ഇടുക്കിയില്‍ പട്ടാപ്പകല്‍ മുളകുപൊടി എറിഞ്ഞ് കൊള്ളയടിച്ചെന്ന് പരാതി; മൂന്ന് മണിക്കൂറില്‍ യഥാര്‍ത്ഥ പ്രതിയെ കണ്ടെത്തി പൊലീസ്

ഇടുക്കിയില്‍ 18 ലക്ഷം വീട്ടില്‍ കയറി കൊള്ളയടിച്ചെന്ന വീട്ടമ്മയുടെ പരാതി വ്യാജമാണെന്ന് കണ്ടെത്തി പൊലീസ്. തിങ്കളാഴ്ച പകല്‍ ഉച്ചയോടെ വീട്ടില്‍ അതിക്രമിച്ച് കയറി രണ്ടുപേര്‍ കണ്ണില്‍ മുളകുപൊടി എറിഞ്ഞ ശേഷം വീട്ടില്‍ നിന്ന് 18 ലക്ഷം രൂപ കവര്‍ന്നുവെന്നായിരുന്നു നെടുങ്കണ്ടം സ്വദേശിനിയായ വീട്ടമ്മയുടെ പരാതി.

പരാതി ലഭിച്ചതിന് പിന്നാലെ നെടുങ്കണ്ടം പൊലീസ് വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. പിന്നാലെ പ്രദേശത്തെ യുവാക്കള്‍ ഉള്‍പ്പെടെയുള്ളവരെ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ പരാതി വ്യാജമാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. വീട്ടമ്മ നടത്തിയിരുന്ന ഓണച്ചിട്ടിയില്‍ 156 പേര്‍ പണം നിക്ഷേപിച്ചിരുന്നു.

നിക്ഷേപകര്‍ക്ക് കൃത്യ സമയത്ത് പണം നല്‍കാന്‍ കഴിയാതെ വന്നതോടെ വീട്ടമ്മ മെനഞ്ഞ കഥയാണ് മോഷണം നടന്നെന്ന പരാതിയെന്ന് പൊലീസ് കണ്ടെത്തി. ഇതേ തുടര്‍ന്ന് വീട്ടമ്മയെ വിശദമായി ചോദ്യം ചെയ്തതോടെ പരാതി വ്യാജമാണെന്ന് വീട്ടമ്മ പൊലീസിന് മൊഴി നല്‍കി. സ്വയം ദേഹത്ത് മുളകുപൊടി വിതറിയതാണെന്നും വീട്ടമ്മ കുറ്റസമ്മതം നടത്തി.

Latest Stories

ബംഗ്ലാദേശ് പൗരന്മാരെ മനുഷ്യത്വവിരുദ്ധമായി നാടുകടത്തരുത്; പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം പരിശോധനയില്ലാതെ തള്ളിപ്പുറത്താക്കുന്നു; അംഗീകരിക്കാനാവില്ലെന്ന് സിപിഎം

ആനന്ദകര്‍ണ്ണികാരം 2025: കണിക്കൊന്നകള്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന കേരളത്തിനായി പാരിസ്ഥിതിക ദിനത്തില്‍ ഹാപ്പിനസ് സര്‍ക്കിള്‍ കൂട്ടായ്മയുടെ പ്രത്യേക പരിപാടി

കട്ടും വെട്ടും മാറ്റങ്ങളുമില്ല; 'നരിവേട്ട'യ്ക്ക് റീ സെന്‍സറിങ് നടത്തിയത് ഇക്കാരണത്താല്‍, വ്യക്തമാക്കി നിര്‍മ്മാതാക്കള്‍

IPL 2025: ജയിക്കേണ്ട കളി ഗുജറാത്ത് കൈവിട്ടതിന് കാരണമിത്, ആ പിഴവുകള്‍ വലിയ വില കൊടുക്കേണ്ടി വന്നുവെന്ന് ശുഭ്മാന്‍ ഗില്‍

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; കേരളത്തിൽ കൊവിഡ് മരണം സ്ഥിരീകരിച്ചെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

സ്‌കൂളുകൾ ജൂൺ 2ന് തുറക്കും; കാലാവസ്ഥ നിരീക്ഷിച്ചതിന് ശേഷം മാറ്റം വേണമോയെന്ന് തീരുമാനിക്കുമെന്ന് വിദ്യാഭ്യസ മന്ത്രി

സ്‌കൂള്‍ തുറക്കൽ നീട്ടണം; ആവശ്യവുമായി സ്‌കൂള്‍ മാനേജ്‌മെൻ്റ് അസോസിയേഷന്‍ രംഗത്ത്

‘നിലമ്പൂരിൽ മത്സരിക്കില്ലെന്ന അൻവറിന്റെ തീരുമാനം നല്ലത്, യുഡിഎഫ് വാതിൽ കൊട്ടി അടച്ചിട്ടില്ല’; കെ മുരളീധരൻ

ചുംബിക്കാന്‍ ശ്രമിച്ച അയാളെ തള്ളിമാറ്റേണ്ടി വന്നു.. പരിഭാഷകന്റെ സഹായത്തോടെയാണ് ആ സംവിധായകന്‍ കൂടെ കിടക്കാന്‍ ആവശ്യപ്പെട്ടത്: സുര്‍വീന്‍ ചൗള

മുൻ മാനേജരെ മർദിച്ചെന്ന കേസ്; ഉണ്ണി മുകുന്ദന്റെ ജാമ്യാപേക്ഷ തീർപ്പാക്കി, വാർത്താ സമ്മേളനം വിളിച്ച് നടൻ