കേരളത്തില്‍ മരണാനന്തര അവയവദാനം കുറയുന്നു; ശസ്ത്രക്രിയ കാത്തിരിക്കുന്ന രോഗികള്‍ ആശങ്കയില്‍

കേരളത്തില്‍ മരണാനന്തര അവയവദാനത്തിന്റെ എണ്ണം കുറയുന്നതോടെ, അവയവദാനം പ്രതീക്ഷിച്ച് കാത്തിരിക്കുന്ന രോഗികള്‍ പ്രതിസന്ധിയിലാകുന്നു. അവയവദാന പദ്ധതികള്‍ക്ക് തിരിച്ചടിയായത് കുപ്രചാരണങ്ങളാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. 2009ല്‍ നടന്ന ഒരു അപകടത്തെ തുടര്‍ന്ന് രോഗിയുടെ ബ്രെയ്ന്‍ ഡെത്തുമായി ബന്ധപ്പെട്ട് പുറത്തുവന്ന വെളിപ്പെടുത്തലുകള്‍ ജനങ്ങളെ ഞെട്ടിച്ചിരുന്നു. വാഹനാപകടത്തില്‍പ്പെട്ട 18കാരന് മസ്തിഷ്‌ക മരണം വിധിച്ച് അവയവങ്ങള്‍ ദാനം ചെയ്‌തെന്ന പരാതിയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയ്ക്കും എട്ട് ഡോക്ടര്‍മാര്‍ക്കുമെതിരെ കോടതി അന്വേഷണത്തിന് ഉത്തരവിട്ട സംഭവം അവയവദാനത്തെ വിവാദത്തിലേക്കെത്തിച്ചിരുന്നു.

2015ല്‍ കേരളത്തില്‍ ആകെ 218 അവയവദാനങ്ങള്‍ നടന്നിരുന്നു. എന്നാല്‍ 2022ല്‍ അവയവദാനം 55 ആയി ചുരുങ്ങി. ഈ വര്‍ഷം ഇതുവരെ 11 അവയവദാനം മാത്രമാണ് നടന്നത്.

2012ല്‍ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് കേരള സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൊണ്ടുവന്നിരുന്നു. മരണാസന്നനായി തുടരുന്ന രോഗിയുടെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാന്‍ 6 മണിക്കൂര്‍ ഇടവിട്ട് രണ്ട് തവണ പരിശോധിക്കണം. കൂടാതെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്ന നാലംഗ ഡോക്ടര്‍മാരുടെ സംഘത്തില്‍ ഒരു ന്യൂറോളജിസ്റ്റ്, രോഗിയെ ചികിത്സിക്കുന്ന ഡോക്ടര്‍, രണ്ട് വിദഗ്ധ ഡോക്ടര്‍മാര്‍ എന്നിവരുണ്ടായിരിക്കണം എന്നിങ്ങനെയായിരുന്നു 2012ലെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍. എന്നാല്‍ നിയമം പുതുക്കിയ ശേഷവും പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ 2017ല്‍ നിയമം വീണ്ടും ഭേദഗതി ചെയ്തു.

ആറ് മണിക്കൂര്‍ ഇടവിട്ട് രണ്ട് തവണ നടത്തുന്ന പരിശോധനകളുടെയും വീഡിയോ ചിത്രീകരിക്കണം. ചികിത്സിക്കുന്ന ഡോക്ടറല്ല മസ്തിഷ്‌കമരണം സ്ഥിരീകരിക്കേണ്ടതെന്ന് അടക്കം പുതിയ നിബന്ധനകള്ർ കൊണ്ടുവന്നു. മസ്തിഷ്കമരണം സംശയിച്ചാൽ നാലുഡോക്ടർമാർ ചേർന്നുള്ള ഒരു വിദഗ്ധപാനലാണ് പരിശോധിച്ച് ഉറപ്പുവരുത്തുക.  കൂടാതെ നാലംഗ ഡോക്ടര്‍മാരുടെ സംഘത്തില്‍ ഒരു സര്‍ക്കാര്‍ ഡോക്ടര്‍ ഉണ്ടായിരിക്കണം എന്നതായിരുന്നു 2017ല്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശം.

എന്നാല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ അവയവദാനത്തെ തുടര്‍ന്നുണ്ടായ വിവാദത്തിന് ശേഷം ഡോക്ടര്‍മാരും ആശുപത്രികളും അവയവദാന നടപടികള്‍ക്ക് മടിക്കുന്നുണ്ട്. അനാവശ്യ വിവാദങ്ങളില്‍ ഉള്‍പ്പെടേണ്ട എന്ന ചിന്തയാണ് ആശുപത്രികളും ഡോക്ടര്‍മാരും വിഷയത്തില്‍ വിമുഖത കാണിക്കുന്നതിന് പിന്നിലെന്നും ആക്ഷേപമുണ്ട്. ജീവനുള്ള ദാതാവില്‍ നിന്ന് അവയവം സ്വീകരിക്കുന്നത് ചിലവേറിയ പ്രക്രിയയാതിനാല്‍ സാധാരണക്കാരായ രോഗികള്‍ ആശങ്കയിലാണ്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ