ബസ് ചാര്‍ജ് വര്‍ദ്ധന, സമരം ഉണ്ടാകില്ലെന്ന് ആന്റണി രാജു

സംസ്ഥാനത്തെ ബസ് ചാര്‍ജ് വര്‍ദ്ധന സംബന്ധിച്ച് സ്വകാര്യ ബസ് സംഘടനാ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തിയെന്ന് ഗതാതഗത മന്ത്രി ആന്റണി രാജു. സമരം ഇല്ലെന്നാണ് സംഘടനകള്‍ അറിയിച്ചത്. ബസ് ചാര്‍ജ് കൂട്ടുന്ന തീരുമാനം എടുക്കുന്നത് വിശദമായ പഠനത്തിനും ചര്‍ച്ചയ്ക്കും ശേഷമായിരിക്കും എന്ന് മന്ത്രി അറിയിച്ചു.

ചൊവ്വാഴ്ച സമരം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടിക്കാഴ്ചയ്ക്ക് ശേഷം അവര്‍ സംതൃപ്തരാണെന്നാണ് അറിയിച്ചിരിക്കുന്നത്. നിലവിലുള്ള പ്രതിഷേധം സ്വാഭാവിക പ്രതികരണം മാത്രമാണ്. ബസ് ചാര്‍ജ് വര്‍ദ്ധന ഉടനെ ചെയ്യാന്‍ കഴിയുന്നതല്ല. വ്യക്തമായ പഠനം നടത്തും.

അതേസമയം കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള വിതരണം ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. ജീവനക്കാര്‍ക്കുള്ള ശമ്പളം വിതരണം ചെയ്യുന്നതില്‍ 30 കോടിയുടെ കുറവുണ്ടായിരുന്നു. ഈ തുക പാസാക്കാനുള്ള നടപടികള്‍ സ്വീകരിച്ചട്ടുണ്ട്. വകുപ്പിന്റെ ഉത്തരവ് ഇറങ്ങുന്നതോടെ വിതരണം തുടങ്ങും. കെഎസ്ആര്‍ടിസിയില്‍ വരുമാനം വര്‍ദ്ധിക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്നും, വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് കൂട്ടണമെന്നും, നികുതി ഒഴിവാക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ ഉറപ്പ് പാലിക്കാത്തതിനാല്‍ സമരം തുടങ്ങുമെന്ന് സംഘടനകള്‍ അറിയിച്ചിരുന്നു. മിനിമം ചാര്‍ജ് 12 രൂപ ആക്കണമെന്ന ആവശ്യവും മുന്നോട്ട് വച്ചിരുന്നു. ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്നായിരുന്നു അറിയിച്ചത്.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്