തിരുവനന്തപുരത്ത് ഒരു മന്ത്രി മന്ദിരം കൂടി പണിയാന്‍ സര്‍ക്കാര്‍

സംസ്ഥാനത്ത് ഒരു മന്ത്രി മന്ദിരം കൂടി പണിയാന്‍ ഒരുങ്ങി സര്‍ക്കാര്‍. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ ഔദ്യോഗിക വസതിയായ റോസ് ഹൗസ് വളപ്പിലാണ് പുതിയ മന്ദിരത്തിനായി സ്ഥലം കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനത്ത് മുഖ്യമന്ത്രി ഉള്‍പ്പെടെ 21 മന്ത്രിമാരാണ് ഉള്ളത്. എന്നാല്‍ 20 മന്ത്രി മന്ദിരങ്ങള്‍ മാത്രമാണ് നിലവിലുള്ളത്.

കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ വാടക വീട്ടിലാണ് താമസിക്കുന്നത്. ഇദ്ദേഹത്തിന് വേണ്ടിയാണ് പുതിയ മന്ത്രി മന്ദിരം പണിയുന്നത്. നിലവില്‍ അബ്ദുറഹ്‌മാന്‍ ഒഴികെ എല്ലാ മന്ത്രിമാര്‍ക്കും ഒദ്യോഗിക വസതിയുണ്ട്. വാടകയടക്കം കനത്ത ചെലവുകളാണ് അബ്ദുറഹ്‌മാന്‍ ഇപ്പോള്‍ താമസിക്കുന്ന വീടിന് ഉള്ളത്. ഈ ചെലവുകള്‍ ഒഴിവാക്കുന്നതിനായാണ് ഒരു മന്ത്രിമന്ദിരം കൂടി പണിയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. റോസ് ഹൗസിന്റെ ഒരു ഭാഗത്ത് പുതിയ മന്ത്രി മന്ദിരം നിര്‍മ്മിക്കുന്നതിനായുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.

മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസ് വളപ്പില്‍ പ്രശാന്ത്, പെരിയാര്‍, പൗര്‍ണമി, അശോക, നെസ്റ്റ്, പമ്പ, എസ്സെന്‍ ഡെന്‍ എന്നിങ്ങനെ ഏഴ് മന്ത്രി മന്ദിരങ്ങളാണ് ഉള്ളത്. കാവേരി, ഗംഗ, നിള, ഗ്രെയ്സ് എന്നീ നാല് മന്ത്രി മന്ദിരങ്ങള്‍ പ്രതിപക്ഷ നേതാവിന്റെ കന്റോണ്‍മെന്റ് ഹൗസ് വളപ്പിലും ഉണ്ട്. രാജ്ഭവനു അടുത്തായി മന്‍മോഹന്‍ ബംഗ്ലാവും അജന്തയും കവടിയാര്‍ ഹൗസുമുണ്ട്. ഇത് കൂടാതെ നന്ദന്‍ കോട് രണ്ടും വഴുതക്കാട് മുന്നും മന്ത്രിമന്ദിരങ്ങളുണ്ട്.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്