക്കാര്യം അദ്ദേഹത്തോട് തന്നെ ചോദിക്കണം. ഇത്തരം കാര്യങ്ങളില്‍ അവസാന തീരുമാനം എടുക്കുന്നത് താനാണെന്നും പറയേണ്ട കാര്യം കൃത്യസമയത്ത് പറയുമെന്നും കെ വി തോമസ് പറഞ്ഞു.

ഉമ തോമസുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നും എന്നാല്‍ വ്യക്തിബന്ധവും രാഷ്ട്രീയ ബന്ധവും വേറെയാണ്. വ്യക്തി ബന്ധത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങില്ലെന്നും കെ വി തോമസ് വ്യക്തമാക്കിയിരുന്നു. വികസനത്തെ കുറിച്ചുള്ള കാഴ്ചപ്പാട് തുറന്ന് പറയേണ്ട സമയമാണിത്. താന്‍ ഇപ്പോഴും കോണ്‍ഗ്രസുകാരനാണ്. എല്‍.ഡി.എഫിന് ഒപ്പം എന്നത് മാധ്യമ സൃഷ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മെയ് 31നാണ് തൃക്കാക്കരയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഉമാ തോമസാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അഡ്വ കെ എസ് അരുണ്‍കുമാറിന്റെ പേര് പരിഗണനയിലുണ്ടെന്ന് വാര്‍ത്തകളുണ്ടായിരുന്നു. സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ലന്നും പ്രഖ്യാപനം ഇന്നുണ്ടാകുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

ബുധനാഴ്ച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനമിറക്കും. മെയ് 11 നാണ് പത്രിക നല്‍കാനുള്ള അവസാന തീയതി. മെയ് 16 വരെയാണ് പത്രിക പിന്‍വലിക്കാന്‍ അനുവദിക്കുക. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍.

Latest Stories

'ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള കേസുകളിലെ ഇരകൾക്കുള്ള നഷ്ടപരിഹാരം വൈകരുത്'; വിതരണം നടന്നില്ലെങ്കിൽ ട്രഷറി അക്കൗണ്ടിൽ നിന്ന് തുക നൽകണമെന്ന് ഹൈക്കോടതി

തൊണ്ടിമുതല്‍ തിരിമറി കേസില്‍ ആന്റണി രാജുവിന് കനത്ത തിരിച്ചടി; ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി, തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല

കേരളത്തിലെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ; മാറ്റിയത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍

'കേരളം ഞങ്ങളുടേതുപോലെതന്നെ നിങ്ങളുടേതു കൂടിയാണ്, തീർച്ചയായും വിജയിക്കും'; കമൽഹാസന് മറുപടിയുമായി മുഖ്യമന്ത്രി

ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി വ്യാഴാഴ്ച

എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റില്ല, സ്ഥാനാർത്ഥിത്വം തടഞ്ഞുവെച്ച് ഹൈക്കമാന്റ്

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തെ അയോഗ്യത: വെള്ളാപ്പള്ളി നടേശന് വീണ്ടും തിരിച്ചടി; അപ്പീൽ തള്ളി ഹൈക്കോടതി

ശബരിമല സ്വര്‍ണക്കൊള്ള കേസ് : തന്ത്രിക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതി പരാമര്‍ശങ്ങള്‍ക്ക് സ്റ്റേ

അന്ന് സഞ്ജുവിനോട് ഞാൻ ക്ഷമ ചോദിച്ചു, അതിനു ശേഷം സഞ്ജുവിന്റെ ലെവൽ മാറി: സൂര്യകുമാർ യാദവ്

മാർക്ക് വാങ്ങി തരാം എന്ന് വിശ്വസിപ്പിച്ച് മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ