നയന സൂര്യന്റെ മരണം കൊലപാതകമല്ല; റിപ്പോർട്ട് സമർപ്പിച്ച് മെഡിക്കൽ ബോർഡ്

ലെനിൻ രാജന്ദ്രന്റെ സഹ സംവിധായികയായിരുന്നു നയന സൂര്യയുടെ മരണം കൊലപാതകമല്ലെന്ന് സ്ഥിരീകരിച്ച് മെഡിക്കൽ ബോർഡ് റിപ്പോർട്ട് സമർപ്പിച്ചു. മയോ കാർഡിയൽ ഇൻഫ്രാക്ഷനാണ് മരണ കാരണമെന്നാണ് മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടിലുള്ളത്.

ഹൃദയത്തിന്റെ ഏതെങ്കിലുമൊരു ഭാഗത്തിൽ രക്തം കട്ട പിടിച്ച് രക്ത പ്രവാഹം നിൽക്കുകയും തുടർന്ന് ഹൃദയ പേശികൾ നിലക്കുകയും ചെയ്യുന്ന അവസ്ഥയാണ് മയോ കാർഡിയൽ ഇൻഫ്രാക്ഷൻ. മയോകാര്‍ഡിയല്‍ ഇന്‍ഫാർക്‌ഷനാണ് മരണകാരണമെങ്കിലും അതിലേക്കു നയിച്ചത് എന്താണെന്നു വ്യക്തമല്ലെന്നുള്ള റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിനു കൈമാറി. ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ഭാഗമായി രൂപീകരിച്ച വിദഗ്ധ മെഡിക്കല്‍ ബോര്‍ഡ് സംഘമാണു കൊലപാതക സാധ്യത പൂര്‍ണമായി തള്ളിയത്.

2019 ഫെബ്രുവരി 24 നാണ് ഇരുപത്തിയെട്ട് വയസ്സുള്ള നയന സൂര്യയെ തിരുവനന്തപുരത്തെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്, സ്വാഭാവിക മരണമാണ് എന്നായിരുന്നു പ്രാഥമിക അന്വേഷണത്തിൽ പൊലീസ് പറഞ്ഞത്, എന്നാൽ പോസ്റ്റ് മോർട്ടം  റിപ്പോർട്ടിൽ ശരീരത്തിൽ മുറിവുകളും ക്ഷതങ്ങളുമുണ്ടെന്ന് റിപ്പോർട്ട് വന്നതിനെ തുടർന്ന്  സുഹൃത്തുക്കളും കുടുംബാംഗങ്ങളും പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും, തുടർന്ന് കേസ് അന്വേഷണം  ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

മത്സ്യബന്ധന തൊഴിലാളികളായ ദിനേശൻ- ഷീല ദമ്പതികളുടെ മകളാണ് നയന സൂര്യ. പത്ത് വർഷത്തോളം ലെനിൻ രാജേന്ദ്രന്റെ സഹ സംവിധായികയായി പ്രവർത്തിച്ചു. ലെനിൻ രാജേന്ദ്രൻ മരിച്ച്, ഒരു മാസം കഴിഞ്ഞായിരുന്നു നയനയുടെയും മരണം. ‘ക്രോസ് റോഡ്’ എന്ന ആന്തോളജി സിനിമയിൽ ‘പക്ഷികളുടെ മണം’ സംവിധാനം ചെയ്തിട്ടുണ്ട്. കൂടാതെ നിരവധി പരസ്യ ചിത്രങ്ങളുടെയും സംവിധാനം നിർവഹിച്ചിട്ടുണ്ട്.

Latest Stories

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ