വൈദ്യുതി നിരക്ക് കൂട്ടിയേക്കും; 10% വരെ വര്‍ദ്ധനയ്ക്ക് സാധ്യത, സാമ്പത്തിക ബാധ്യതയെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചേക്കും. പത്ത് ശതമാനം വരെ വര്‍ദ്ധന ഉണ്ടായേക്കുമെന്നാണ് സൂചന. വൈദ്യുതി ബോര്‍ഡിന്റെ സാമ്പത്തിക ബാധ്യത നികത്തണമെന്നും, നിരക്ക് കൂട്ടേണ്ടി വരുമെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി പറഞ്ഞു.

റഗുലേറ്ററി കമ്മീഷനോട് നിരക്ക് വര്‍ദ്ധന ആവശ്യപ്പെടും. എത്ര രൂപ കൂട്ടണമെന്നത് ബോര്‍ഡ് തീരുമാനിക്കും. ഇതു സംബന്ധിച്ചുള്ള താരിഫ് പെറ്റീഷന്‍ ഡിസംബര്‍ 31 ന് മുമ്പ് നല്‍കാന്‍ ബോര്‍ഡിനോട് നിര്‍ദേശിച്ചട്ടുണ്ട്. ഇത് പരിശോധിച്ച ശേഷം അന്തിമ തീരുമാനം റഗുലേറ്ററി കമ്മീഷന്‍ അറിയിക്കും.

നയപരമായ തീരുമാനം മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 2022 ഏപ്രില്‍ ഒന്നിന് അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള പുതുക്കിയ വൈദ്യുതി നിരക്ക് പ്രാബല്യത്തില്‍ വരും. 2019 ജൂലൈ എട്ടിനാണ് അവസാനം നിരക്ക് കൂട്ടിയത്. അന്ന് ഏകദേശം 9 ശതമാനമായിരുന്നു നിരക്ക് വര്‍ദ്ധന.

അതേസമയം, വൈദ്യുതിനിരക്ക് നിശ്ചയിക്കുന്നതിനുള്ള കരടു മാര്‍ഗരേഖയിലെ വിവാദ വ്യവസ്ഥകള്‍ റഗുലേറ്ററി കമ്മിഷന്‍ പിന്‍വലിച്ചു. വ്യാപക പ്രതിഷേധത്തെ തുടര്‍ന്നാണ് നിര്‍ദ്ദേശങ്ങള്‍ പിന്‍വലിച്ചത്. സംസ്ഥാനമാകെ ഒരേ നിരക്ക് എന്നതു മാറ്റി വൈദ്യുതി ബോര്‍ഡിനും 10 വിതരണ ലൈസന്‍സികള്‍ക്കും വ്യത്യസ്ത നിരക്ക് ഈടാക്കാമെന്ന വ്യവസ്ഥ ഇതോടെ ഒഴിവാക്കി. വൈദ്യുതി മിച്ചമുള്ളപ്പോള്‍ കേരളത്തിന് പുറത്ത് വില്‍ക്കുന്നതിന് പകരം, ഇവിടെയുള്ള വാണിജ്യ-വ്യവസായ ഉപയോക്താക്കള്‍ക്ക് പവര്‍ എക്സ്ചേഞ്ചിലെ വിലയ്ക്ക് നല്‍കണമെന്ന വ്യവസ്ഥയും ഒഴിവാക്കി.

വിവാദ വ്യവസ്ഥകള്‍ പിന്‍വലിച്ചത് വൈദ്യുതി ബോര്‍ഡിനും ഗാര്‍ഹിക ഉപയോക്താക്കള്‍ക്കും ഗുണകരമാകും. വൈദ്യുതി മേഖലയെ സ്വകാര്യവത്കരിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് കെ.എസ്.ഇ.ബി.യും ജീവനക്കാരുടെ സംഘടനകളും ആരോപിച്ചിരുന്നു. ഇതോടെയാണ് പുനഃപരിശോധന നടത്തി വ്യവസ്ഥകളില്‍ റെഗുലേറ്ററി കമ്മീഷന്‍ മാറ്റം വരുത്തിയത്.

Latest Stories

സോളാര്‍ കേസില്‍ ഗണേഷ് കുമാറിന് തിരിച്ചടി; നിയമസഭാ തിരഞ്ഞെടുപ്പ് വരെ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന ഹര്‍ജി കോടതി തള്ളി

ആലുവയില്‍ എന്‍.ഡി.ആര്‍. ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്ത് മന്ത്രി പി രാജീവ്; 250 കോടിയുടെ നിക്ഷേപം

10,800 കോടി രൂപയുടെ വികസന പദ്ധതികള്‍; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് പ്രധാനമന്ത്രി മോദിയുടെ ഉദ്ഘാടന മാമാങ്കം

പ്രണയമോ അധികാരമോ? ഗണേഷ് കുമാർ വിവാദവും കേരളത്തിലെ പുരുഷാധിപത്യത്തിന്റെ നീണ്ട ചരിത്രവും

പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ നട്ടംതിരിയുന്നത് രാജ്യത്തെ അടുക്കളകളും; എല്‍പിജി വില കൂട്ടലിന് പിന്നാലെ ക്ഷാമവും; ഗാര്‍ഹിക സിലിണ്ടര്‍ ബുക്കിങ്ങിന് 25 ദിവസത്തെ ഇടവേള; പ്രതിസന്ധിയില്‍ അടച്ചുപൂട്ടുന്ന ഹോട്ടലുകള്‍

സമാന്തര ഉദ്ഘാടനം നടത്തി സര്‍ക്കാരിന്റെ പ്രതിഷേധം; പ്രധാനമന്ത്രിയുടെ ദേശീയ പാത വികസന ഉദ്ഘാടനം ബഹിഷ്‌കരിച്ച സര്‍ക്കാര്‍ ബദലായി ഉദ്ഘാടനം നടത്തി

മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മുഖ്യമന്ത്രിയുടെ മരുമകനെ ക്ഷണിക്കണമെന്ന് എവിടെയും എഴുതിയിട്ടില്ല : രാജീവ് ചന്ദ്രശേഖർ

13 വർഷമായി കോമയിൽ; രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി

മോദിയുടെ പരിപാടി ബഹിഷ്ക്കരിച്ച് സർക്കാർ; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല, മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധം

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം