ഐടി ജീവനക്കാര്‍ക്കായി മദ്യശാലകള്‍; മദ്യനയത്തിന് സിപിഎം അംഗീകാരം

ഐ.ടി മേഖലയിലെ ജീവനക്കാര്‍ക്കായി മദ്യശാലകള്‍ ആരംഭിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അംഗീകാരം. മദ്യനയത്തില്‍ പാര്‍ട്ടി നിര്‍ദ്ദേശിച്ച ഭേദഗതികള്‍ ഉള്‍പ്പെടെ എക്‌സൈസ് പരിശോധിക്കും. ശേഷം പുതിയ മദ്യനയം അടുത്ത മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് വന്നേക്കും.

ഐടി മേഖലയിലെ ജീവനക്കാര്‍ക്കായുള്ള മദ്യശാലകള്‍ക്ക് ജീവനക്കാരുടെ എണ്ണവും വാര്‍ഷിക വിറ്റ് വരവും പരിഗണിച്ചാകും ലൈസന്‍സ് നല്‍കുക.
തിരക്ക് നിയന്ത്രിക്കുന്നതിനായി 175 പുതിയ മദ്യശാലകള്‍ ആരംഭിക്കണം എന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഈ നിര്‍ദ്ദേശവും ഭേദഗതികളോടെ അംഗീകരിച്ചു.സ്ഥല സൗകര്യമുള്ള ഇടങ്ങളില്‍ ജനങ്ങളെ ബാധിക്കാത്ത തരത്തില്‍ മാത്രം പുതിയ ഷോപ്പുകള്‍ ആരംഭിക്കും.

ബാര്‍, ക്ലബ്ബ് ലൈസന്‍സ് ഫീസ് എന്നിങ്ങനെയുള്ള ഫീസുകളില്‍ ചെറിയ വര്‍ധനവ് ഉണ്ടാകും. കള്ളുചെത്തി എടുക്കുന്നത് മുതല്‍ ഷാപ്പുകളിലെ വില്‍പന ഘട്ടം വരെ നിരീക്ഷിക്കാന്‍ ‘ട്രാക്ക് ആന്‍ഡ് ട്രെയ്‌സ്’ സംവിധാനം നടപ്പിലാക്കും. തെങ്ങുകളുടെ എണ്ണം പെരുപ്പിച്ചു കാട്ടി വ്യാജക്കള്ള് വില്‍പ്പന നടത്തുന്നത് തടയാനാണ് ഈ തീരുമാനം.

കള്ളുഷാപ്പുകളുടെ ദൂര പരിധി വര്‍ധിപ്പിക്കാനും മദ്യനയത്തില്‍ നിര്‍ദ്ദേശമുണ്ടെന്നാണ് സൂചന. പഴവര്‍ഗങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉണ്ടാക്കുന്നതിനായി കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങളും പ്രഖ്യാപിക്കും.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ