കാറ്റഗറി മൂന്നില്‍പ്പെട്ട ഗുരുതര മുറിവുകള്‍, തലച്ചോറിനു സമീപത്തും നാഡീവ്യൂഹങ്ങള്‍ കൂടുതലുളള കൈകളിലും കടിയേറ്റു; പേവിഷബാധാ മരണങ്ങള്‍, റിപ്പോര്‍ട്ട്

വാക്‌സീന്‍ എടുത്തിട്ടും പേവിഷബാധയേറ്റ് മരിച്ച അഞ്ചുപേര്‍ക്കും കാറ്റഗറി മൂന്നില്‍പ്പെട്ട ഗുരുതര മുറിവുകള്‍ പറ്റിയിരുന്നതായി ആരോഗ്യവകുപ്പിന്റെ ഡെത്ത് ഓഡിറ്റ് റിപ്പോര്‍ട്ട്. തലച്ചോറിനു സമീപത്തും നാഡീവ്യൂഹങ്ങള്‍ കൂടുതലുളള കൈകകളിലുമാണ് നായയുടെ കടിയേറ്റത്. അതിനാല്‍ തന്നെ വൈറസ് വ്യാപനം ദ്രുതഗതിയില്‍ നടന്നിട്ടുണ്ടാകാമെന്നും ഡെത്ത് ഓഡിറ്റ് റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

നായയുടെ കടിയേറ്റ് മരിച്ച 21 പേരില്‍ അഞ്ചുപേരാണ് കൃത്യമായ വാക്‌സിനേഷന്‍ എടുത്തിരുന്നത്. കണ്ണൂരില്‍ മരിച്ച 60 വയസുളള വ്യക്തിയാണ് അദ്യത്തേയാള്‍. ഇദ്ദേഹത്തിന് മുഖത്തും ചുണ്ടുകളിലും ഗുരുതരമായി പരിക്കേറ്റിരുന്നു. രണ്ടാമത് കോഴിക്കോട് ജില്ലയില്‍ മരിച്ച 67 കാരന് കഴുത്തിലും കൈകളിലുമായിരുന്നു കടിയേററത്.

മൂന്നാമത് ഇരയായ പാലക്കാട് ജില്ലയിലെ പത്തൊമ്പതുകാരി വിദ്യാര്‍ഥിനിക്ക് കൈയിലായിരുന്നു പരിക്ക്. കോഴിക്കോട് സ്വദേശിനിയായ 56 കാരിക്കും മുഖത്തും കൈകളിലും ഗുരുതരമായി മുറിവേറ്റിരുന്നു. അഞ്ചാമത്തെയാളായ കഴിഞ്ഞ ദിവസം മരിച്ച അഭിരാമിക്ക് കണ്ണിനു സമീപത്തായിരുന്നു കടിയേററത്.

പരിക്കുകള്‍ കൈകളിലും തലച്ചോറിനു സമീപത്തുളള മുഖം , കഴുത്ത്, ചുണ്ട് , ചെവി എന്നിവടങ്ങളിലുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടിലുളളത്. വാക്‌സീന്‍ എടുത്ത സമയം വൈകിയിട്ടുണ്ടെങ്കിലും വൈറസ് പടരാമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക