മോദിയോട് താരതമ്യപ്പെടുത്തി ഇളയരാജ അംബേദ്കറെ അപകീര്‍ത്തിപ്പെടുത്തി: മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് ഭീം ആര്‍മി

ഭരണഘടനാ ശില്‍പ്പി ഡോ. ബി.ആര്‍ അംബേദ്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉപമിച്ചതിലൂടെ അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് സംഗീതജ്ഞന്‍ ഇളയരാജ നടത്തിയിരിക്കുന്നതെന്ന് ഭീം ആര്‍മി കേരള. ഹിന്ദുത്വ രാഷ്ട്രത്തിന്റെ വക്താവാണ് നരേന്ദ്ര മോദിയെന്നും ഭീം ആര്‍മി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

നുണകള്‍, അപരവിദ്വേഷങ്ങള്‍, വ്യാജ ബിരുദം, ഭരണഘടനാ വിരുദ്ധമായ നയങ്ങള്‍, ”വിഡ്ഢിത്തങ്ങള്‍ കൊണ്ടുമൊക്കെ കുപ്രസിദ്ധമായ നരേന്ദ്ര മോദിയെ രാജ്യത്തിന്റെ ഭരണഘടനാ ശില്‍പ്പി ഡോ. ബി.ആര്‍ അംബേദ്കറുമായി ഉപമിച്ചതിലൂടെ അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് സംഗീത സംവിധായകന്‍ ഇളയരാജ നടത്തിയിരിക്കുന്നത്.

ഈ രാജ്യത്ത് സംഭവിക്കാന്‍ സാധ്യതയുള്ള ഏറ്റവും വലിയ അപകടമായി ബാബാ സഹേബ് ചൂണ്ടി കാണിച്ചിരിക്കുന്നത് ഹിന്ദുത്വ രാഷ്ട്ര നിര്‍മിതിയാണ്. അതേ ഹിന്ദുത്വ രാഷ്ട്രത്തിന്റെ വക്താവാണ് നരേന്ദ്ര മോദിയും ഇവര്‍ പ്രതിനിധാനം ചെയ്യുന്ന സംഘപരിവാറും.”

അംബേദ്കര്‍ മുന്നോട്ടുവച്ച ആധുനിക ജനാധിപത്യത്തെയും സാമൂഹികനീതിയെയും അപ്പാടെ അട്ടിമറിക്കുകയും രാജ്യത്തെ പട്ടിണിയിലേക്കും വംശഹത്യകളിലേക്കും നയിച്ചുകൊണ്ടിരിക്കുകയുമാണ് നരേന്ദ്ര മോദിയെന്നും കുറിപ്പില്‍ കുറ്റപ്പെടുത്തി. അത്തരമൊരാളെ ഡോ. ബി.ആര്‍ അംബേദ്കറുമായി ഉപമിച്ച ഇളയരാജയുടെ പ്രസ്താവന വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. രാജ്യംകണ്ട ഏറ്റവും വലിയ വിദ്യാസമ്പന്നനും ജനാധിപത്യവാദിയുമായ അംബേദ്കറോട് കാണിച്ച അനീതിയുമാണിത്. ഇതിനാല്‍ ഇളയരാജ പ്രസ്താവന പിന്‍വലിക്കണമെന്നും ഇന്ത്യയിലെ ജനങ്ങളോട് മാപ്പുപറയണമെന്നും ഭീം ആര്‍മി കേരള ആവശ്യപ്പെട്ടു.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ