മുഖ്യമന്ത്രിയെ കരിങ്കൊടികാണിക്കാന്‍ ഉപയോഗിച്ചേക്കാമെന്ന് പേടി,കോളജിലെ പരിപാടിക്ക് ഡ്രോണ്‍ വാങ്ങാന്‍ ശ്രമിച്ച കെ എസ് യു നേതാവിനെ പൊലീസ് പൊക്കി

കോളജ് കാംപസിലെ പരിപാടിക്ക് ഡ്രോണ്‍ വാങ്ങാന്‍ ബാംഗ്‌ളൂരിലെ കമ്പനിയുമായി ബന്ധപ്പെട്ട എന്‍ എസ് എയു നേതാവ് എറിക് സ്റ്റീഫനെ പൊലിസ് കസ്റ്റഡിയിലെടുത്തു.നവകേരള സദസ്സില്‍ ഡ്രോണ്‍ ഉപയോഗിച്ച് കരിങ്കൊടി കാണിക്കാന്‍ ആസൂത്രണം നടക്കുന്നുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുള്ളിതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തത്. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന എറിക്കിനെ വിളിച്ചുണര്‍ത്തിയായാണ് ശംഖുമുഖം അസി.കമ്മിഷണറുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്.

എറിക്കിനെ വലിയ തുറ സ്‌റ്റേഷനിലെത്തിച്ച് മൊഴിയെടുത്ത ശേഷം പുലര്‍ച്ചെ 4.30 നാണ് വിട്ടയച്ചത്. കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലന്ന് പൊലീസ് അറിയിച്ചു. മാര്‍ ഇവാനിയോസിലെ യൂണിയന്‍ കെ എസ് യുവിന് ലഭിച്ചതിനെ തുടര്‍ന്ന് കാമ്പസിലെ പരിപാടികള്‍ ചിത്രീകരിക്കാന്‍വേണ്ടിയാണ് ഡ്രോണ്‍ വാങ്ങിച്ചതെന്ന് എറിക് പൊലീസിനോട് പറഞ്ഞു.

ഫോണ്‍ കോള്‍ വിവരങ്ങള്‍ ശേഖരിച്ച ശേഷം എറിക് ബന്ധപ്പെട്ട ബെംഗളൂരുവിലെ കമ്പനി അധികൃതരെ പൊലീസ് ബന്ധപ്പെട്ട് ഡ്രോണ്‍ നല്‍കരുതെന്ന് നിര്‍ദേശിക്കുകയും നോട്ടീസ് നല്‍കുകയും ചെയ്തു.

Latest Stories

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി