മുഖ്യമന്ത്രിക്ക് എതിരെ കൊലവിളി, വിദ്വേഷ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ബി.ജെ.പി-ആര്‍.എസ്.എസ് റാലി

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി മുദ്രാവാക്യവുമായി ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകര്‍. കൊടുങ്ങല്ലൂരില്‍ സത്യേഷ് അനുസ്മരണ സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന റാലിക്കിടെയാണ് മുഖ്യമന്ത്രിക്കെതിരെ കൊലവിളി മുദ്രാവാക്യം ഉയര്‍ത്തിയത്.

‘കണ്ണൂരിലെ തരിമണലില്‍, പിണറായിയെ വെട്ടിനുറുക്കി, പട്ടിക്കിട്ട് കൊടുക്കും ഞങ്ങള്‍’ എന്നൊക്കെയായിരുന്നു പ്രവര്‍ത്തകരുടെ മുദ്രാവാക്യങ്ങള്‍. പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ പാര്‍ട്ടി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി ഫെയ്സ്ബുക്കില്‍ ലൈവായി പങ്ക് വെച്ചിരുന്നു.

കൊലവിളി മുദ്രാവാക്യങ്ങള്‍ക്ക് പുറമേ പ്രകോപനപരമായ മറ്റ് മുദ്രാവാക്യങ്ങളും പ്രകടനത്തില്‍ പ്രവര്‍ത്തകര്‍ ഉയര്‍ത്തിയിരുന്നു. സ്ത്രീകളടക്കം നൂറുകണക്കിന് ആളുകളായിരുന്നു പ്രകടനത്തില്‍ പങ്കെടുത്തത്. വര്‍ഗീയ വിദ്വേഷം ഉയര്‍ത്തുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങള്‍ റാലിയില്‍ ഉയര്‍ന്നു.

2006 ല്‍ കൊല്ലപ്പെട്ട ബിജെപി മുനിസിപ്പല്‍ ഏരിയാ സെക്രട്ടറിയായിരുന്ന സത്യേഷിന്റെ അനുസ്മരണ റാലിയായിരുന്നു സംഘടിപ്പിച്ചത്. ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ അനീഷ് കുമാര്‍, ജനറല്‍ സെക്രട്ടറിമാരായ അഡ്വ. കെ.ആര്‍.ഹരി, ജസ്റ്റിന്‍ ജേക്കബ്, കൊടുങ്ങല്ലൂര്‍ മണ്ഡലം അദ്ധ്യക്ഷന്‍ കെ.എസ് വിനോദ്, ജില്ലാ ഉപാദ്ധ്യക്ഷന്‍ സര്‍ജു തൈക്കാവ് തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.

ഇക്കഴിഞ്ഞ ഡിസംബറില്‍ ആര്‍എസ്എസ് തലശ്ശേരിയില്‍ നടത്തിയ റാലിയിലും വിദ്വേഷ മുദ്രാവാക്യം വിളികള്‍ ഉയര്‍ന്നിരുന്നു. നിസ്‌കരിക്കാന്‍ പള്ളികള്‍ ഉണ്ടാകില്ലെന്നും, ബാങ്ക് വിളി കേള്‍ക്കേണ്ടി വരില്ലെന്നുമായിരുന്നു ആര്‍എസ്എസുകാര്‍ ആക്രോശിച്ചത്. സമാനമായ സംഭവം കുന്നംകുളത്തും നടന്നിരുന്നു. മുസ്ലിം സമുദായത്തിന് എതിരെ ആയിരുന്നു മുദ്രാവാക്യം വിളികള്‍ നടത്തിയത്. ആര്‍എസ്എസ് ഉയര്‍ത്തിയത് സംസ്ഥാനത്ത് കേള്‍ക്കാത്ത തരം മുദ്രാവാക്യങ്ങളാണെന്നും, ഇത് അംഗീകരിച്ച് കൊടുക്കാന്‍ ആവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. നേരത്തെ വഖഫ് സംരക്ഷണ റാലിക്കിടെ പിണറായി വിജയനെതിരെ മുസ്ലിം ലീഗ് ഉയര്‍ത്തിയ മുദ്രാവാക്യങ്ങളും വലിയ വിവാദം സൃഷ്ടിച്ചിരുന്നു.

Latest Stories

ഇസ്രായേലില്‍ ആക്രമണം തുടര്‍ന്ന് ഇറാന്‍; മിസൈല്‍ ആക്രമണത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍

കേന്ദ്ര നിയമത്തില്‍ മാറ്റം അനിവാര്യം; വനം-വന്യജീവി നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചു

'തരൂരിന്റെ തീരുമാനങ്ങൾ വ്യക്തിപരം, ജനങ്ങളുടെ ഇഷ്ടം മനസ്സിലാക്കിയുള്ള മാറ്റമാണ് തരൂരിൽ കാണുന്നത്'; സുരേഷ് ഗോപി

വി ശിവന്‍കുട്ടിയുടേത് ശരിയായ ദിശയിലുള്ള നടപടി; മതനിരപേക്ഷ പാരമ്പര്യത്തെ ഉയര്‍ത്തി പിടിക്കുകയാണ് ചെയ്തതെന്ന് എംവി ഗോവിന്ദന്‍

'ഒരു ഭാഷയും മറ്റൊരു ഭാഷയേക്കാൾ ഉയർന്നതോ താഴ്ന്നതോ അല്ല'; ഇംഗ്ലീഷിനെതിരെയുള്ള അമിത് ഷായുടെ പ്രസ്താവന അപലപനീയമെന്ന് മന്ത്രി വി ശിവൻകുട്ടി

കാലുയർത്തി ബ്ലൗസിന്റെ കൊളുത്ത് പൊട്ടിക്കേണ്ട സീൻ മമ്മൂക്ക ചെയ്യുമോ എന്ന സംശയമുണ്ടായിരുന്നു, ഞങ്ങൾ അത് തീരെ പ്രതീക്ഷിച്ചില്ല : ശ്വേത മേനോൻ

'നില്‍ക്കക്കള്ളിയില്ലാതെ ഇന്ത്യയോട് വെടിനിര്‍ത്തലിന് അപേക്ഷിച്ചു'; ഓപ്പറേഷന്‍ സിന്ദൂറില്‍ വെളിപ്പെടുത്തലുമായി പാക് ഉപപ്രധാനമന്ത്രി; ആക്രമണം അവസാനിപ്പിക്കാന്‍ യുഎസിന്റേയും സൗദിയുടേയും കാലുപിടിച്ചു

'രാജ്ഭവൻ സെൻട്രൽ ഹാളിലെ ചിത്രം മാറ്റില്ല'; ഭാരതാംബ വിവാദത്തിൽ നിലപാടിലുറച്ച് ഗവർണർ

പൂര്‍വാശ്രമത്തിലെ വിചാരധാരയാണോ ഭരണഘടനയാണോ വഴികാട്ടിയാകേണ്ടതെന്ന് ഗവര്‍ണര്‍ തീരുമാനിക്കണം; ഭരണഘടന പഠിച്ചാല്‍ ഗവര്‍ണര്‍ക്ക് എല്ലാം മനസിലാകുമെന്ന് ബിനോയ് വിശ്വം

'എൽഡിഎഫ് മികച്ച വിജയം നേടും, മഴ പോലെയുള്ള കാരണങ്ങൾ കൊണ്ടാണ് പോളിംഗ് ശതമാനം കുറഞ്ഞത്'; എം സ്വരാജ്