'കള്ളവോട്ടിന് നേതൃത്വം നൽകിയത് ബിഎൽഒ'; തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള യുഡിഎഫിൻറെ ആസൂത്രിത നീക്കം: ടിവി രാജേഷ്

യുഡിഎഫ് അനുഭാവികളായ ബിഎൽഒമാരെ വെച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കണ്ണൂരിൽ അസൂത്രിത നീക്കമാണ് നടക്കുന്നതെന്ന് മുൻ എംഎൽഎ ടി.വി രാജേഷ്. അതിൻ്റെ വ്യക്തമായ തെളിമാണ് കണ്ണൂർ അസംബ്ലി മണ്ഡലം 70ാം നമ്പർ ബൂത്തിൽ നടന്നതെന്ന് ടി.വി രാജേഷ് പറഞ്ഞു. ബിഎൽഒയുടെ നേതൃത്വത്തിലാണ് ഇവിടെ കള്ള വോട്ട് രേഖപ്പെടുത്തിയത്. ഈ കാര്യത്തിൽ യുഡിഎഫ് നേതൃത്വം നിലപാട് വ്യക്തമാക്കണം. ബിഎൽഒ തന്നെ കള്ളവോട്ടിന് നേതൃത്വം നൽകിയത് ഞെട്ടിപ്പിക്കുന്നതാണെന്നും സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും ടി.വി രാജേഷ് ആവശ്യപ്പെട്ടു.

85 വയസ്സിന് മുകളിലുള്ള അവശരായ മുതിർന്ന പൗരന്മാർക്ക് വീട്ടിൽ വെച്ച് വോട്ട് ചെയ്യുന്നതിനുള്ള പദ്ധതിയിൽ ബിഎൽഒമാരെ വെച്ച് ആസൂത്രിത ക്രമക്കേട് നടത്തി പരമാവധി വോട്ടുകൾ സമാഹരിക്കാനാണ് യുഡിഎഫ് തങ്ങളുടെ അനുകൂലികളായ ബിഎൽഒ മാർക്ക് നൽകിയ നിർദ്ദേശം.

കണ്ണൂർ അസംബ്ലി മണ്ഡലം 70 നമ്പർ ബൂത്തിൽ 1420 നമ്പർ വോട്ടറായ 86 വയസ്സുള്ള കമലാക്ഷി. കെ., W/o കൃഷ്ണൻ വി.കെ എന്നിവരെകൊണ്ട് മറ്റൊരു ആളുടെ വോട്ട് ചെയ്യിപ്പിക്കാൻ ബിഎൽഒ നേതൃത്വം കൊടുത്തിരിക്കുകയാണ്. 15.04.2024 നു കമലാക്ഷി.കെ യെക്കൊണ്ട് വോട്ട് ചെയ്യിക്കാനെന്ന വ്യാജേന ഇതേ ബൂത്തിലെ 1148 നമ്പർ വോട്ടറായ വി.കമലാക്ഷി, W/o ഗോവിന്ദൻ നായർ “കൃഷ്ണകൃപ” എന്ന പേരിലുള്ള വീട്ടിലേക്കാണ് ബിഎൽഒ ഗീത കൊണ്ടുപോയത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്മാരെ മറ്റൊരു വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി വി കമലക്ഷിയുടെ വോട്ട് കെ കമലക്ഷിയെക്കൊണ്ട് ചെയ്യിപ്പിക്കുകയായിരുന്നു ബിഎൽഒ ഗീത എന്ന് ടി.വി രാജേഷ് ആരോപിച്ചു.

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്മാരെ ബോധപൂർവ്വം തെറ്റായി മറ്റൊരു വീട്ടിലേക്ക് നയിച്ചു കൊണ്ടുപോയി വോട്ടു ചെയ്യാനവകാശമില്ലാത്ത മറ്റൊരു സ്ത്രീ വോട്ടറെക്കൊണ്ട് ആൾമാറാട്ടം നടത്തി വോട്ട് ചെയ്യിക്കുകയാണ് ഉണ്ടായത്. യുഡിഎഫ് പ്രവർത്തകയായ ഗീത രാഷ്ട്രീയ താൽപര്യം വെച്ച് ആൾമാറാട്ടത്തിലൂടെ വ്യാജവോട്ട് ചെയ്യിപ്പിക്കുകയായിരുന്നു.

യുഡിഎഫ് അനുഭാവികളായ ബിഎൽഒ മാരെ ഉപയോഗപ്പെടുത്തി ആൾമാറാട്ടം ഉൾപ്പെടെയുള്ള കുൽസിത മാർഗ്ഗത്തിലൂടെ വ്യാപകമായി കള്ളവോട്ട് ചെയ്യാനുള്ള യുഡിഎഫിന്റെ ആസൂത്രിതമായ തെരഞ്ഞെടുപ്പ് അട്ടിമറിയുടെ ഭാഗമാണ് മേൽപറഞ്ഞ നടപടിയെന്നും ടി.വി രാജേഷ് പറഞ്ഞു. യുഡിഎഫ് അനുഭാവികളായ ബിഎൽഒ മാരുടെ യോഗം കണ്ണൂരിലെ സ്ഥാനാർത്ഥി നേരിട്ട് വിളിച്ചുച്ചേർത്തത് ഇതിന് വേണ്ടിയായിരുന്നു എന്ന സംശയം ശക്തമാവുകയാണെന്നും ടി.വി രാജേഷ് കുറ്റപ്പെടുത്തി.

പരീക്ഷ എഴുത്താൻ പോയവരെയും ബന്ധുവീട്ടിൽ പോയവരെയും നാട്ടില്ലില്ലാത്തവരുടെ ലിസ്റ്റിൽപ്പെടുത്തി നൽകുകയാണ് യുഡിഎഫ് ചെയ്യുന്നത്. ഇത് നാട്ടിൽ വലിയ ആശയക്കുഴപ്പമുണ്ടാക്കാനുള്ള നീക്കമാണ്. 85 വയസ്സിന് മുകളിലുള്ള അവശരായ മുതിർന്ന പൗരന്മാർക്ക് തങ്ങളുടെ വീട്ടിൽവെച്ച് വോട്ടവകാശം വിനിയോഗിക്കുന്നതിന് ഏർപ്പെടുത്തിയ സൗകര്യത്തെയും ആസൂത്രിതമായ വ്യാജ വോട്ട് ചെയ്യിപ്പിക്കാനായി ഉപയോഗിക്കുകയാണ് യുഡിഎഫ് എന്നും ടി.വി രാജേഷ് കുറ്റപ്പെടുത്തി.

Latest Stories

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം