അജ്മി ഫുഡ്‌സിന് എതിരെ വ്യാജപ്രചാരണം. പരാതി നല്‍കി

‘അജ്മി ഫുഡ് പ്രൊഡക്ട്‌സ്’  ജോസഫ് മാഷ്‌ കൈവെട്ടുകേസിലെ പ്രതിയുടേതാണെന്ന വ്യാജ പ്രചരണത്തിനെതിരെ കമ്പനിയുടമ പരാതി നല്‍കി.

കേരളത്തില്‍ ‘നാര്‍കോട്ടിക് ജിഹാദ് ‘ ഉണ്ടെന്ന പാലാ ബിഷപ്പിന്റെ വിവാദ പ്രസംഗത്തെത്തുടര്‍ന്ന് പാലായില്‍ ചില മുസ്ലിം സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഈ സംഭവത്തെ ഉപയോഗിച്ചുകൊണ്ടാണ് അജ്മി ഫുഡ്‌സിനെതിരെ സംഘപരിവാര്‍ കെട്ടിച്ചമച്ച കഥ ഏറ്റെടുത്ത്‌ തീവ്രസ്വഭാവമുള്ള ചിലയാളുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തുന്നത്. മുസ്ലീം സംഘടനകളുടെ പ്രകടനത്തിന് അജ്മി അടക്കമുള്ള ചില സ്ഥാപനങ്ങളാണ് ആളുകളെ എത്തിച്ചത് എന്ന അടിസ്ഥാനരഹിതമായ ആരോപണമാണ് ഉന്നയിക്കുന്നത്.

ഈരാറ്റുപേട്ട കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അജ്മിക്കു പുറമെ ഐഡി ഫ്രഷ്, കെ.കെ. ഫുഡ്‌സ് ഉത്പന്നങ്ങള്‍ക്കെതിരെയും സൈബര്‍ ആക്രമണങ്ങള്‍ നടക്കുകയാണ്.

മുഖ്യമന്ത്രി, ഡിജിപി, എസ്പി ഉള്‍പ്പെടെയുള്ളവര്‍ക്കും സൈബര്‍സെല്ലിനും പരാതി നല്‍കി. കൂടാതെ ഓണ്‍ലൈന്‍ മീഡിയക്കെതിരായും നടപടി സ്വീകരിക്കും.

Latest Stories

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി