ലൗ ജിഹാദ് വിഷയം ബൂമറാംഗാവുമോ എന്ന് സി.പി.എമ്മിന് പേടി, കൂടുതല്‍ പ്രതികരണങ്ങള്‍ വേണ്ടെന്ന് നേതാക്കള്‍ക്ക് നിര്‍ദേശം

ലൗജിഹാദ് വിഷയം ബൂമറാംഗാവുമോ എന്ന് സി പി എമ്മിന് ഭയം. ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ നടത്തി വിഷയം സജീവമാക്കി നിര്‍ത്തരുതെന്ന് പാര്‍ട്ടി നേതാക്കള്‍ക്ക് സി പി എം നേതൃത്വം നിര്‍ദേശം നല്‍കി. ഡി വൈ എഫ് ഐ നേതാവ് ഷിജിന്‍ ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട് തിരുവമ്പാടി മുന്‍ എം എല്‍ എയും, കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റംഗവുമായ ജോര്‍ജ്ജ് എം തോമസ് നടത്തിയ ലൗവ് ജിഹാദ് പരാമര്‍ശത്തില്‍ മുസ്‌ളീം സംഘടകള്‍ക്ക് കടുത്ത പ്രതിഷേധമാണുള്ളത്. സംസ്ഥാനത്ത് ലീഗ് ഒഴിച്ചുള്ള മുസ്‌ളീം സംഘടനകളില്‍ ഏറെക്കുറെ എല്ലാവരും നിലവില്‍ സി പി എമ്മുമായി അടുപ്പം പുലര്‍ത്തുന്നവയാണ്. അത് കൊണ്ട് തന്നെ അവര്‍ക്കുള്ള പ്രതിഷേധം സി പി എമ്മിന് കണ്ടില്ലന്ന് നടിക്കാനാകില്ല.

ഈ പ്രശ്‌നം ബി ജെ പി ഏറ്റെടുക്കുകയും ക്രൈസ്തവ സഭാ വിഭാഗങ്ങളെ ബി ജെ പി ചാക്കിലാക്കുകയും ചെയ്താല്‍ അതും സി പിഎമ്മിന് വലിയ തലവേദനയുണ്ടാക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മധ്യ കേരളത്തില്‍ ക്രൈസ്തവ വിഭാഗങ്ങളും ഉത്തര കേരളത്തില്‍ മുസ്‌ളീങ്ങളും ഇടതു മുന്നണിക്ക് പിന്നില്‍ അണിനിരന്നത് കൊണ്ടാണ് വീണ്ടും ഭരണത്തില്‍ തിരിച്ചുവരാന്‍ കഴിഞ്ഞത്. ഈ വിവാദം രണ്ട് വിഭാഗങ്ങളെയും സി പി എമ്മില്‍ നിന്നും ഇടതുമുന്നണിയില്‍ നിന്നും അകറ്റും എന്ന ഭീതി മുന്നണിക്കും പാര്‍ട്ടിക്കമുണ്ട്. അത് കൊണ്ട് തന്നെ അതിരുകടന്ന പ്രതികരണങ്ങള്‍ ഒന്നും ഈ വിഷയത്തില്‍ വേണ്ടാ എന്നാണ് സി പി എം നേതൃത്വം തിരുമാനിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ സി പി എം നേതൃത്വം രണ്ട് മത വിഭാഗങ്ങളുടെ നേതാക്കളുമായി ഈ വിഷയത്തില്‍ ആശയവിനിമയം നടത്തുമെന്നാണ് അറിയുന്നത്.
സി പി എം നേതൃത്വത്തിന്റെ കര്‍ശനമായ ഇടപെടല്‍ കൊണ്ടാണ് പിറ്റേ ദിവസം തന്നെ ജോര്‍ജ്ജ് എം തോമസ് തന്റെ ലൗ ജിഹാദ് ആരോപണം പിന്‍വലിച്ചത്. അതേ സമയം ജോര്‍ജ്ജ് എം തോമസിനെതിരെ ഇക്കാര്യത്തില്‍ യാതൊരു നടപടിയും ഉണ്ടാകില്ലന്ന വ്യക്തമായ സൂചനയും പാര്‍ട്ടി നല്‍കി. ഡി വൈ എഫ് ഐ നേതാവ് ഷിജിനെതിരെയും പാര്‍ട്ടി തലത്തില്‍ ഉടനെ നടപടിയുണ്ടാകില്ല. പ്രശ്‌നം ആറിത്തണുത്ത ശേഷം മാത്രം അക്കാര്യം ആലോചിച്ചാല്‍ മതിയെന്നാണ് സി പിഎം നേതൃത്വം എടുത്തിരിക്കുന്ന തിരുമാനം.

അതേ സമയം യു ഡി എഫിന് ഇക്കാര്യത്തില്‍ കാര്യമായ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ കഴിയില്ലന്ന ആശ്വാസവും സി പി എമ്മിനും ഇടതുമുന്നണിക്കുമുണ്ട്. കെ വി തോമസിനെപ്പോലൊരു നേതാവിനെ കോണ്‍ഗ്രസില്‍ നിന്നും ചാടിച്ച് കൊണ്ടുവന്നത് പോലും ക്രൈസ്തവ സഭാ വിഭാഗങ്ങളെ കൂടുതല്‍ അടുപ്പിക്കുക എന്ന ഉദ്ദേശം മുന്‍ നിര്‍ത്തിയാണ്. രണ്ട് ന്യുന പക്ഷ വിഭാഗങ്ങളെയും പാര്‍ട്ടിക്കൊപ്പം നിര്‍ത്തിക്കൊണ്ടുള്ള രാഷ്ട്രീയ നീക്കം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വലിയ വിജയം സി പിഎമ്മിന് നല്‍കിയത് കൊണ്ട് എന്ത് വില കൊടുത്തും ആ തന്ത്രവുമായി മുന്നോട്ട്‌പോകാനാണ് അവര്‍ ആഗ്രഹിക്കുന്നത്. അത് കൊണ്ട് തന്നെ ലൗ ജിഹാദ് വിഷയം എത്രയും പെട്ടെന്ന് ആറിത്തണക്കേണ്ടത് സി പി എമ്മിനെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമാണ്്.

Latest Stories

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു