പാഴ്‌സലായി ഹഷിഷ് ഓയിലും എം.ഡി.എം.എയും; കൊച്ചിയില്‍ വന്‍ ലഹരിവേട്ട

കൊച്ചിയിലും കോഴിക്കോട്ടും വന്‍ ലഹരി മരുന്ന വേട്ട. കൊച്ചിയില്‍ പാഴ്‌സലുകളില്‍ എത്തിയ ഹഷിഷ് ഓയിലും എം.ഡി.എം.എയും കൊക്കൈയ്‌നും പിടികൂടി. 97 എല്‍.എസ്.ഡി സ്റ്റാംപുകളും പിടിച്ചെടുത്തു. പാഴ്‌സലിസലില്‍ നല്‍കിയിരുന്ന മേല്‍വിലാസത്തില്‍ അന്വേഷിച്ചപ്പോഴാണ് കോഴിക്കോട്ട് നിന്ന് ലഹരിമരുന്ന് കണ്ടെടുത്തത്.

ഖത്തര്‍, നെതര്‍ലന്‍ഡ്‌സ്,ഒമാന്‍ എന്നീ വിദേശ രാജ്യങ്ങളില്‍ നിന്നാണ് പാഴ്‌സലുകള്‍ എത്തിയത്. കോഴിക്കോട്, തിരുവനന്തപുരം സ്വദേശികള്‍ക്ക് വേണ്ടിയായിരുന്നു ലഹരി മരുന്ന് പാഴ്‌സലുകളില്‍ എത്തിച്ചത്. സംഭവത്തില്‍ കോഴിക്കോട് സ്വദേശി ഫസലുവിനെ എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തു. കൊച്ചി എക്‌സൈസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. ഫസലുമൊത്ത് കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധന നടത്തിവരികയാണ്.

കഴിഞ്ഞ ദിവസം കൊച്ചിയിലെ ഒരു കൊറിയര്‍ സ്ഥാപനത്തില്‍ എത്തിയ രണ്ട് പാഴ്‌സലുകളെക്കുറിച്ച് സംശയം തോന്നിയതോടെ അവര്‍ എക്‌സൈസുമായി ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലഹരി മരുന്ന് കണ്ടെത്തിയത്. ഫസലു ലഹരി കടത്തു കേസുകളില്‍ നേരത്തെയും പ്രതിയാണെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ ജയപാലന്‍ പറഞ്ഞു. ഒരു വര്‍ഷത്തിനിടെ തിരുവനന്തപുരത്ത് 56 പാഴ്‌സലുകള്‍ വന്നതായാണ് വിവരം. സംഭവത്തില്‍ അന്വേഷണം ഊര്‍്ജജിതമാക്കി.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ