പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവർക്ക് തടവുശിക്ഷ, നിയമഭേദഗതിയുടെ സാധ്യത പരിശോധിക്കണമെന്ന് ഹൈക്കോടതി

പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവർക്ക് തടവുശിക്ഷ നൽകണമെന്ന നിർദേശം മുന്നോട്ടുവെച്ച് ഹൈക്കോടതി. ഇതിനായി നിയമത്തിൽ ഭേദഗതി കൊണ്ടുവരുന്നതിന്റെ സാധ്യത പരിശോധിക്കാൻ ഹൈക്കോടതി നിർദേശിച്ചു. ഇവരെ പിടികൂടാനുള്ള ചുമതല പൊലീസിന് നൽകാൻ കഴിയുമോ എന്നത് പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു.

കൊച്ചിയിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസും ജസ്റ്റിസ് പി ഗോപിനാഥും അടങ്ങിയ ഡിവിഷൻ ബെഞ്ച് ഇക്കാര്യം നിർദേശിച്ചത്. മാലിന്യം വലിച്ചെറിയുന്നത് തടയാൻ നിരീക്ഷണ ചുമതല പൊലീസിനെ ഏൽപ്പിച്ച ശ്രീലങ്കൻ മാതൃക ചൂണ്ടിക്കാട്ടിയാണ് പോലീസിനും കൂടി ചുമതല നൽകാനാകുമോ എന്ന് കോടതി ചോദിച്ചത്.

പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കാൻ ബൂത്തുകൾ സ്ഥാപിക്കാനും ഹൈക്കോടതി ഉത്തരവിട്ടു. തദ്ദേശഭരണ സ്ഥാപനങ്ങൾ ഇതിന് പറ്റിയ സ്ഥലങ്ങൾ കണ്ടെത്തണമെന്നും കോടതി നിർദ്ദേശിച്ചു. ദേശിയപാത നിർമാണത്തിനായി മാലിന്യം ഉപയോഗിക്കുന്ന കാര്യത്തില്‍ ദേശിയപാത അതോറിറ്റി നിലപാട് അറിയിക്കാത്തതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി.

കോൺക്രീറ്റ് അവശിഷ്ടങ്ങൾ ഉപയോഗിക്കുന്ന കാര്യത്തിലും നിലപാട് അറിയിക്കാൻ കോടതി നിർദ്ദേശിച്ചു. നേരത്തെ ഹർജിയിൽ ദേശീയപാത അതോറിറ്റിയെ കക്ഷി ചേർത്തിരുന്നു. എന്‍എസ്എസ്, സ്റ്റുഡന്റസ് പോലീസ് തുടങ്ങിയവയിൽ പ്രവർത്തിക്കുന്ന വിദ്യാർഥികളെ ഉൾപ്പെടുത്തി മാലിന്യം ഫലപ്രദമായി സംസ്കരിക്കുന്ന കാര്യത്തിൽ ബോധവത്കരണം നടത്തണമെന്ന നിർദേശവും കോടതി മുന്നോട്ടുവച്ചു.

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമഭേദഗതി സർക്കാരിന്റെ പരിഗണനയിലാണെന്നും ഈ നിയമസഭ സമ്മേളനത്തിൽ പാസാക്കാനായില്ലെങ്കിൽ ഓർഡിനൻസ് വഴി ഭേദഗതി കൊണ്ടുവരുമെന്നും അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളിധരൻ കോടതിയിൽ അറിയിച്ചു.

15 ശതമാനം തദ്ദേശ സ്ഥാപനങ്ങൾ മാത്രമേ മാലിന്യം ശേഖരിക്കുന്നതില്‍ വീഴ്ച വരുത്തുന്നുള്ളൂ. ഇത് പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും സർക്കാർ അറിയിച്ചു. ഇത്തരം സ്ഥലങ്ങളിൽ സിസിടിവി ക്യാമറ അടക്കം സ്ഥാപിക്കും. മാലിന്യം തള്ളുന്ന സ്ഥലങ്ങൾ ചെറിയ പാർക്കുകളാക്കി മാറ്റുക എന്ന നിർദേശവും പരിഗണനയിലുണ്ടെന്ന് സർക്കാർ വിശദീകരിച്ചു.

Latest Stories

IPL 2025: കോഹ്‌ലി അങ്ങനെ ഒരിക്കലും ചെയ്യരുതായിരുന്നു, മോശമായിപോയി, ആര്‍സിബി താരത്തെ നിര്‍ത്തിപ്പൊരിച്ച് മുന്‍ ഇന്ത്യന്‍ താരം

ഹൃദയഭേദകം, ദുരന്തത്തിനിരയായവരുടെ കുടുംബാംഗങ്ങളോടൊപ്പമാണ് തന്റെ മനസ്; ഐപിഎല്‍ വിജയാഘോഷത്തിനിടെ 11 പേര്‍ മരിച്ച സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി നരേന്ദ്ര മോദി

ആര്‍സിബി ടീമിന്റെ വിക്ടറി പരേഡിനിടെയുണ്ടായ അപകടം; അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് സിദ്ധരാമയ്യ

IPL 2025: ഐപിഎല്‍ ട്രോഫികള്‍ വാരികൂട്ടുന്ന ബ്രദേഴ്‌സ്‌, ഹാര്‍ദിക് 5 കിരീടം നേടിയെങ്കില്‍ ക്രുണാല്‍ നേടിയത്, അനിയനും കൊളളാം ചേട്ടനും കൊളളാം

പിവി അന്‍വര്‍ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഒരു ഘടകമല്ല; പൊതുജങ്ങളുടെ പണമാണ് പിണറായി അക്കൗണ്ടുകളില്‍ കൊണ്ടിടുന്നതെന്ന് കെ സുധാകരന്‍

ഹൈക്കോടതി ജഡ്ജിയുടെ വാഹനം ഉപയോഗിച്ച് റീല്‍ ചിത്രീകരണം; അഭിഭാഷകനെതിരെ നടപടിയെടുക്കുമെന്ന് അറിയിച്ച് ബാര്‍ കൗണ്‍സില്‍

ബെംഗളൂരുവിലെ വിക്ടറി പരേഡിനെ കുറിച്ച് അറിഞ്ഞിട്ടില്ലെന്ന് ഐപിഎല്‍ ഭരണസമിതി, ഫൈനലിന് ശേഷം സംഭവിച്ച കാര്യങ്ങള്‍ അറിയില്ലെന്നും വിശദീകരണം

ഫ്രഞ്ച് സാങ്കേതിക വിദ്യയില്‍ വീണ്ടും പ്രതിരോധ മേഖലയ്ക്ക് കരുത്ത് പകരാന്‍ ഇന്ത്യ; നാവികസേനയ്ക്കായി കല്‍വരി ക്ലാസില്‍ മൂന്ന് അന്തര്‍വാഹിനികള്‍ കൂടി

IPL 2025: ഗില്ലും രോഹിതുമില്ല, ഐപിഎലിലെ എറ്റവും മികച്ച ഇലവനെ തിരഞ്ഞെടുത്ത് ഇര്‍ഫാന്‍ പത്താന്‍, ആ സൂപ്പര്‍താരത്തിനും ടീമില്‍ സ്ഥാനമില്ല

കര്‍മ ന്യൂസിന്റെ സ്വപ്‌ന പദ്ധതിയില്‍ നിന്ന് സ്വപ്‌ന സുരേഷും പുറത്ത്; പ്രജ്ഞ ന്യൂസിലെ കൂട്ടപ്പിരിച്ചുവിടലില്‍ കെയുഡബ്ല്യുജെ ഇടപെടണമെന്ന് ജീവനക്കാരുടെ കത്ത്