സൈഡ് നല്‍കാത്ത ബൈക്ക് യാത്രികനെ മദ്യലഹരിയില്‍ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; ചാലക്കുടി സ്വദേശി യാസിറും പെണ്‍സുഹൃത്തും കൊച്ചിയില്‍ കസ്റ്റഡിയില്‍

കൊച്ചിയില്‍ ട്രാഫിക് സംസ്‌കാരം കൂടുതല്‍ അക്രമാസക്തമാകുന്നു. ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നവര്‍ കൊച്ചിയിലെ നിരത്തുകള്‍ കൊലക്കളമാക്കുന്നുവെന്ന് തെളിയിക്കുന്ന ഒരു വാര്‍ത്ത കൂടി പുറത്തുവന്നിട്ടുണ്ട്. കടവന്ത്രയില്‍ കഴിഞ്ഞ ദിവസം സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് ബൈക്ക് യാത്രികനെ കാര്‍ യാത്രക്കാരന്‍ ഇടിച്ചിട്ട സംഭവത്തില്‍ കാല്‍നട യാത്രക്കാരായ വിനോദ സഞ്ചാരികള്‍ക്കും ഗുരുതര പരിക്ക്.

ഓള്‍ഡ് ഗോവ സ്വദേശി എസ്‌തേവാം ഫെറോവും ഭാര്യ ജയ്‌സെല്‍ ഗോമസിനുമാണ് കാറിടിച്ച് പരിക്കേറ്റത്. സെന്റ് അല്‍ഫോന്‍സ പള്ളി സന്ദര്‍ശിച്ച ശേഷം കടവന്ത്ര മെട്രോ സ്റ്റേഷന് സമീപം താമസിക്കുന്ന ഹോട്ടലിലേക്കു നടന്നു പോകുന്നതിനിടെയാണ് കാര്‍ വന്നിടിക്കുന്നത്. വാഹനം ഇടിച്ച് ഗുരുതരമായി പരിക്കേറ്റ യുവതിയെ ആദ്യം ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തുടര്‍ന്ന് ശസ്ത്രക്രിയ ആവശ്യമായതിനാല്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം രാത്രി മടങ്ങിപ്പോകാനിരിക്കെയാണ് വാഹനം ഇടിച്ചത്. ചാലക്കുടി സ്വദേശിയായ യാസിര്‍ ആണ് അമിതമായി മദ്യപിച്ച് ബൈക്ക് യാത്രികനെ വാഹനം ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. എംജി റോഡില്‍നിന്ന് സഹോദരന്‍ അയ്യപ്പന്‍ റോഡിലേക്കു തിരിയുന്ന പള്ളിമുക്ക് ജംക്ഷനിലെ ട്രാഫിക് സിഗ്‌നലിന്റെ ഭാഗത്ത് ബൈക്ക് യാത്രികന്‍ സൈഡ് നല്‍കിയില്ലെന്നതാണ് കാരണം.

തുടര്‍ന്ന് ബൈക്ക് യാത്രികനെ പിന്തുടര്‍ന്ന് ഇടിച്ചിടുകയായിരുന്നു. എസ്എ റോഡ് പാലമിറങ്ങി അതിവേഗത്തില്‍ മെട്രോ സ്റ്റേഷനു സമീപമുള്ള പാലത്തില്‍ എത്തുന്നതിനു തൊട്ടുമുന്‍പാണ് ബൈക്ക് യാത്രക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇതോടെ കാര്‍ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയോടു ചേര്‍ന്ന് ഇടിച്ച് നിന്നു.

ഇതിനിടെയാണ് വിനോദ സഞ്ചാരികള്‍ക്ക് ഗുരുതരമായി പരിക്കേറ്റത്. യാസിര്‍ ബൈക്കിടിച്ച് ഇട്ടതോടെ ബൈക്ക് പിന്നാലെ എത്തിയ ബൈക്ക് യാത്രികന്റെ സുഹൃത്തുക്കള്‍ വാഹനം തടഞ്ഞിട്ടു. പ്രതിയ്‌ക്കൊപ്പം ഒരു യുവതിയും രണ്ടു യുവാക്കളും ഉണ്ടായിരുന്നു. ഇവരും ലഹരി ഉപയോഗിച്ചിരുന്നതായാണ് പുറത്തുവരുന്ന വിവരം. അപകട ശേഷം കാറില്‍ നിന്ന് ഇറങ്ങി ഓടിയ പ്രതിയും സംഘത്തെയും കടവന്ത്ര പൊലീസ് പിടികൂടി.

Latest Stories

കാലുയർത്തി ബ്ലൗസിന്റെ കൊളുത്ത് പൊട്ടിക്കേണ്ട സീൻ മമ്മൂക്ക ചെയ്യുമോ എന്ന സംശയമുണ്ടായിരുന്നു, ഞങ്ങൾ അത് തീരെ പ്രതീക്ഷിച്ചില്ല : ശ്വേത മേനോൻ

'നില്‍ക്കക്കള്ളിയില്ലാതെ ഇന്ത്യയോട് വെടിനിര്‍ത്തലിന് അപേക്ഷിച്ചു'; ഓപ്പറേഷന്‍ സിന്ദൂറില്‍ വെളിപ്പെടുത്തലുമായി പാക് ഉപപ്രധാനമന്ത്രി; ആക്രമണം അവസാനിപ്പിക്കാന്‍ യുഎസിന്റേയും സൗദിയുടേയും കാലുപിടിച്ചു

'രാജ്ഭവൻ സെൻട്രൽ ഹാളിലെ ചിത്രം മാറ്റില്ല'; ഭാരതാംബ വിവാദത്തിൽ നിലപാടിലുറച്ച് ഗവർണർ

പൂര്‍വാശ്രമത്തിലെ വിചാരധാരയാണോ ഭരണഘടനയാണോ വഴികാട്ടിയാകേണ്ടതെന്ന് ഗവര്‍ണര്‍ തീരുമാനിക്കണം; ഭരണഘടന പഠിച്ചാല്‍ ഗവര്‍ണര്‍ക്ക് എല്ലാം മനസിലാകുമെന്ന് ബിനോയ് വിശ്വം

'എൽഡിഎഫ് മികച്ച വിജയം നേടും, മഴ പോലെയുള്ള കാരണങ്ങൾ കൊണ്ടാണ് പോളിംഗ് ശതമാനം കുറഞ്ഞത്'; എം സ്വരാജ്

ഞാൻ എപ്പോഴും എന്തെങ്കിലും ഒക്കെ പറഞ്ഞുകൊണ്ടിരിക്കും, അദ്ദേഹം അതെല്ലാം മൂളി കൊണ്ട് കേട്ടുകൊണ്ടിരിക്കും; വിജയ് സൂപ്പർ കൂൾ മനുഷ്യൻ എന്ന് മമിത

'നിലമ്പൂരിലേക്ക് തന്നെ ക്ഷണിച്ചില്ല'; പാർട്ടിയെ വെട്ടിലാക്കിയുള്ള ശശി തരൂരിന്റെ പ്രതികരണത്തിൽ കോൺഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തി

തകർപ്പൻ ഫ്രീകിക്ക് ​ഗോളുമായി മെസി, ക്ലബ് ലോകകപ്പിൽ എഫ്സി പോർട്ടോയ്ക്കെതിരെ ഇന്റർ മയാമിക്ക് ജയം, ചരിത്രമെഴുതി സൂപ്പർതാരം

എനിക്ക് ഇപ്പോഴും പ്രണയം തോന്നാറുണ്ട്, പ്രണയം ലൈംഗികതയെക്കുറിച്ചോ ആകർഷണത്തെക്കുറിച്ചോ മാത്രമല്ല : നീന ഗുപ്ത

പശ്ചിമേഷ്യയിലേക്ക് യുഎസ് കപ്പലുകള്‍ എത്തുന്നു; ഇസ്രയേലിനൊപ്പം ചേര്‍ന്ന് ഇറാനെ ആക്രമിക്കാന്‍ നീക്കം; യുഎസ്, ഇസ്രയേല്‍ അനുകൂല വിദേശനയം മോദി തിരുത്തണമെന്ന് സിപിഎം