ധനമന്ത്രിയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരം, കക്ഷിയുടെ രാഷ്ട്രീയം ഒരു വക്കീലും തിരക്കാറില്ല: മാത്യു കുഴല്‍നാടന്‍

കേസ് ഏൽപ്പിക്കാൻ വരുന്ന കക്ഷിയുടെ രാഷ്ട്രീയം ഒരു വക്കീലും തിരക്കാറില്ല. അങ്ങനെ ചെയ്യരുത് എന്നതാണ് പ്രൊഫഷനൽ എത്തിക്സ് എന്ന് മാത്യു കുഴല്‍നാടന്‍. കിഫ്ബിക്കെതിരായി ബിജെപിക്കാര്‍ നല്‍കിയ പരാതിയില്‍ ഹൈക്കോടതിയില്‍ ഹാജരാകുന്നത് കോൺഗ്രസ് നേതാവായ മാത്യു കുഴല്‍നാടനാണെന്ന ധനമന്ത്രി തോമസ് ഐസകിന്റെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു മാത്യു കുഴല്‍നാടന്‍. കിഫ്ബിയും മസാലബോണ്ടുമൊക്കെയുമായി ബന്ധപ്പെട്ട നിരവധി അഴിമതിക്കഥകള്‍ പുറത്തുവരാനുണ്ട്. അവയൊക്കെ സമയാസമയങ്ങളില്‍ പുറത്തുവരും. അതേസമയം തന്റെ പ്രഫഷണല്‍ മാന്യത കാത്തുസൂക്ഷിക്കുകയും ചെയ്യുമെന്ന് മാത്യു കുഴല്‍നാടന്‍ ഫേസ്ബുക്കിൽ കുറിച്ചു.

മാത്യു കുഴല്‍നാടന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

2001 ലാണ് അഭിഭാഷകനായി ഞാന്‍ എൻറോള്‍ ചെയ്യുന്നത്. അന്നുമുതല്‍ ഇന്നുവരെ കരുതലോടും പ്രതിബദ്ധതയോടും കൊണ്ടുനടക്കുന്ന പ്രഫഷനാണിത്. “വരുമാനത്തിന് തൊഴില്‍, രാഷ്ട്രീയം സേവനം” എന്ന കാഴ്ചപ്പാട് മുന്‍നിര്‍ത്തി ഇക്കാലമത്രയും ഞാന്‍ സമ്പാദിച്ചതും രാഷ്ട്രീയത്തില്‍ ചെലവഴിച്ചതുമായ പണം ഈ കുപ്പായമിട്ട് സമ്പാദിച്ചതാണ്. ഈ പ്രഫഷനെ അത്ര പാവനവും മഹത്തരവുമായാണ് ഞാന്‍ കാണുന്നത്. പ്രഫഷനില്‍ രാഷ്ട്രീയമോ രാഷ്ട്രീയത്തില്‍ പ്രഫഷനോ കൂട്ടിക്കുഴയ്ക്കാന്‍ ഇന്നുവരെ ആഗ്രഹിച്ചിട്ടില്ല. ഇനിയുണ്ടാവുകയുമില്ല.

എന്നാല്‍, ഇന്ന് ധനമന്ത്രി ശ്രീ തോമസ് ഐസക്കില്‍നിന്നുണ്ടായ പ്രസ്താവന അത്യന്തം ദൗര്‍ഭാഗ്യകരരമാണ്. ഡോ. ഐസക്കിനെപ്പോലെ ആദരണീയനായ ഒരു നേതാവില്‍നിന്നുണ്ടാകേണ്ട പ്രസ്താവനയല്ലിത്. അതില്‍ ദുഃഖവുമുണ്ട്. കിഫ്ബിയുമായി ബന്ധപ്പെട്ട ഭരണഘടനാപരമായ ചോദ്യം ഉയര്‍ത്തുന്ന വിഷയമാണ് ഞാന്‍ കോടതിയില്‍ വാദിച്ചത്. ഏകദേശം ആറു മാസങ്ങള്‍ക്കു മുന്‍പാണ് ഈ കേസ് എന്റെ മുന്നിലെത്തിയത്. ഈ വിഷയത്തില്‍ സി ആന്‍ഡ് എജിയുടെ ഭാഗത്തുനിന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുള്ള എതിര്‍ സത്യവാങ്മൂലങ്ങളുടെ വിശദാംശങ്ങള്‍ എനിക്ക് രാഷ്ട്രീയമായി ഉപയോഗിക്കാമായിരുന്നു. ഞാന്‍ അതു ചെയ്യാത്തത് എന്റെ പ്രഫഷണല്‍ മാന്യതയാണ്. കേസുമായി ബന്ധപ്പെട്ട പല വസ്തുതകളും ധനമന്ത്രിക്കെതിരേയോ കിഫ്ബിക്കെതിരേയോ ഞാന്‍ ഇന്നുവരെ ഉപയോഗിച്ചിട്ടില്ല.

മാധ്യമങ്ങളുമായി വളരെ അടുപ്പം വച്ചുപുലര്‍ത്തുന്ന എനിക്ക് ഈ വിഷയങ്ങള്‍ അവരുടെ മുന്നില്‍ ചൂണ്ടിക്കാണിക്കാമായിരുന്നു എന്നുകൂടി സൂചിപ്പിക്കട്ടെ. അവിടെ ഞാന്‍ രാഷ്്ട്രീയം കളിച്ചിട്ടില്ല. അതു മാധ്യമങ്ങള്‍ക്കുമറിയാം. എനിക്കു കിട്ടിയ വിഷയത്തിലെ രഹസ്യാത്മകത ഞാന്‍ കാത്തുസൂക്ഷിച്ചു. ഈ സാഹചര്യത്തിലാണ് വളരെ പരിണിതപ്രജ്ഞനായ തോമസ് ഐസക്കില്‍നിന്നും എനിക്കെതിരേ ഇതു ബിജെപിയുമായി ചേർന്നുള്ള നീക്കമാണ് എന്ന നിലയിൽ ഉള്ള പ്രസ്താവന ഉണ്ടായതു.

അങ്ങേയറ്റം നിര്‍ഭാഗ്യകരമാണ് അദ്ദേഹത്തിന്റെ ആരോപണം. കേസ് ഏൽപ്പിക്കാൻ വരുന്ന കക്ഷിയുടെ രാഷ്ട്രീയം ഒരു വക്കീലും തിരക്കാറില്ല. അങ്ങനെ ചെയ്യരുത് എന്നതാണ് പ്രൊഫഷനൽ എത്തിക്സ്.

എന്നാല്‍, ഇതുകൊണ്ട് എന്നെ തളര്‍ത്താമെന്നോ കേസില്‍നിന്ന് പിന്തിരിപ്പിക്കാമെന്നോ കരുതേണ്ട. കിഫ്ബിയും മസാലബോണ്ടുമൊക്കെയുമായി ബന്ധപ്പെട്ട നിരവധി അഴിമതിക്കഥകള്‍ പുറത്തുവരാനുണ്ട്. അവയൊക്കെ സമയാസമയങ്ങളില്‍ പുറത്തുവരും. എന്നാലും ഞാന്‍ എന്റെ പ്രഫഷണല്‍ മാന്യത കാത്തുസൂക്ഷിക്കും.

വാല്‍ക്കഷണം: വക്കീലന്മാരായ പല തലമുതിര്‍ന്ന ബിജെപി നേതാക്കളും സിപിഎമ്മുകാരുള്‍പ്പെട്ട കൊലക്കേസുകളില്‍ സിപിഎമ്മിനുവേണ്ടി വാദിക്കുന്നത് സിപിഎമ്മും ബിജെപിയും തമ്മില്‍ രഹസ്യബന്ധമുണ്ടായിട്ടാണോ?

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ