സംസ്ഥാന നേതാക്കള്‍ എത്തിയിട്ടും ജില്ലയിലെ പ്രമുഖ നേതാക്കള്‍ പ്രവര്‍ത്തിച്ചില്ല; അതൃപ്തിയറിച്ച് എം. സ്വരാജ്, സി.പി.ഐ.എം അച്ചടക്കനടപടിയിലേക്ക്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ പരാജയ കാരണങ്ങള്‍ കണ്ടെത്താനുള്ള സിപിഐഎമ്മിന്റെ ശ്രമങ്ങള്‍ക്കിടെയില്‍ ജില്ലയിലെ നേതാക്കള്‍ക്ക് എതിരെ അതൃപ്തി അറിയിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. സംസ്ഥാന നേതാക്കളില്‍ ഭൂരിഭാഗം പേരും മണ്ഡലത്തില്‍ എത്തിയിട്ടും ജില്ലയിലെ പ്രമുഖ നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങാത്തതിലുള്ള അതൃപ്തി സ്വരാജ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചു.

സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ തന്നെ ജില്ലാ നേതാക്കളും ജില്ലയിലെ സംസ്ഥാന സമിതി അംഗങ്ങളും രണ്ട് തട്ടിലായിരുന്നു. ജില്ലാ സെക്രട്ടറിയേറ്റ് നിശ്ചയിച്ച സ്ഥാനാര്‍ത്ഥിയെ മാറ്റി പുതിയ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ ജില്ലയില്‍ നിന്നുള്ള എട്ട് സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ ശ്രമിച്ചെന്നും ആരോപണങ്ങളുണ്ട്.

അതേസമയം വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്ന കാര്യത്തില്‍ പരാജയപ്പെട്ടു എന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. പുതിയ വോട്ടര്‍മാരെ ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ബ്രാഞ്ച്, ലോക്കല്‍ സെക്രട്ടിമാര്‍ക്ക് തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ നോട്ടീസ് നല്‍കിയിട്ടുണ്ടായിരുന്നു. എന്നാല്‍ വോട്ടര്‍ പട്ടികയില്‍ ആളുകളെ ചേര്‍ത്തിട്ടില്ലെന്ന് ജില്ലാ സെക്രട്ടേറിയറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ തവണ തിരഞ്ഞെടുപ്പില്‍ പരാജയം നേരിട്ടപ്പോള്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ സി കെ മണിശങ്കറിനെതിരെയും മറ്റ് നേതാക്കള്‍ക്ക് എതിരെയും നടപടി സ്വീകരിച്ചിരുന്നു. ഇപ്രാവശ്യം വന്‍ പരാജയം നേരിട്ട സാഹചര്യത്തില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ ഉള്‍പ്പെടെ ഇരുപതോളം നേതാക്കള്‍ക്കെതിരെ നടപടിയുണ്ടായേക്കുമെന്നാണ് സൂചന.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ