സംസ്ഥാന എന്‍.സി.പിയില്‍ പൊട്ടിത്തെറി തുടരുന്നു; ചാക്കോയ്‌ക്ക് എതിരായ അമര്‍ഷത്തില്‍ ട്രഷറര്‍ രാജിവെച്ചു

എന്‍സിപി സംസ്ഥാന കമ്മിറ്റിയിലെ പൊട്ടിത്തെറി തുടരുന്നു. സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോയ്‌ക്കെതിരെ പാര്‍ട്ടിയില്‍ അമര്‍ഷം പുകയുകയാണ്. പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നതിനിടെ പാര്‍ട്ടി ദേശീയ സെക്രട്ടറിയും സംസ്ഥാന ട്രഷററുമായ എന്‍ എ മുഹമ്മദ് കുട്ടി സ്ഥാനം രാജിവെച്ചു. പാര്‍ട്ടിയിലെ പ്രത്യേക സാഹചര്യത്തില്‍ താന്‍ സ്ഥാനം രാജിവെയ്ക്കുന്നുവെന്നാണ് മുഹമ്മദ് കുട്ടി ദേശീയ നേതൃത്വത്തെ അറിയിച്ചത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ ഘടകകക്ഷിയായ എന്‍സിപിക്ക് ലഭിച്ച ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ ഏകകണ്ഠമായി പ്രസിഡന്റ് തീരുമാനമെടുത്തുവെന്നാണ് ഉയരുന്ന പരാതി. ഇതാണ് മുഹമ്മദ്കുട്ടിയെ പ്രകോപിപ്പിച്ചത്. നേരത്തെ മന്ത്രിമാരുടെ സ്റ്റാഫ് നിയമനത്തിലും പാര്‍ട്ടി അദ്ധ്യക്ഷന്‍ പിസി ചാക്കോയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് പാര്‍ട്ടി സംസ്ഥാന ഭാരവാഹി യോഗത്തില്‍ അംഗങ്ങള്‍ ചേരിതിരിഞ്ഞ് ചാക്കോയെ ആക്രമിക്കുകയും ചെയ്തിരുന്നു. മുതിര്‍ന്ന നേതാവ് പീതാംബരന്‍ മാസ്റ്റര്‍ അടക്കമുള്ളവര്‍ ദേശീയ നേതൃത്വത്തോട് ഇക്കാര്യം പരാതിപ്പെട്ടിരുന്നു.

നേരത്തെ ചാക്കോയുടെ നടപടിയില്‍ പ്രതിഷേധിച്ച് തൃശൂര്‍ മുന്‍ ജില്ലാ പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയുമായിരുന്ന ടി കെ ഉണ്ണികൃഷ്ണനും അനുയായികളും പാര്‍ട്ടി വിട്ടിരുന്നു. ദേശീയ വര്‍ക്കിംഗ് കമ്മിറ്റിയില്‍ ചാക്കോ അനുകൂലിയായ റെജി ചെറിയാനെ ഉള്‍പ്പെടുത്തിയപ്പോള്‍ ചോദ്യം ചെയ്ത എന്‍എ മുഹമ്മദ് കുട്ടി, ജോസ് മോന്‍, വര്‍ക്കല രവികുമാര്‍ എന്നിവരെ കോര്‍ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയിരുന്നു.

പാര്‍ട്ടിക്ക് ലഭിച്ച വനം വികസന ബോര്‍ഡ് അദ്ധ്യക്ഷ സ്ഥാനം ചാക്കോയ്‌ക്കൊപ്പം കോണ്‍ഗ്രസ് വിട്ട് വന്ന ലതിക സുഭാഷിന് നല്‍കിയതില്‍ വലിയ അമര്‍ഷമാണ് സംസ്ഥാന- ജില്ലാ നേതാക്കള്‍ക്കുള്ളത്. ഇത്തരത്തില്‍ വലിയ പ്രതിഷേധം പാര്‍ട്ടി അദ്ധ്യക്ഷനെതിരെ ഉയരുന്ന സാഹചര്യത്തില്‍ ശനിയാഴ്ച എന്‍സിപി നേതൃയോഗം ചേരും.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ