കണ്ടെത്തിയത് അര്‍ജുന്റെ ലോറിയുടെ ഭാഗങ്ങളോ? ലഭിച്ചിരിക്കുന്നത് നിര്‍ണായക സൂചന

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ ലോറിയില്‍ കെട്ടിയിരുന്ന കയറിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയതായി സൂചന. മണ്ണ് മാറ്റിയുള്ള പരിശോധനയില്‍ ലോറിയിലെ തടി കെട്ടിയിരുന്ന കയറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

തട്ടുകടയ്ക്ക് താഴ്ഭാഗത്തുള്ള മണ്ണ് നീക്കിയാണ് നിലവില്‍ പരിശോധന നടത്തുന്നത്. കയര്‍ കണ്ടെത്തിയ സ്ഥലത്ത് ലോറിയുടെ നീളത്തിലാണ് മണ്ണ് നീക്കി പരിശോധന തുടരുന്നത്. അര്‍ജുന്റെ ലോറിയില്‍ 300ലേറെ തടികളുണ്ടായിരുന്നെന്നും അത് കയര്‍ ഉപയോഗിച്ചാണ് കെട്ടിയിരുന്നതെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം പ്രദേശത്ത് ശക്തമായ മഴ നിലനില്‍ക്കുന്നത് രക്ഷാദൗത്യത്തിന് വെല്ലുവിളിയാകുന്നുണ്ട്. കയര്‍ കണ്ടെത്തിയതിന് സമീപത്തായി ലോഹത്തിന്റെ സാന്നിധ്യവും കണ്ടെത്തിയെന്നാണ് വിവരം. രക്ഷാദൗത്യത്തിനായി ബൂം യന്ത്രം ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ സ്ഥലത്തെത്തിച്ചിട്ടുണ്ട്. അതേസമയം ഇന്ന് രാത്രി വൈകിയും തിരച്ചില്‍ തുടര്‍ന്നേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

Latest Stories

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ