മുന്നണി വിപുലീകരിക്കും, ഇടതുമുന്നണി വിട്ടുവരുന്നവരെ സ്വാഗതം ചെയ്യും: ചിന്തന്‍ ശിബിരം പ്രഖ്യാപനം

ബിജെപി സര്‍ക്കാരിനെയും കേരളത്തിലെ ഇടത് സര്‍ക്കാരിനെയും രൂക്ഷഭാഷയില്‍ കടന്നാക്രമിച്ച് കോണ്‍ഗ്രസ് ചിന്തന്‍ ശിബിരം പ്രഖ്യാപനം. സിപിഎം സംഘപരിവാറിന് സമമായെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ പറഞ്ഞു. സംഘപരിവാറിന്റെ സാമന്തന്‍മാരായി കേരളത്തിലെ സിപിഎം മാറി. ജനകീയ അടിത്തറ വിപുലീകരിക്കും. യുഡിഎഫ് വിട്ടവരെ തിരിച്ച് മുന്നണിയിലേക്കെത്തിക്കും. ഇടതുമുന്നണി വിട്ടുവരുന്നവരെ സ്വാഗതം ചെയ്യുമെന്നും

ഭിന്നിപ്പിച്ചു ഭരിക്കുക എന്നതാണ് സംഘപരിവാര്‍ രാജ്യത്ത് നടപ്പാക്കുന്നത്. ഭരണ ഘടനാ സ്ഥാപനങ്ങള്‍ക്ക് മേല്‍ കടന്നു കയറ്റമുണ്ടാകുന്നു. ഹിന്ദുത്വ ദേശീയതയെന്നത് ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ബഹുസ്വര ദേശീയതയുടെ നിരാകരണമാണ്. വെറുപ്പിന്റെ അന്തരീക്ഷം നിലനിര്‍ത്തിയാണ് സംഘ പരിവാര്‍ മുന്നോട്ട് പോകുന്നത്. ഫാസിസ്റ്റ് ആശയങ്ങള്‍ ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്നു. വിദ്വേഷരാഷ്ട്രീയത്തോട് സമരസപ്പെടുന്ന ഒരു രാഷ്ട്രീയം അസ്വസ്ഥപ്പെടുത്തുന്നതാണ്.

രാജ്യം നേരിടുന്ന പ്രശ്‌നങ്ങളെ മാറ്റി നിര്‍ത്തി ക്ഷേത്ര കാര്യങ്ങളില്‍ തലച്ചിടുന്ന തന്ത്രങ്ങള്‍ ആണ് നടത്തുന്നത്. ഇഡി അടക്കമുള്ള കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്നു. സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയെയും കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത് ജനാധിപത്യം സംരക്ഷിക്കപ്പെടണമെന്ന ആഗ്രഹത്തിലാണ്. മാധ്യമപ്രവര്‍ത്തകരും കൊലചെയ്യപ്പെടുന്നു. അശോക സ്തംഭത്തെ വിരൂപമാക്കി.

സംഘപരിവാറിനെ പോലെ തന്നെയാണ് കേരളത്തില്‍ ഇടത് സര്‍ക്കാരും പ്രവര്‍ത്തിക്കുന്നത്. സാംസ്‌കാരിക,മാധ്യമ പ്രവര്‍ത്തകര്‍ ഇവരെ അനുസരിച്ചു മുന്നോട്ട് പോകണമെന്നാണ് പറയുന്നത്. സംസ്ഥാനത്തെ ഒരു മാധ്യമസ്ഥാപനം ഗള്‍ഫില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന മന്ത്രിമാരെ സൃഷ്ടിച്ച സര്‍ക്കാരാണ് ഇടത് പക്ഷത്തിന്റേത്. യുഡിഎഫ് വിപുലീകരിച്ചു മുന്നോട്ട് പോകും. അധികാരം മാത്രം മുന്നില്‍ കാണാത്ത പാര്‍ട്ടികള്‍ക്ക് മുന്നണി വിട്ട് പുറത്തു വരേണ്ടി വരും.

കോണ്‍ഗ്രസ് കാലത്ത് ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ ബാങ്ക് ദേശാസത്കരണം ആണ് രാജ്യത്തെ സാമ്പത്തികമായി സുരക്ഷിതമാക്കിയത്. പിന്നീട് വന്ന മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സാമ്പത്തിക ഘടനയെ തകിടംമറിച്ചു. രാജ്യത്തെ സമ്പദ്ഘടന ഇന്ന് പ്രതിസന്ധിയിലാണ്. കലാകാലങ്ങളില്‍ കോണ്‍ഗ്രസ് നടപ്പാക്കിയ നേട്ടങ്ങളാണ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചക്ക് കാരണം.

കേരളം ഭീകരമായ കടക്കെണിയിലാണ്. മറ്റു കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്ക് പോലും നാണക്കേട് വരുന്ന തരത്തിലാണ് ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനം. കെ എസ് ആര്‍ ടി സി കടക്കെണിയിലാണ്. കെ എസ് ആര്‍ ടി സി തൊഴിലാളികള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കും. സംഘടന ശക്തമാക്കും. സംഘപരിവാറിന്റെയും സി പി എമ്മിന്റെയും പ്രത്യയ ശാസ്ത്രത്തെ ശക്തമായി എതിര്‍ക്കും. പുനസംഘടനാ പൂര്‍ത്തിയാക്കും. അച്ചടക്കം ഉറപ്പുവരുത്താന്‍ ജില്ലാ തലത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുമെന്നും സുധാകരന്‍ പറഞ്ഞു.

Latest Stories

സംസ്ഥാനത്ത് കഞ്ചാവ് മിഠായികള്‍ വ്യാപിക്കുന്നു; യുപി സ്വദേശികളില്‍ നിന്ന് പിടിച്ചെടുത്തത് 2,000 ലഹരി മിഠായികള്‍; ലക്ഷ്യം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു

പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആക്രമണം; 60കാരനെ നഗ്നനാക്കി ബൈക്കില്‍ കെട്ടിവലിച്ചത് പട്ടാപ്പകല്‍; കൊടുംക്രൂരത മോഷണക്കുറ്റം ആരോപിച്ച്

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍