കോവിഡ് മരണം: ഇതര സംസ്ഥാനങ്ങളില്‍ വെച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്കും സര്‍ക്കാര്‍ ധനസഹായം

കോവിഡ് ബാധിച്ച് മറ്റ് സംസ്ഥാനങ്ങളില്‍ വച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ കോവിഡ് ധനസഹായം നല്‍കും. ഇതിനായി കോവിഡ് പോസിറ്റീവ് സര്‍ട്ടിഫിക്കറ്റും മരണസര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. മറ്റ് സംസ്ഥാനങ്ങളില്‍ ഇതിനായി അപേക്ഷ നല്‍കിയട്ടില്ലെന്നും, ധനസഹായം ലഭിച്ചട്ടില്ലെന്നും ഉറപ്പാക്കിയ ശേഷമാണ് സഹായം അനുവദിക്കുക. ഇത് തെളിയിക്കുന്ന സാക്ഷ്യപത്രം ഹാജരാക്കണം.

ഇത് സംബന്ധിച്ച് ഉത്തരവ് ദുരന്തനിവാരണ വകുപ്പ് ഇറക്കിട്ടുണ്ട്. കാസര്‍കോട് കളക്ടര്‍ നല്‍കിയ കത്തിനെ തുടര്‍ന്നാണ് നടപടി. 2021 ഒക്ടോബര്‍ 13 വരെയുള്ള കാലയളവില്‍ കാസര്‍കോട് ജില്ലക്കാരായ 50 പേര്‍ കര്‍ണാടകയിലെ മംഗലാപുരത്തെ ആശുപത്രികളില്‍ വച്ച് മരിച്ചതായി അദ്ദേഹം സര്‍ക്കാരിനെ അറിയിച്ചു. എന്നാല്‍ ഇവിടങ്ങളില്‍ നിന്ന് കോവിഡ് മരണസ്ഥിരീകരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. കോവിഡ് സര്‍ട്ടിഫിക്കറ്റും മരണ സര്‍ട്ടിഫിക്കറ്റും മാത്രമാണ് മരണപ്പെട്ടവരുടെ ബന്ധുക്കളുടെ കയ്യില്‍ ഉള്ളത്. കളക്ടറുടെ ഈ കത്ത് പരിശോധിച്ച ശേഷമാണ് ദുരന്തനിവാരണ വകുപ്പ് പുതിയ ഉത്തരവിറക്കിയത്.

കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 50,000 രൂപയാണ് ധനസഹായം നല്‍കുന്നത്. ഇത് ലഭിക്കാന്‍ കോവിഡ് മരണസ്ഥിരീകരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം എന്നതാണ് വ്യവസ്ഥ. കോവിഡ് സ്ഥിരീകരിച്ച് ഒരു മാസത്തിനകം സംഭവിക്കുന്ന മരണം ആശുപത്രിക്ക് പുറത്ത് വച്ചാണെങ്കിലും കോവിഡ് മരണമായി കാണണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍േദ്ദശങ്ങളില്‍ വ്യക്തമാക്കുന്നത്. ഇതോടെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ വച്ച് മരിച്ച കേരളത്തിലുള്ളവരുടെ കുടുംബങ്ങള്‍ക്കും സഹായം അനുവദിക്കാന്‍ ഉത്തരവിട്ടത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ