ഐടി ജീവനക്കാര്‍ക്കായി മദ്യശാലകള്‍; മദ്യനയത്തിന് സിപിഎം അംഗീകാരം

ഐ.ടി മേഖലയിലെ ജീവനക്കാര്‍ക്കായി മദ്യശാലകള്‍ ആരംഭിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അംഗീകാരം. മദ്യനയത്തില്‍ പാര്‍ട്ടി നിര്‍ദ്ദേശിച്ച ഭേദഗതികള്‍ ഉള്‍പ്പെടെ എക്‌സൈസ് പരിശോധിക്കും. ശേഷം പുതിയ മദ്യനയം അടുത്ത മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് വന്നേക്കും.

ഐടി മേഖലയിലെ ജീവനക്കാര്‍ക്കായുള്ള മദ്യശാലകള്‍ക്ക് ജീവനക്കാരുടെ എണ്ണവും വാര്‍ഷിക വിറ്റ് വരവും പരിഗണിച്ചാകും ലൈസന്‍സ് നല്‍കുക.
തിരക്ക് നിയന്ത്രിക്കുന്നതിനായി 175 പുതിയ മദ്യശാലകള്‍ ആരംഭിക്കണം എന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഈ നിര്‍ദ്ദേശവും ഭേദഗതികളോടെ അംഗീകരിച്ചു.സ്ഥല സൗകര്യമുള്ള ഇടങ്ങളില്‍ ജനങ്ങളെ ബാധിക്കാത്ത തരത്തില്‍ മാത്രം പുതിയ ഷോപ്പുകള്‍ ആരംഭിക്കും.

ബാര്‍, ക്ലബ്ബ് ലൈസന്‍സ് ഫീസ് എന്നിങ്ങനെയുള്ള ഫീസുകളില്‍ ചെറിയ വര്‍ധനവ് ഉണ്ടാകും. കള്ളുചെത്തി എടുക്കുന്നത് മുതല്‍ ഷാപ്പുകളിലെ വില്‍പന ഘട്ടം വരെ നിരീക്ഷിക്കാന്‍ ‘ട്രാക്ക് ആന്‍ഡ് ട്രെയ്‌സ്’ സംവിധാനം നടപ്പിലാക്കും. തെങ്ങുകളുടെ എണ്ണം പെരുപ്പിച്ചു കാട്ടി വ്യാജക്കള്ള് വില്‍പ്പന നടത്തുന്നത് തടയാനാണ് ഈ തീരുമാനം.

കള്ളുഷാപ്പുകളുടെ ദൂര പരിധി വര്‍ധിപ്പിക്കാനും മദ്യനയത്തില്‍ നിര്‍ദ്ദേശമുണ്ടെന്നാണ് സൂചന. പഴവര്‍ഗങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉണ്ടാക്കുന്നതിനായി കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങളും പ്രഖ്യാപിക്കും.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ