നൂറിലധികം വരുന്ന കേന്ദ്ര സായുധ സംഘം; മൂന്നു കാറുകളില്‍ ഉദ്യോഗസ്ഥര്‍; കരുവന്നൂര്‍ തട്ടിപ്പില്‍ എസി മൊയ്തീന്റെ വീട്ടില്‍ ഇഡി സംഘം; വ്യാപക റെയിഡ്; കുരുക്ക്

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി എസി മൊയ്തീന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്. ഇന്നു രാവിലെ 7.30നാണ് ഇഡി സംഘം എംഎല്‍എയുടെ വീട്ടില്‍ എത്തിയത്. മൂന്ന് കാറുകളിലായാണ് ഉദ്യോഗസ്ഥര്‍ മൊയ്തീന്റെ വീട്ടില്‍ എത്തിയിരിക്കുന്നത്. ഇവര്‍ക്ക് അകമ്പടിയായി കേന്ദ്രസേനയും എത്തിയിട്ടുണ്ട്. നൂറിലധികം സായുധ സംഘമാണ് ഇഡി ഉദ്യോഗസ്ഥര്‍ക്ക് ഒപ്പം എത്തിയിരിക്കുന്നത്. ഉദ്യോഗസ്ഥരെത്തുമ്പോള്‍ എസി മൊയ്തീന്‍ വീട്ടിലുണ്ടായിരുന്നു.

കരിവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ എസി മൊയ്തീന്റെ ബന്ധുക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് നേരത്തെ ആരോപണങ്ങളുയര്‍ന്നിരുന്നു. കരിവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ 18 പേരെയാണ് ഇഡി പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടുള്ളത്. കൊച്ചിയില്‍ നിന്ന് എത്തിയ ഇഡി സംഘം മൂന്നുമണിക്കൂറായി പരിശോധന നടത്തികൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ കുറച്ച് നാളുകളായി കേസ് ഇഡി സമഗ്രമായി അന്വേഷിക്കുന്നുണ്ട്. നേരത്തെ കേരള പോലീസ് സംഭവം അന്വേഷിച്ചിരുന്നെങ്കിലും ബാങ്ക് ജീവനക്കാരിലേക്കും ചില ജില്ലാ നേതാക്കള്‍ക്കപ്പുറത്തേക്കും അന്വേഷണം എത്തിയിരുന്നില്ല.

പിന്നീട് ഇ.ഡി. കേസ് ഏറ്റെടുത്തതിന് ശേഷം നിരവധി പേരെ ചോദ്യംചെയ്തിരുന്നു. ജീവനക്കാരുടെ മൊഴികളില്‍ പലതും മുന്‍മന്ത്രിക്കെതിരാണ്. തട്ടിപ്പില്‍ അദ്ദേഹത്തിന് നേരിട്ട് പങ്കുണ്ടെന്നും
ഇ.ഡി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എ.സി. മൊയ്തീന്റെയും ബിനാമികളുടേതെന്ന് സംശയിക്കുന്നവരുടേയും വീടുകളിലും റെയിഡ് നടക്കുന്നുണ്ട്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക