കന്യാസ്ത്രീ പീഡനം, ഫ്രാങ്കോയുടെ വിചാരണ പൂര്‍ത്തിയായി; വിധി പതിനാലിന്

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ വിചാരണ പൂര്‍ത്തിയായി. ജനുവരി 14ന് കോടതി വിധി പറയും. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധിപറയുക.

ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കന്‍ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്നാണ് കേസ്. തന്നെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന് 2018 ജൂണ്‍ 17നാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. തുടര്‍ന്ന് ഫ്രാങ്കോയ്‌ക്കെതിരെ ബലാത്സംഗം. പ്രകൃതിവിരുദ്ധ പീഡനം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്.

പരാതി നല്‍കിയിട്ടും ഫ്രാങ്കോയ്‌ക്കെതിരെ നടപടി ഉണ്ടാകാത്തതിനെതുടര്‍ന്ന് കുറവിലങ്ങാട് മഠത്തിലെ നാല് കന്യാസ്ത്രീമാര്‍ ഹൈക്കോടതിക്ക് മുന്നില്‍ നിരാഹാര സമരം അനുഷ്ഠിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തതത്. 21ദിവസം പാലാ സബ്ജയില്‍ വാസം അനുഭവിക്കുകയും ചെയ്തിരുന്നു.

കേസില്‍ 83 സാക്ഷികളുണ്ട്. ഇതില്‍ 39 പേരെയാണ് വിചാരണയ്ക്കിടെ വിസ്തരിച്ചത്. 25 കന്യാസ്ത്രീമാരും 11 വൈദികരും മൂന്ന് ബിഷപ്പുമാരുമാണ് ഇതിലുള്ളത്. ഡിജിറ്റല്‍ തെളിവുകളടക്കം നിര്‍ണായക തെളിവുകളായി കോടതി കണക്കാക്കിയിട്ടുണ്ട്. രണ്ട് വര്‍ഷം എടുത്താണ് കേസിലെ വിധി പറയുന്നത്. 2004 -2013 കാലഘട്ടത്തില്‍ തന്നെ 13 തവണ പീഡിപ്പിച്ചുവെന്നായിരുന്നു കന്യാസ്ത്രിയുടെ പരാതി.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി