ചോട്ടുവിനെ കാണാനില്ല; 'കണ്ണിലുണ്ണിയായ' വളര്‍ത്തുനായയെ തേടി നാടും വീടും

കൊല്ലത്ത് വീട്ടുകാരുടെയും നാട്ടുകാരുടെയും കണ്ണിലുണ്ണിയായ ചോട്ടു എന്ന വളര്‍ത്തു നായയെ കാണാനില്ല. കരിങ്ങന്നൂര്‍ സ്വദേശിയായ ദിലീപ് കുമാറിന്റെ അനുസരണാശീലമുള്ളതും പ്രത്യേക കഴിവുകളുമുള്ള നായയാണ് ചോട്ടു. രണ്ട് ദിവസമായി ചോട്ടുവിനെ കാണാതായതിനെ തുടര്‍ന്ന് നാട്ടുകാരും വീട്ടുകാരും അന്വേഷണത്തിലാണ്.

തന്റെ കുടുംബത്തിലെ ഒരംഗത്തെ പോലയാണ് ഇയാള്‍ ചോട്ടുവിനെ കണ്ടിരുന്നത്. മലയാളം മനസിലാക്കുന്ന ഈ നായ ഉടമയായ ദിലീപ് കുമാറിന് പത്രം വായിക്കാനായി കണ്ണട എടുത്ത് നല്‍കുക, വീട്ടില്‍ ജനല്‍ അടക്കുക, ബൈക്കിന്റെ താക്കോല്‍ എടുത്തു കൊണ്ടു വരുക എന്നീ കാര്യങ്ങള്‍ എല്ലാം ചോട്ടുവാണ് ചെയ്തിരുന്നത്. ഇതിന് പുറമെ കൃഷിയില്‍ സഹായിക്കുകയും ചെയ്തിരുന്നു.

ജനുവരി 31ന് രാത്രിയാണ് അവസാനമായി ചോട്ടുവിനെ കണ്ടത്. എല്ലാവര്‍ക്കും ഒപ്പം ഉറങ്ങാന്‍ കിടന്ന ചോട്ടു രാവിലെ ആരെയും വിളിച്ചുണര്‍ത്താന്‍ എത്തിയില്ല. കുറുമ്പ് കാണിച്ച് നായ മാറി നില്‍ക്കുകയായിരുന്നു എന്നാണ് ആദ്യം എല്ലാവരും കരുതിയത്. എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും നായയെ കാണാതിരുന്നതിനെ തുടര്‍ന്നാണ് തിരച്ചില്‍ നടത്തയെങ്കിലും എന്നാല്‍ കണ്ടെത്താനായില്ല. പിന്നീട് വളര്‍ത്തു നായയെ കാണാനില്ല എന്ന് പൊലീസില്‍ പരാതി നല്‍കി. സാമൂഹ്യമാധ്യമങ്ങളിലൂടെയും ചോട്ടുവിനായുള്ള അന്വേഷണം നടക്കുന്നുണ്ട്. ചോട്ടുവിനെ ഉടന്‍ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് വീട്ടുകാര്‍.

Latest Stories

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ