'ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സി.പി.എം നിലപാട് ഇന്നത്തെ സമൂഹത്തില്‍ നടപ്പാക്കാനാവില്ല'; എം.എ ബേബി

ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സിപിഎം നിലപാട് ഇന്നത്തെ സമൂഹത്തില്‍ നടപ്പാക്കാനാവില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. നമ്മള്‍ ജീവിക്കുന്നത് പുരുഷാധിപത്യ സമൂഹത്തിലാണ്. അത്കൊണ്ട് പാര്‍ട്ടിയുടെ എല്ലാ നിലപാടും നടപ്പിലാക്കാനാവില്ലെന്നും എംഎ ബേബി പറഞ്ഞു. സുപ്രീംകോടതി വിധി വന്നാല്‍ എല്ലാവരുമായും ചര്‍ച്ച ചെയ്തേ നടപ്പാക്കൂ എന്നും എം.എ.ബേബി പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

‘സിപിഐഎമ്മിന് പല നിലപാടുകളുമുണ്ട്. സിപിഐഎമ്മിന്റെ എല്ലാ നിലപാടുകളും ഇന്നത്തെ സമൂഹത്തില്‍ എല്ലാകാര്യത്തിലും നടപ്പാക്കാന്‍ കഴിയും എന്ന് ഞങ്ങള്‍ കരുതുന്നില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാടുകള്‍ നടപ്പാക്കാനുള്ള സാഹചര്യം വരുമ്പോള്‍ അത് അന്ന് ആലോചിക്കാം. സ്ത്രീതുല്യതയുടെയെല്ലാം പ്രശ്‌നമുണ്ട്. പക്ഷേ, പുരുഷാധിപത്യ സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. നാം ജീവിക്കുന്ന സമൂഹത്തിലെ പുരുഷാധിപത്യ പ്രവണതകള്‍ക്കെതിരായിട്ടുള്ള ആശയപ്രചാരണം വേണം. അതിന് സാമൂഹികമായ സമവായം വേണം. ഇന്നത്തെ സമൂഹത്തില്‍ സുപ്രീംകോടതി വിശാല ബെഞ്ചിന്റെ വിധി വരുന്നതുവരെ ക്ഷമിച്ചിരിക്കുക എന്നതാണ് എല്‍ഡിഎഫിന്റെ സമീപനം. ഏത് കാര്യം ചെയ്യുമ്പോഴും സാമൂഹിക സംഘര്‍ഷങ്ങള്‍ ഒഴിവാക്കുക എന്നതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രഖ്യാപിത നയം’. എംഎ ബേബി വ്യക്തമാക്കി.

തിരഞ്ഞെടുപ്പില്‍ ബിജെപിയും സിപിഐഎമ്മും തമ്മില്‍ മൂന്ന് സീറ്റുകളില്‍ ഒത്തുകളിയുണ്ടെന്ന ആര്‍എസ്എസ് സൈദ്ധാന്തികന്‍ ആര്‍ ബാലശങ്കറിന്റെ ആരോപണങ്ങളെ എംഎ ബേബി തള്ളി. രാഷ്ട്രീയ പ്രത്യയശാസ്ത്രമെന്ന തരത്തില്‍ ആര്‍എസ്എസ് എതിര്‍ക്കുന്നത് കമ്മ്യൂണിസത്തെയാണ്. വിചാരധാരയില്‍ അത് വ്യക്തമാക്കിയിട്ടുള്ളതാണ്. അങ്ങനെയുള്ള കമ്മ്യൂണിസ്റ്റുകാരുമായി കേരളത്തിലെ തിരഞ്ഞെടുപ്പില്‍, പ്രത്യേകിച്ച് ഇന്ത്യയിലെ ഏക ഇടതുപക്ഷ ഭരണം നിലനില്‍ക്കുന്ന സംസ്ഥാനത്ത് ആര്‍എസ്എസിന് എന്ത് ഡീലാണ് ഉണ്ടാക്കാന്‍ കഴിയുക? ആര്‍എസ്എസിനും ബിജെപിക്കും ഉള്ളിലുള്ള വിഭാഗീയ കിടമത്സരങ്ങളില്‍ തനിക്ക് ഒരു ശ്രദ്ധകിട്ടാന്‍ വേണ്ടി ബാലശങ്കര്‍ പറഞ്ഞതാവാം ഇത്. ഒ രാജഗോപാലിന്റെ പ്രസ്ഥാവന ഇതിന് സമാന്തരമായി മുന്നിലുണ്ട്. 1991-ല്‍ കോണ്‍ഗ്രസ്-ലീഗ്-ബിജെപി സഖ്യമുണ്ടായിരുന്നു എന്നാണ് അദ്ദേഹം തുറന്ന് സമ്മതിച്ചത്. കോണ്‍ഗ്രസിന്റെ വോട്ട് കിട്ടിയതു കൊണ്ടാണ് രാജഗോപാല്‍ തന്നെ ബിജെപിയുടെ അക്കൗണ്ട് നിയമസഭയില്‍ തുറന്നത്. ഡീലുള്ളതു കൊണ്ടാണോ ഈ കേന്ദ്ര ഏജന്‍സികളെല്ലാം സര്‍ക്കാരിനെതിരെ അപഹാസ്യമായി കുരച്ചു ചാടിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

Latest Stories

അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ