ഉത്തരങ്ങളില്‍ പൊരുത്തക്കേടുകള്‍; എ സി മൊയ്തീന് വീണ്ടും നോട്ടീസ് നല്‍കി ഇഡി; ചോദ്യം ചെയ്യലിന് ഹാജരാകണം; രേഖകള്‍ കൈമാറണം; മൊഴികളില്‍ കുരുക്ക്

കരുവന്നൂര്‍ ബാങ്കിലെ വായ്പത്തട്ടിപ്പു കേസില്‍ മുന്‍ മന്ത്രി എസി മൊയ്തീന്‍ ചോദ്യം ചെയ്യലിന് വീണ്ടും ഹാജരാകണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) 19നു രാവിലെ 11നു കൊച്ചിയിലെ ഇ ഡി ഓഫിസില്‍ ഹാജരാവണമെന്നു കാണിച്ചാണ് വീണ്ടും നോട്ടിസ് അയച്ചിരിക്കുന്നത്. മൊയ്തീന്‍ നല്‍കിയ ഉത്തരങ്ങളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നാണ് ഇഡി പറയുന്നത്. കൂടുതല്‍ രേഖകളുമായി എത്താനാണ് ഇഡി മൊയ്തീനോട് നിര്‍ദേശിച്ചിരിക്കുന്നത്.

ഇതിന്റെ അടിസ്ഥാനത്തില്‍ പ്രാദേശിക നേതാക്കളും ജനപ്രതിനിധികളുമായ അനൂപ് ഡേവിഡ് കാട, പി.ആര്‍. അരവിന്ദാഷന്‍ എന്നിവരെ അന്വേഷണസംഘം ഇന്നലെ വീണ്ടും ചോദ്യം ചെയ്തിരുന്നു.
കേസിലെ മുഖ്യപ്രതി പി. സതീഷ്‌കുമാര്‍, രണ്ടാം പ്രതി പി.പി. കിരണ്‍ എന്നിവര്‍ വഴി ബെനാമി വായ്പകള്‍ അനുവദിക്കുന്നതില്‍ പ്രമുഖരായ രാഷ്ട്രീയ നേതാക്കളുടെ സ്വാധീനവും ശുപാര്‍ശയുമുണ്ടായിരുന്നതായി ബാങ്കിലെ ജീവനക്കാരും ചില ഭരണസമിതി അംഗങ്ങളും അന്വേഷണ സംഘത്തോടു വെളിപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് എ.സി. മൊയ്തീന്‍, അനൂപ് ഡേവിഡ് കാട, പി.ആര്‍. അരവിന്ദാക്ഷന്‍ എന്നിവര്‍ നല്‍കിയ മൊഴികളിലാണു പൊരുത്തക്കേടുള്ളത്.

പി. സതീഷ്‌കുമാറിനു 500 കോടി രൂപയുടെ സ്വകാര്യ സാമ്പത്തിക ഇടപാടുണ്ടെന്ന് അദ്ദേഹത്തിന്റെ ഇടനിലക്കാരനായിരുന്ന കെ.എ.ജിജോര്‍ മൊഴി നല്‍കിയിരുന്നു. സതീഷ്‌കുമാര്‍ വന്‍തോതില്‍ കള്ളപ്പണം കൈകാര്യം ചെയ്തിരുന്നതായാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) പ്രാഥമിക നിഗമനം. ഈ കള്ളപ്പണം ആരുടേതാണെന്നു കണ്ടെത്താനാണു സതീഷ്‌കുമാറിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നത്.

സതീഷ്‌കുമാര്‍ വഴി കരുവന്നൂര്‍ സഹകരണ ബാങ്കിലേക്കു വന്ന പ്രവാസി നിക്ഷേപത്തിന്റെ ഉറവിടം അന്വേഷിക്കണമെന്നു സാക്ഷികളിലൊരാള്‍ ഇ.ഡിയോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരം നിക്ഷേപം സംബന്ധിച്ച ചില സൂചനകളും രേഖകളും മാത്രമാണ് ഇ.ഡിക്ക് ലഭിച്ചിട്ടുള്ളത്. ബെനാമി വായ്പകള്‍ സംബന്ധിച്ച ചോദ്യങ്ങളോടു സഹകരിച്ചു മറുപടി നല്‍കുന്ന സതീഷ്‌കുമാര്‍ പ്രവാസി നിക്ഷേപം സംബന്ധിച്ച ചോദ്യങ്ങള്‍ക്കു കൃത്യമായ മറുപടി നല്‍കുന്നില്ല.

കഴിഞ്ഞ തിങ്കളാഴ്ച എ.സി. മൊയ്തീന്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. 11 മണിക്കൂറോളമാണ് അന്ന് ചോദ്യം ചെയ്തത്. കേസുമായി ബന്ധപ്പെട്ട് നേരത്തേ എ.സി. മൊയ്തീന്റെ വീട്ടില്‍ 22 മണിക്കൂറോളം റെയ്ഡും നടത്തിയിരുന്നു. തുടര്‍ന്നാണ് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഇ.ഡി ഓഫീസിലേക്ക് വിളിപ്പിച്ചത്. മൂന്നാം തവണ നല്‍കിയ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് മൊയ്തീന്‍ ഹാജരായത്.

അതേസമയം, ഇ.ഡി ആവശ്യപ്പെട്ടാല്‍ വീണ്ടും ഹാജരാകുമെന്ന് കഴിഞ്ഞ ചോദ്യം ചെയ്യലിനുശേഷം പുറത്തിറങ്ങിയ മൊയ്തീന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ആവശ്യപ്പെട്ട രേഖകളെല്ലാം ഹാജരാക്കിയെന്നും അക്കൗണ്ട് മരവിപ്പിച്ചത് പിന്‍വലിക്കാന്‍ കത്ത് നല്‍കിയതായും അദ്ദേഹം അറിയിച്ചിരുന്നു.

Latest Stories

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി