അപകടകരമായ ട്രക്കിംഗ് നിരോധിച്ച ഉത്തരവ് ഭരണതത്വങ്ങളുടെ ലംഘനം: ഹരീഷ് വാസുദേവൻ

അപകടകരമായ ട്രെക്കിങ്ങ് നിരോധിച്ചുകൊണ്ട് ദുരന്തനിവാരണ നിയമത്തിനു കീഴിൽ ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവ് പല കാരണങ്ങളാൽ ശരിയായ ഉത്തരവല്ലെന്ന് അഭിഭാഷകൻ ഹരീഷ് വാസുദേവൻ. ആരുടെയും ജീവൻ അപകടത്തിൽ പെടാതിരിക്കാനുള്ള ഉദ്ദേശശുദ്ധിയെ മാനിക്കുന്നുവെങ്കിലും അടിസ്ഥാന ഭരണതത്വങ്ങളുടെ ലംഘനമാണ് ഉത്തരവ് എന്ന് ഹരീഷ് ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:

അപകടകരമായ ഓഫ് റോഡ് ട്രെക്കിങ്ങ്, ഉയർന്ന മലയിലേക്കുള്ള ട്രക്കിങ്ങ് എന്നിവ നിരോധിച്ചുകൊണ്ട് ദുരന്തനിവാരണ നിയമത്തിനു കീഴിൽ ഇട്ട ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവ് കണ്ടു. പല കാരണങ്ങളാൽ അത് ശരിയായ ഉത്തരവല്ല. ആരുടെയും ജീവൻ അപകടത്തിൽ പെടാതിരിക്കാനുള്ള ഉദ്ദേശശുദ്ധിയെ മാനിക്കുന്നുവെങ്കിലും, അടിസ്ഥാന ഭരണതത്വങ്ങളുടെ ലംഘനമാണ് ഉത്തരവ്.

ഒന്ന്, അപകടമൊഴിവാക്കാൻ ട്രക്കിംഗ് നിരോധനമല്ല പരിഹാരം. റെഗുലേഷൻ കൊണ്ടുവരണം. മാർഗ്ഗരേഖ കൊണ്ടുവരണം. ജില്ലാ തലത്തിലല്ല, സ്റ്റേറ്റ് തലത്തിൽ വേണം അത്.

രണ്ട്, ദുരന്തനിവാരണ നിയമത്തിൽ ഇത്തരം നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള അധികാരമില്ല. ദുരന്തമല്ല, ദുരന്തത്തിന്റെ നിർവചനത്തിൽ വരികയുമില്ല. ഇത് മനുഷ്യർക്ക് നിയന്ത്രിക്കാൻ കഴിയുന്ന ഒന്നാണ്.

3.ഒരു ഉത്തരവിറക്കുമ്പോൾ വ്യക്തത വേണം. എവിടെ, എങ്ങനെയുള്ള നിരോധനമാണ് എന്നു വ്യക്തമായി പറയണം. അപകടകരമായ ട്രെക്കിങ്ങാണോ അല്ലയോ എന്ന് ആരു തീരുമാനിക്കും? ഉയരമുള്ള മല എന്നാൽ, എത്ര ഉയരമുള്ള മല? ഏത് മല? നടപ്പാക്കേണ്ട പൊലീസിനോ ഫോറസ്റ്റിനോ അനുസരിക്കേണ്ട പൗരനോ ഉത്തരവ് കണ്ടാൽ വല്ലതും മനസിലാകുമോ? Law must be specific. ഇതിൽ അതില്ല. മാത്രമല്ല, ട്രെക്കിങ് അനുവദിക്കുന്നതോ regulate ചെയ്യുന്നതോ ആയ ഒരു നിയമം ഇവിടില്ല. അതുകൊണ്ട് അനുമതിയുള്ള-ഇല്ലാത്ത എന്ന വേർതിരിവും യുക്തിസഹമല്ല.

ടൂറിസം, വനം, റവന്യു, സ്പോർട്ട്സ് വകുപ്പുകളെ ചേർത്ത് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി യോഗം ചേർന്ന്, ഒരു മാർഗ്ഗരേഖ ഇറക്കണം. അതനുസരിച്ച്, മലകയറ്റം ഒക്കെ പ്രോത്സാഹിപ്പിക്കണം. ജൈവവൈവിധ്യ സംരക്ഷണം ആവശ്യമുള്ള പ്രദേശങ്ങൾ മാറ്റി നിർത്തണം.

എല്ലാ ഭാരവും ജില്ലാ കളക്ടർമാർക്ക് വിട്ടുകൊടുക്കരുത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ