നയന സൂര്യന്റെ മരണം കൊലപാതകമല്ല; റിപ്പോർട്ട് സമർപ്പിച്ച് മെഡിക്കൽ ബോർഡ്

ലെനിൻ രാജന്ദ്രന്റെ സഹ സംവിധായികയായിരുന്നു നയന സൂര്യയുടെ മരണം കൊലപാതകമല്ലെന്ന് സ്ഥിരീകരിച്ച് മെഡിക്കൽ ബോർഡ് റിപ്പോർട്ട് സമർപ്പിച്ചു. മയോ കാർഡിയൽ ഇൻഫ്രാക്ഷനാണ് മരണ കാരണമെന്നാണ് മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടിലുള്ളത്.

ഹൃദയത്തിന്റെ ഏതെങ്കിലുമൊരു ഭാഗത്തിൽ രക്തം കട്ട പിടിച്ച് രക്ത പ്രവാഹം നിൽക്കുകയും തുടർന്ന് ഹൃദയ പേശികൾ നിലക്കുകയും ചെയ്യുന്ന അവസ്ഥയാണ് മയോ കാർഡിയൽ ഇൻഫ്രാക്ഷൻ. മയോകാര്‍ഡിയല്‍ ഇന്‍ഫാർക്‌ഷനാണ് മരണകാരണമെങ്കിലും അതിലേക്കു നയിച്ചത് എന്താണെന്നു വ്യക്തമല്ലെന്നുള്ള റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിനു കൈമാറി. ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ഭാഗമായി രൂപീകരിച്ച വിദഗ്ധ മെഡിക്കല്‍ ബോര്‍ഡ് സംഘമാണു കൊലപാതക സാധ്യത പൂര്‍ണമായി തള്ളിയത്.

2019 ഫെബ്രുവരി 24 നാണ് ഇരുപത്തിയെട്ട് വയസ്സുള്ള നയന സൂര്യയെ തിരുവനന്തപുരത്തെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്, സ്വാഭാവിക മരണമാണ് എന്നായിരുന്നു പ്രാഥമിക അന്വേഷണത്തിൽ പൊലീസ് പറഞ്ഞത്, എന്നാൽ പോസ്റ്റ് മോർട്ടം  റിപ്പോർട്ടിൽ ശരീരത്തിൽ മുറിവുകളും ക്ഷതങ്ങളുമുണ്ടെന്ന് റിപ്പോർട്ട് വന്നതിനെ തുടർന്ന്  സുഹൃത്തുക്കളും കുടുംബാംഗങ്ങളും പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും, തുടർന്ന് കേസ് അന്വേഷണം  ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

മത്സ്യബന്ധന തൊഴിലാളികളായ ദിനേശൻ- ഷീല ദമ്പതികളുടെ മകളാണ് നയന സൂര്യ. പത്ത് വർഷത്തോളം ലെനിൻ രാജേന്ദ്രന്റെ സഹ സംവിധായികയായി പ്രവർത്തിച്ചു. ലെനിൻ രാജേന്ദ്രൻ മരിച്ച്, ഒരു മാസം കഴിഞ്ഞായിരുന്നു നയനയുടെയും മരണം. ‘ക്രോസ് റോഡ്’ എന്ന ആന്തോളജി സിനിമയിൽ ‘പക്ഷികളുടെ മണം’ സംവിധാനം ചെയ്തിട്ടുണ്ട്. കൂടാതെ നിരവധി പരസ്യ ചിത്രങ്ങളുടെയും സംവിധാനം നിർവഹിച്ചിട്ടുണ്ട്.

Latest Stories

'അഹങ്കാരത്തോടെ പറഞ്ഞതല്ല, ലളിതമായ ഭാഷയിൽ പറഞ്ഞത് കോണ്‍ഗ്രസ് നിലപാട്'; അൻവർ വിഷയത്തിൽ നിലപാടിലുറച്ച് വിഡി സതീശൻ

സിനിമ ഓണ്‍ലൈനില്‍ ചോര്‍ത്താന്‍ ശ്രമം, ഹാര്‍ഡ് ഡിസ്‌ക് മോഷണത്തിന് പിന്നില്‍ പക..; 'കണ്ണപ്പ' നിര്‍മ്മാതാക്കള്‍

IPL 2025: ഇനി എല്ലാം ആര്‍സിബിക്ക് അനുകൂലം, കിരീടം അവര്‍ക്ക് തന്നെ, സന്തോഷം ഇരട്ടിപ്പിച്ച് പുതിയ വാര്‍ത്ത, പൊളിച്ചെന്ന് ആരാധകര്‍

അൻവർ വിഷയത്തിൽ കോൺഗ്രസിൽ പൊട്ടിത്തെറി; അൻവറിനെ യൂഡിഎഫിലേക്ക് കൊണ്ടുവരണമെന്ന് കെ സുധാകരൻ, സതീശൻ ഒറ്റയ്ക്ക് തീരുമാനം എടുക്കേണ്ടെന്ന് വിമർശനം

'അൻവർ ആദ്യം യുഡിഎഫിനും ഷൗക്കത്തിനും പിന്തുണ പ്രഖ്യാപിക്കട്ടെ, ബാക്കി ചർച്ചയിലൂടെ തീരുമാനിക്കാം'; കെ മുരളീധരൻ

IPL 2025: എല്ലാം ഞാന്‍ നോക്കിക്കോളാം, ഈ സാല കപ്പ് നമ്മളുടേതാണ്, ആര്‍സിബി ആരാധകരോട്‌ ജിതേഷ് ശര്‍മ്മ, വീഡിയോ വീണ്ടും വൈറല്‍

'എന്തുകൊണ്ട് കുറ്റപത്രം നൽകില്ലെന്ന ഉറപ്പ് പാലിച്ചില്ല?'; മാസപ്പടി കേസിൽ കേന്ദ്രത്തിനെതിരെ ഡൽഹി ഹൈക്കോടതി

സന്യാസി വേഷത്തില്‍ ജയറാം, 'ഹനുമാന്‍' നായകനൊപ്പം പുതിയ ചിത്രം; ടീസര്‍ എത്തി

IPL 2025: വിരാട് ഭായി ഔട്ടായപ്പോള്‍ ഞാന്‍ ചിന്തിച്ചത് ഒരേയൊരു കാര്യം മാത്രം, അവിടെ നിന്നായിരുന്നു എല്ലാത്തിന്റെയും തുടക്കം, തുറന്നുപറഞ്ഞ് ജിതേഷ് ശര്‍മ്മ

'ശ്രീനാഥ് ഭാസി പ്രധാന സാക്ഷി, ഷൈനിന് ബന്ധമില്ല, ഒന്നാം പ്രതി തസ്ലീമ സുൽത്താന'; ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും