'ഏത് കേസുണ്ടെങ്കിലും എന്തിനാണ് എന്റെ നെഞ്ചത്തേക്ക് കയറുന്നത്, കെ ജെ ഷൈനെതിരായ വാർത്ത എങ്ങനെ പുറത്തായെന്ന് ഉണ്ണികൃഷ്ണന്റെ വരികളിലുണ്ട്'; വി ഡി സതീശൻ

സിപിഎം നേതാവ് കെ ജെ ഷൈനെതിരായ അപവാദ പ്രചാരണങ്ങൾ എങ്ങനെ പുറത്തായെന്നത് സിപിഎം തന്നെ അന്വേഷിക്കുന്നതായിരിക്കും നല്ലതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇതുപോലോത്തെ ഏത് കേസുണ്ടെങ്കിലും എന്തിനാണ് തൻ്റെ നെഞ്ചത്തേക്ക് കയറുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് പറഞ്ഞ വി ഡി സതീശൻ വാർത്ത പുറത്ത് വന്നത് എങ്ങനെയെന്ന് കെഎൻ.ഉണ്ണികൃഷ്‌ണൻ എംഎൽഎയുടെ പ്രസ്‌താവനയുടെ വരികളിൽ തന്നെയുണ്ടെന്നും പറഞ്ഞു.

കോൺഗ്രസുകാർക്കെതിരെ ഒരു മാസമായിട്ട് സിപിഎം ഹാൻഡിലുകൾ വ്യാപകമായി പ്രചാരണം നടത്തിയപ്പോൾ ഈ മാന്യതയൊന്നും ഉണ്ടായിട്ടില്ലെന്നും വി ഡി സതീശൻ പ്രതികരിച്ചു. അപ്പോൾ കോൺഗ്രസ് ഹാൻഡിലുകളിലും പ്രചാരണുണ്ടാകും. കോൺഗ്രസ് നേതാക്കൾക്കെതിരെ ഈ കാര്യങ്ങളൊക്കെ വെച്ച് പ്രചാരണം നടത്തിയപ്പോൾ മനുഷ്യാവകാശവും സ്ത്രീസംരക്ഷവുമൊന്നും ഉണ്ടായില്ലെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

ഇതുപോലോത്തെ ഏത് കേസുണ്ടെങ്കിലും എന്തിനാണ് തൻ്റെ നെഞ്ചത്തേക്ക് കയറുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് സതീശൻ പറഞ്ഞു. ‘ഇത് എങ്ങനെയാണ് ആദ്യം പുറത്ത് വന്നതെന്ന് സിപിഎം അന്വേഷിക്കട്ടെ. ‘ഇത് എങ്ങനെയാണ് പുറത്ത് പോയതെന്ന് കെ.എൻ.ഉണ്ണികൃഷ്ണ‌ന്റെ പ്രസ്താവനയുടെ വരികളിലുണ്ട്. കോൺഗ്രസ് ആസൂത്രിതമായല്ല ഇത് നടത്തിയിട്ടുള്ളതെന്നും വി ഡി സതീശൻ പറഞ്ഞു. എന്നിട്ടിപ്പോൾ അദ്ദേഹത്തെ വേട്ടയാടുകയാണ്.

എങ്ങനെയാണ് വാർത്ത പുറത്ത് പോയതെന്ന് സിപിഎം അന്വേഷിക്കുന്നതായിരക്കും നല്ലതെന്നും വി ഡി സതീശൻ കുട്ടിച്ചേർത്തു. അതേസമയം തന്നെയും കെ ഉണ്ണികൃഷ്‌ണൻ എംഎൽഎയേയും ചേർത്തുവെച്ചുള്ള പ്രചാരണത്തിന് പിന്നിൽ കോൺഗ്രസും യുഡിഎഫുമാണെന്ന് കെ ജെ ഷൈൻ ആരോപിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അറിയാതെ ഇത്തരമൊരു പ്രചാരണം നടക്കില്ലെന്നും കെ ജെ ഷൈൻ ആരോപിച്ചിരുന്നു.

Latest Stories

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി