ഇപിയുടെ ആത്മകഥാ വിവാദം; ഒരാൾ മാത്രം പ്രതി, അന്വേഷണം പൂര്‍ത്തിയായി

ഇപിയുടെ ആത്മകഥാ വിവാദത്തില്‍ അന്വേഷണം പൂർത്തിയാക്കി പൊലീസ്. ഡിസി ബുക്സ് മുന്‍ പബ്ലിക്കേഷന്‍ മേധാവി എവി ശ്രീകുമാര്‍ മാത്രമാണ് കേസിലെ പ്രതി. കൂടുതല്‍ പേരെ പ്രതിചേര്‍ക്കേണ്ടതില്ലെന്ന് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. കോട്ടയം ഈസ്റ്റ് എസ്എച്ച്ഒ ശ്രീജിത്തിന്‍റെ മേല്‍നോട്ടത്തിലാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്.

ഉപതിരഞ്ഞെടുപ്പ് ദിവസം ആത്മകഥയുടെ ചിലഭാഗങ്ങള്‍ പുറത്തുവന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നായിരുന്നു ഇപിയുടെ പരാതി. ഇപിയുടെ അറിവോടുകൂടി അല്ലാതെ ആത്മകഥയിൽ കൂട്ടിച്ചേർക്കലുകൾ നടത്തുകയും മാധ്യമങ്ങൾക്ക് കൈമാറുകയും ചെയ്തെന്നാണ് ശ്രീകുമാറിനെതിരായ കുറ്റം.

കേസിൽ ശ്രീകുമാറിനെ ഒന്നാം പ്രതിയാക്കി പൊലീസ് എഫ്ഐആർ എടുക്കുകയും അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ തന്നെ ഏൽപ്പിച്ച ജോലി മാത്രമാണ് ചെയ്തതെന്നും ബലിയാടാക്കുകയായിരുന്നുവെന്നും ആണ് ശ്രീകുമാറിന്റെ വാദം.

Latest Stories

IND vs ENG: ''ഇതിനെ പ്രൊഫഷണലിസം എന്നല്ല, വഞ്ചന എന്നാണ് ഞാൻ വിളിക്കുക''; ലോർഡ്‌സ് ടെസ്റ്റിലെ ഇംഗ്ലണ്ടിന്റെ 'തന്ത്രങ്ങളെ' വിമർശിച്ച് ഫറൂഖ് എഞ്ചിനീയർ

മലയാളത്തിൽ അഭിനയിക്കാത്തതിന് ഒരു കാരണമുണ്ട്, മോഹൻലാലിനൊപ്പം പ്രവർത്തിക്കാൻ ആഗ്രഹം : ശിൽപ ഷെട്ടി

IND vs ENG: 'പ്രതികരണ സമയം മെച്ചപ്പെടുത്താൻ എഫ്1 പരിശീലകരോടൊപ്പം പ്രവർത്തിച്ചു'; വെളിപ്പെടുത്തലുമായി ഇന്ത്യൻ താരം

IND vs ENG: 'ഞാനാണ് അതിന് കാരണം, അതിന് കുറച്ച് ഓവറുകൾക്ക് മുമ്പ്...'; പന്തിന്റെ പുറത്താകലിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുൽ

IND vs ENG: 'മത്സരത്തിനിടെ മൈതാനത്ത് മസാജ് ചെയ്യാൻ കിടന്നവനാണോ ഞങ്ങളെ പഠിപ്പിക്കാൻ വരുന്നത്...'; ഗില്ലിനെ വിമർശിച്ച് ഇം​ഗ്ലണ്ട് കോച്ച് സൗത്തി

ഷെഡ്യൂൾ പൂർത്തിയാക്കി മോഹൻലാൽ; അപ്ഡേറ്റ് പുറത്തു വിട്ട് 'പേട്രിയറ്റ്'

'എനിക്ക് ഇപ്പോഴും ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ ആഗ്രഹമുണ്ട്'; ടീം ഇന്ത്യയുമായുള്ള ഭാവി പദ്ധതികൾ വെളിപ്പെടുത്തി സൂപ്പർ താരം

'ഗുരുപൂജ സംസ്കാരത്തിന്റെ ഭാഗം, സംസ്കാരം മറന്നാൽ നമ്മൾ തന്നെ ഇല്ലാതാവും'; വിദ്യാർത്ഥികളെകൊണ്ട് പാദപൂജ ചെയ്ത സംഭവത്തെ ന്യായീകരിച്ച് ഗവർണർ

'എസ്എഫ്ഐ ക്ഷുഭിത യൗവനത്തെ കൂടെ നിർത്തുന്നു, യൂത്ത് കോൺഗ്രസ് നേതാക്കളെ ടിവിയിൽ കാണാം'; പിജെ കുര്യൻ

മുതിർന്ന തെലുങ്ക് നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു