'അയല്‍ക്കാരുടെ അടുത്തേക്ക് പോകുന്നതിന് എന്തെങ്കിലും തടസമുണ്ടോ?'; സോളാര്‍ കേസിലെ പരാതിക്കാരിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് സജി ചെറിയാന്‍

സോളാര്‍ കേസിലെ പരാതിക്കാരി തന്റെ അയല്‍ക്കാരിയെന്ന് മന്ത്രി സജി ചെറിയാന്‍. കേസിലെ പരാതിക്കാരിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പരാതിക്കാരിയും അഭിഭാഷകനും തന്റെ അയല്‍ക്കാരാണെന്നും പരാതിക്കാരി പറഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.

സോളാര്‍ കേസിലെ പരാതിക്കാരി പറഞ്ഞ കാര്യങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ പുറത്ത് പറഞ്ഞ് ആരുടെയും വിഴുപ്പലക്കാനും വ്യക്തിഹത്യ നടത്താനും ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രി സജി ചെറിയാനും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനും സോളാര്‍ കേസുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ച നടത്തിയതായി പരാതിക്കാരിയുടെ അഭിഭാഷകനായ ഫെനി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

എന്റെ അയല്‍ക്കാരി, എന്റെ നാട്ടുകാരനായ വക്കീല്‍ ഇവരൊക്കെ എന്റെ അടുത്തേയ്ക്ക് വരുന്നതിനും എനിക്ക് അങ്ങോട്ട് പോകുന്നതിനും എന്തെങ്കിലും തടസമുണ്ടോ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. സോളാര്‍ കേസിനെപ്പറ്റി സംസാരിച്ചിട്ടുണ്ടാകുമല്ലോ. സംസാരിച്ച കാര്യങ്ങള്‍ ആര്‍ക്കെങ്കിലും എതിരായി ഉപേയാഗിച്ചിട്ടുണ്ടോ എന്നതാണ് ചോദ്യം. പലരും പലരെപ്പറ്റിയും പറഞ്ഞിട്ടുണ്ടെന്നും അങ്ങനെ പറയിപ്പിക്കാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ നിങ്ങളെ അയച്ചവരോട് പറയുക, ഇത് തോണ്ടിയാല്‍ പലര്‍ക്കും നാശം ഉണ്ടാകുമെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.

എന്നാല്‍ കൊല്ലം ഗസ്റ്റ് ഹൗസില്‍ പോയിട്ടില്ലെന്നും ഫെനി ബാലകൃഷ്ണനുമായി ഒരു ബന്ധവുമില്ലെന്നുമാണ് വിഷയത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ പ്രതികരിച്ചത്. സോളാര്‍ കേസിലെ പരാതിക്കാരിയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണന് പിന്നില്‍ ആരോ ഉണ്ടെന്നും ഇപി കൂട്ടിച്ചേര്‍ത്തു. സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് കൂട്ടിച്ചേര്‍ത്തതിന് പിന്നില്‍ നടന്ന ഗൂഢാലോചനയില്‍ സിപിഐഎമ്മിന് പങ്കില്ലെന്നും പുറത്ത് വന്നിരിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ജയരാജന്‍ പറഞ്ഞു.

സജി ചെറിയാന്‍ മാവേലിക്കര കോടതിയില്‍ വന്നപ്പോള്‍ പരാതിക്കാരിയെ കാണണമെന്ന് ആവശ്യപ്പെട്ടുവെന്നും തന്റെ വീട്ടില്‍ വെച്ച് പരാതിക്കാരിയെ കണ്ടുവെന്നും ഫെനി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനും സജി ചെറിയാനും കേസില്‍ ഇടപെട്ടിരുന്നു. ജയരാജനെ കൊല്ലത്തെ ഗസ്റ്റ് ഹൗസില്‍ വച്ചു കണ്ടെന്നും സോളാര്‍ വിഷയം സജീവമാക്കി നിര്‍ത്തണമെന്നും അതിനുവേണ്ട സഹായങ്ങള്‍ ചെയ്തു തരാമെന്ന് പറഞ്ഞതായുമാണ് ഫെനി ബാലകൃഷ്ണന്‍ ആരോപിച്ചത്.

Latest Stories

ബെംഗളൂരുവില്‍ ദുരന്തമായി ആര്‍സിബിയുടെ വിജയാഘോഷം; തിക്കിലും തിരക്കിലുംപെട്ട് ഒമ്പത് മരണം

'പൂട്ടണം ഹിന്ദുത്വയുടെ കംഗാരു കോടതികള്‍', ക്രൈസ്തവര്‍ക്കെതിരെ നടന്ന ആക്രമണങ്ങള്‍ എണ്ണിപ്പറഞ്ഞ് ദീപിക; ഭൂരിപക്ഷ വര്‍ഗീയത നയമല്ലെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ നിശബ്ദത വെടിയണമെന്ന് മുഖപ്രസംഗം

ഇന്ത്യയില്‍ 'മുസ്ലീങ്ങള്‍ ദുഷിച്ചവരായി ചിത്രീകരിക്കപ്പെട്ടു', ബിലാവല്‍ ഭൂട്ടോയുടെ നുണപ്രചാരണത്തെ പൊളിച്ചടുക്കി മാധ്യമപ്രവര്‍ത്തകന്‍; ലോകവേദിയില്‍ നാണംകെട്ട് മുന്‍ പാക് മന്ത്രി

ഓപ്പറേഷൻ സിന്ദൂറിലെ നാശനഷ്ടങ്ങൾ സമ്മതിച്ച് പാക് സൈന്യം; ഇന്ത്യ കൂടുതൽ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് റിപ്പോർട്ട്

'ദേശീയപാത നിർമാണം ഡിസംബറിൽ പൂർത്തിയാക്കും'; മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പ് നൽകി നിതിൻ ഗഡ്‌കരി

എന്നെ പോലെ കുടിച്ച് ലിവര്‍ സിറോസിസ് വരുത്തിവയ്ക്കൂ എന്ന് പറയാന്‍ പറ്റില്ലലോ, അന്ന് അച്ഛന്‍ ചേര്‍ത്തു പിടിച്ചയാള്‍ ഇപ്പോള്‍ വിമര്‍ശിക്കുന്നു: ചന്തു സലിം കുമാര്‍

IPL 2025: കിരീടം നേടിയപ്പോ അവര്‍ക്ക് കോഹ്‌ലിയെ മതി, അവനെ വേണ്ട, എന്നാലും ആ താരത്തെ ഇങ്ങനെ താഴ്ത്തികെട്ടരുത്, ആര്‍സിബിയെ നിര്‍ത്തിപ്പൊരിച്ച് മുന്‍താരം

‘പ്രവേശനോത്സവത്തില്‍ പോക്സോ കേസ് പ്രതിയെ പങ്കെടുപ്പിച്ചത് ശരിയായില്ല, നടപടി എടുക്കും’; മന്ത്രി വി ശിവന്‍കുട്ടി

മുഖ്യമന്ത്രി മലപ്പുറം ജില്ലയെ അപമാനിച്ചു; പരാമര്‍ശം ആര്‍എസ്എസ് അജണ്ട; പിണറായുടെ യാത്ര സംഘപരിവാര്‍ തോണിയില്‍; ആഞ്ഞടിച്ച് വിഡി സതീശന്‍

മുടി മോശമായാല്‍ കാലില്‍ വെടി വയ്ക്കുമെന്ന് അഭിഷേക് പറഞ്ഞു, ശരിക്കും വെടിവച്ചു, പത്ത് ദിവസത്തോളം നടക്കാനായില്ല..; വെളിപ്പെടുത്തി ഹെയര്‍ സ്റ്റൈലിസ്റ്റ്