ബ്രഹ്‌മപുരത്ത് തീപിടിച്ചതല്ല, പെട്രോള്‍ ഒഴിച്ച് കത്തിച്ചത്; പിന്നില്‍ സോണ്ടയും കോര്‍പ് റേഷനും; കൊച്ചിയെ 'കൊല്ലാന്‍' നോക്കിയതിന് പിന്നില്‍ അട്ടിമറി, വിജിലന്‍സ് റിപ്പോര്‍ട്ട്

കൊച്ചിയെ ഒരാഴ്ച്ച വിഷപ്പുക ശ്വസിപ്പിച്ച ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തിനു പിന്നില്‍ അട്ടിമറിയുണ്ടെന്നു വിജിലന്‍സ്. ബയോമൈനിംഗ് കരാറെടുത്ത സോണ്ടയ്ക്കും കൊച്ചി കോര്‍പറേഷന്‍ ഉദ്യോഗസ്ഥരുമാണ് തീപിടിത്തത്തിന് പിന്നിലെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. വിജിലന്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഈ കണ്ടെത്തല്‍. റിപ്പോര്‍ട്ട് അടുത്ത ആഴ്ച്ച സര്‍ക്കാരിന് കൈമാറും.

മാലിന്യ അവശിഷ്ടങ്ങളില്‍ പെട്രോളിന്റെ സാന്നിധ്യം കണ്ടെത്തിയതു നിര്‍ണായകതെളിവാണെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. മാലിന്യ പ്ലാന്റിലേക്കു തരംതിരിച്ചാണു മാലിന്യം കൊണ്ടുവരുന്നതെന്നാണു കരാറുകാരായ സോണ്ട കമ്പനി രേഖകളില്‍ കാണിച്ചിട്ടുള്ളത്. എന്നാല്‍, മാലിന്യമെത്തിക്കുന്നതു തരംതിരിക്കാതെയാണ്. വിവിധ ഇടങ്ങളില്‍ നിന്നും കൊണ്ടുവന്ന മാലിന്യം തരംതിരിച്ചാണു കൊണ്ടുവന്നതാണെന്ന് വിശ്വസിപ്പിക്കാനാണ് മാലിന്യ പ്ലാന്റിന് തീയിട്ടത്. സോണ്ടയുടെ കരാര്‍ അവാനിക്കുന്നതിന്റെ തലേദിവസമാണ് തീപിടുത്തം നടന്നത്.

കരാര്‍ പാലിക്കാത്തതിനു കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തിയാല്‍ വീണ്ടും കരാര്‍ ലഭിക്കില്ലെന്ന് ഉറപ്പായതിനാലാണ് മാലിന്യങ്ങള്‍ക്ക് തീയിട്ടത്. ഇതിന് സംയുക്തമായി സോണ്ട കമ്പനി ഉടമകളും ജീവനക്കാരും കൊച്ചി കോര്‍പറേഷന്‍ ഉദ്യോഗസ്ഥരും ഒരുമിച്ച് പ്രവര്‍ത്തിച്ചുവെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. എറണാകുളം വിജിലന്‍സ് എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘമാണ് ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം സംബന്ധിച്ച് അന്വേഷണം നടത്തിയത്. കൊച്ചി കോര്‍പറേഷനില്‍നിന്ന് 147 ഫയലുകള്‍ പിടിച്ചെടുത്തിരുന്നു.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി