സൈഡ് നല്‍കാത്ത ബൈക്ക് യാത്രികനെ മദ്യലഹരിയില്‍ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; ചാലക്കുടി സ്വദേശി യാസിറും പെണ്‍സുഹൃത്തും കൊച്ചിയില്‍ കസ്റ്റഡിയില്‍

കൊച്ചിയില്‍ ട്രാഫിക് സംസ്‌കാരം കൂടുതല്‍ അക്രമാസക്തമാകുന്നു. ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നവര്‍ കൊച്ചിയിലെ നിരത്തുകള്‍ കൊലക്കളമാക്കുന്നുവെന്ന് തെളിയിക്കുന്ന ഒരു വാര്‍ത്ത കൂടി പുറത്തുവന്നിട്ടുണ്ട്. കടവന്ത്രയില്‍ കഴിഞ്ഞ ദിവസം സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് ബൈക്ക് യാത്രികനെ കാര്‍ യാത്രക്കാരന്‍ ഇടിച്ചിട്ട സംഭവത്തില്‍ കാല്‍നട യാത്രക്കാരായ വിനോദ സഞ്ചാരികള്‍ക്കും ഗുരുതര പരിക്ക്.

ഓള്‍ഡ് ഗോവ സ്വദേശി എസ്‌തേവാം ഫെറോവും ഭാര്യ ജയ്‌സെല്‍ ഗോമസിനുമാണ് കാറിടിച്ച് പരിക്കേറ്റത്. സെന്റ് അല്‍ഫോന്‍സ പള്ളി സന്ദര്‍ശിച്ച ശേഷം കടവന്ത്ര മെട്രോ സ്റ്റേഷന് സമീപം താമസിക്കുന്ന ഹോട്ടലിലേക്കു നടന്നു പോകുന്നതിനിടെയാണ് കാര്‍ വന്നിടിക്കുന്നത്. വാഹനം ഇടിച്ച് ഗുരുതരമായി പരിക്കേറ്റ യുവതിയെ ആദ്യം ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തുടര്‍ന്ന് ശസ്ത്രക്രിയ ആവശ്യമായതിനാല്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം രാത്രി മടങ്ങിപ്പോകാനിരിക്കെയാണ് വാഹനം ഇടിച്ചത്. ചാലക്കുടി സ്വദേശിയായ യാസിര്‍ ആണ് അമിതമായി മദ്യപിച്ച് ബൈക്ക് യാത്രികനെ വാഹനം ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. എംജി റോഡില്‍നിന്ന് സഹോദരന്‍ അയ്യപ്പന്‍ റോഡിലേക്കു തിരിയുന്ന പള്ളിമുക്ക് ജംക്ഷനിലെ ട്രാഫിക് സിഗ്‌നലിന്റെ ഭാഗത്ത് ബൈക്ക് യാത്രികന്‍ സൈഡ് നല്‍കിയില്ലെന്നതാണ് കാരണം.

തുടര്‍ന്ന് ബൈക്ക് യാത്രികനെ പിന്തുടര്‍ന്ന് ഇടിച്ചിടുകയായിരുന്നു. എസ്എ റോഡ് പാലമിറങ്ങി അതിവേഗത്തില്‍ മെട്രോ സ്റ്റേഷനു സമീപമുള്ള പാലത്തില്‍ എത്തുന്നതിനു തൊട്ടുമുന്‍പാണ് ബൈക്ക് യാത്രക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇതോടെ കാര്‍ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയോടു ചേര്‍ന്ന് ഇടിച്ച് നിന്നു.

ഇതിനിടെയാണ് വിനോദ സഞ്ചാരികള്‍ക്ക് ഗുരുതരമായി പരിക്കേറ്റത്. യാസിര്‍ ബൈക്കിടിച്ച് ഇട്ടതോടെ ബൈക്ക് പിന്നാലെ എത്തിയ ബൈക്ക് യാത്രികന്റെ സുഹൃത്തുക്കള്‍ വാഹനം തടഞ്ഞിട്ടു. പ്രതിയ്‌ക്കൊപ്പം ഒരു യുവതിയും രണ്ടു യുവാക്കളും ഉണ്ടായിരുന്നു. ഇവരും ലഹരി ഉപയോഗിച്ചിരുന്നതായാണ് പുറത്തുവരുന്ന വിവരം. അപകട ശേഷം കാറില്‍ നിന്ന് ഇറങ്ങി ഓടിയ പ്രതിയും സംഘത്തെയും കടവന്ത്ര പൊലീസ് പിടികൂടി.

Latest Stories

കിരീടം നേടുക എന്നതാണ് ഇന്ത്യയുടെ ഡിഎൻഎ, എന്നാൽ പാകിസ്ഥാന്റെ ഡിഎൻഎ തോൽക്കുക എന്നതും; തുറന്നടിച്ച് മുൻ പാക് താരം

'സഞ്ജുവിനെ കുറിച്ച് ഞാൻ പറഞ്ഞത് ഗംഭീർ തിരുത്തി'; ശശി തരൂരിന്റെ കുറിപ്പ് വൈറലാകുന്നു

സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്; വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്‍, പാലക്കാട് രമേഷ് പിഷാരടി

ബംഗ്ലാദേശിനെതിരെയും പരാജയപ്പെട്ട് പാകിസ്ഥാൻ; എന്നാൽ തോറ്റതിന് കാരണം അമ്പയർ എന്ന് പാക് മാനേജ്‌മന്റ്

'ഇറാൻ നേതൃത്വത്തിനെതിരെ ആക്രമണം നടത്താൻ ഉത്തരവിട്ടു'; നെതന്യാഹുവിന്റെ ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്

'ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള കേസുകളിലെ ഇരകൾക്കുള്ള നഷ്ടപരിഹാരം വൈകരുത്'; വിതരണം നടന്നില്ലെങ്കിൽ ട്രഷറി അക്കൗണ്ടിൽ നിന്ന് തുക നൽകണമെന്ന് ഹൈക്കോടതി

തൊണ്ടിമുതല്‍ തിരിമറി കേസില്‍ ആന്റണി രാജുവിന് കനത്ത തിരിച്ചടി; ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി, തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല

കേരളത്തിലെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ; മാറ്റിയത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍

'കേരളം ഞങ്ങളുടേതുപോലെതന്നെ നിങ്ങളുടേതു കൂടിയാണ്, തീർച്ചയായും വിജയിക്കും'; കമൽഹാസന് മറുപടിയുമായി മുഖ്യമന്ത്രി

ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി വ്യാഴാഴ്ച