ഹൈക്കോടതിയില്‍ എസ്‌ഐടി നല്‍കിയ റിപ്പോര്‍ട്ടില്‍ ആഗോള അയ്യപ്പ സംഗമവും; ദേവസ്വം യോഗത്തിന്റെ മിനിട്‌സില്‍ പരിപാടിയെ കുറിച്ച് വിവരമില്ല; ഫണ്ട് വിനിയോഗത്തിലും അവ്യക്തത

പമ്പയില്‍ നടന്ന ആഗോള അയ്യപ്പ സംഗമവും എസ്‌ഐടിയുടെ അന്വേഷണ പരിധിയിലേക്കെന്ന് സൂചന. ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ എസ്‌ഐടി നല്‍കിയ റിപ്പോര്‍ട്ടില്‍ ആഗോള അയ്യപ്പ സംഗമത്തെക്കുറിച്ചും പരാമര്‍ശമുണ്ട്. പിഎസ് പ്രശാന്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായപ്പോള്‍ നടന്ന ആഗോള അയ്യപ്പ സംഗമത്തെക്കുറിച്ച് എസ്‌ഐടി റിപ്പോര്‍ട്ടില്‍ സുപ്രധാന കണ്ടെത്തലുകളാണ് ഉള്ളത്. അയ്യപ്പ സംഗമം തീരുമാനിച്ച വിവരം ദേവസ്വം യോഗത്തിന്റെ മിനുട്‌സില്‍ ഇല്ലെന്നാണ് എസ്‌ഐടി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ആഗോള അയ്യപ്പ സംഗമത്തിലെ ഫണ്ട് വിനിയഗത്തിലെ അവ്യക്തകളും റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടിയിട്ടുണ്ട്.

ആഗോള അയ്യപ്പ സംഗമവും ശബരിമല സ്വര്‍ണക്കൊള്ള അന്വേഷിക്കുന്ന എസ്‌ഐടി പരാമര്‍ശിച്ച പശ്ചാത്തലത്തില്‍ തിങ്കളാഴ്ച യോഗം വിളിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. ആഗോള അയ്യപ്പ സംഗമം നടത്തിയതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 3.4 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്ന ഓഡിറ്റ് റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ നല്‍കും. അയ്യപ്പ സംഗമത്തിന് വേണ്ടി ഒരു രൂപ പോലും സര്‍ക്കാരില്‍ നിന്നോ ദേവസ്വം ബോര്‍ഡില്‍ നിന്നോ കൈപ്പറ്റാന്‍ പാടില്ലെന്ന് ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. അയ്യപ്പ സംഗമത്തിന് വേണ്ട പണം സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്താം എന്നായിരുന്നു ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയുടെ കാര്‍ക്കശ്യ നിലപാടില്‍ പ്രതീക്ഷിച്ചിരുന്നത്.

ആഗോള അയ്യപ്പ സംഗമത്തിന് എട്ടു കോടി രൂപ ചിലവ് വരുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി തന്നെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍, ഈ തുക മുഴുവന്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്താന്‍ കഴിഞ്ഞോ എന്നതില്‍ വ്യക്തതയില്ല. ദേവസ്വം ബോര്‍ഡിന്റെ സര്‍പ്ലസ് ഫണ്ടില്‍ നിന്നാണ് 3.4 കോടി രൂപ നല്‍കിയിരിക്കുന്നത് എന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടിലുള്ളത്. ഇത് ബോര്‍ഡിന് നഷ്ടം ഉണ്ടായെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

ശബരിമല കൊടിമര പുനനിര്‍മാണക്കേസുമായി ബന്ധപ്പെട്ട് ഫയലുകള്‍ കൈമാറാന്‍ ആവശ്യപ്പെട്ട് എസ് ഐ ടിക്ക് വിജിലന്‍സ് കത്ത് നല്‍കും. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തു നിന്നും എസ് ഐ ടി യലുകള്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഈ ഫയലുകള്‍ വിട്ടു കിട്ടാനാണ് കത്ത് നല്‍കുക. ദേവസ്വം ആസ്ഥാനത്ത് നിന്ന് കണ്ടെത്തിയ സുപ്രധാന രേഖകളെല്ലാം നിലവില്‍ എസ് ഐ ടി യുടെ കസ്റ്റഡിയിലാണ്. രേഖകള്‍ പിരശോധിച്ചാണ് ഓരോരുത്തരുടെയും മൊഴികളടക്കം രേഖപ്പെടുത്തേണ്ടത്. ഇന്ന് തന്നെ പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതലയുള്ള എസ് പി മഹേഷ് എസ് ഐ ടിക്ക് കത്ത് നല്‍കും. കഴിഞ്ഞ ദിവസം ശബരിമല കൊടിമര നിര്‍മ്മാണത്തിലെ സ്വര്‍ണം സ്വീകരിച്ചതില്‍ മുന്‍ അഡ്വക്കേറ്റ് കമ്മീഷണര്‍ എഎസ്പി കുറുപ്പ് ചട്ടലംഘനം നടത്തിയെന്ന് കണ്ടെത്തിയിരുന്നു. എക്‌സിക്യൂട്ടീവ് ഓഫീസറെ ബോര്‍ഡ് ചുമതലപ്പെടുത്തിയിട്ടും ഭക്തരില്‍ നിന്ന് സ്വര്‍ണം സ്വീകരിച്ചത് കുറുപ്പാണെന്നായിരുന്നു ദേവസ്വം വിജിലന്‍സ് കണ്ടെത്തിയത്. രേഖകളില്‍ സ്വര്‍ണം കൈമാറിയവരുടെ പേര് വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

Latest Stories

'കേരളത്തില്‍ എയിംസ് വന്നിരിക്കും, ആലപ്പുഴയില്‍ സ്ഥലം തരില്ലെങ്കില്‍ തൃശൂരില്‍ നേടിയെടുക്കണം'; ബജറ്റ് കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞതോടെ വീണ്ടും സുരേഷ് ഗോപി

ടോയ്‌ലെറ്റ് പേപ്പര്‍ പോലെ പാകിസ്ഥാനെ അമേരിക്ക ഉപയോഗിച്ച് വലിച്ചെറിഞ്ഞെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്; 'ജിഹാദ്' എന്ന പേരില്‍ പാകിസ്ഥാനികളെ പോരാട്ടത്തിന് അയച്ചത് തെറ്റായ വഴിയായിരുന്നു

കുറ്റ്യാടിയില്‍ പുതുയുഗ യാത്രയിലെ ഷാഫി പിണക്കം; വി ഡി സതീശന് മുമ്പ് പ്രസംഗിക്കാന്‍ വിളിച്ചില്ല, ചൊടിച്ച് ഷാഫി പറമ്പില്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ കേസില്‍ അതിജീവിതയെ അപമാനിച്ച അഡ്വ ദീപ ജോസഫിനെ നിര്‍ത്തിപ്പൊരിച്ച് സുപ്രീം കോടതി; നിങ്ങളൊരു വനിത അഭിഭാഷകയല്ലേ, പുരുഷനായിരുന്നെങ്കില്‍ ഉടന്‍ അറസ്റ്റിന് നിര്‍ദേശിച്ചേനേയെന്ന് ചീഫ് ജസ്റ്റിസ്

ഇന്ത്യയെ വില്‍ക്കാന്‍ നിങ്ങള്‍ക്ക് നാണമില്ലേ?; നമ്മള്‍ എന്ത് വാങ്ങിക്കണമെന്ന് അമേരിക്ക തീരുമാനിക്കുന്ന സ്ഥിതി; ഇന്ത്യ- യുഎസ് കരാറില്‍ എന്തെന്ന് ഇതുവരേയും വ്യക്തതയില്ല, പ്രധാനമന്ത്രിക്ക് ഇതുവരെ ഒന്നും മനസിലായിട്ടില്ലെന്നും കണ്ണില്‍ ഭയമെന്നും രാഹുല്‍ ഗാന്ധി

ദീപകിന്റെ ആത്മഹത്യ കേസ്: ഷിംജിത മുസ്തഫയ്ക്ക് ജാമ്യം

മാരുതിയുടെ മികച്ച മൈലേജ് നൽകുന്ന ബഡ്ജറ്റ് കാറുകൾ!

കൊടിമരപ്രതിഷ്ഠയില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു; ലഭിച്ച സ്വര്‍ണത്തിന് 'കണക്കില്ല'; ശബരിമലയിലേക്ക് സ്വര്‍ണം സമര്‍പ്പിച്ച സിനിമ താരങ്ങളുടെ അടക്കം മൊഴിയെടുക്കും; എത്ര കൊടുത്തുവെന്ന് അറിയണം

കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ അഖിലേന്ത്യ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍; സംയുക്ത ട്രേഡ് യൂണിയന്‍ സമിതിയുടെ 24 മണിക്കൂര്‍ പണിമുടക്കില്‍ അവശ്യ സര്‍വ്വീസുകളെ ഒഴിവാക്കിയിട്ടുണ്ട്

ശബരിമല സ്വര്‍ണക്കൊള്ള: എന്‍ വാസുവും പുറത്തേക്ക്; കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലാത്തതിനാല്‍ സ്വാഭാവിക ജാമ്യം