'അമൃതം നിന്‍ സ്മൃതി', ഓര്‍മ്മകളുടെ മടക്കയാത്ര; അന്തരിച്ച നിയമപരിഷ്‌കരണ കമ്മീഷന്‍ മുന്‍ അംഗം ലിസമ്മ അഗസ്റ്റിന്റെ ഓര്‍മ്മക്കുറിപ്പുകളുടെ പ്രകാശനം ഇന്ന്

അന്തരിച്ച നിയമപരിഷ്‌കരണ കമ്മീഷന്‍ മുന്‍ അംഗവും മുന്‍ എംപി സെബാസ്റ്റ്യന്‍ പോളിന്റെ ഭാര്യയുമായ ലിസമ്മ അഗസ്റ്റിന്റെ ഓര്‍മ്മക്കുറിപ്പുകളുടെ പ്രകാശനം ഇന്ന്. ‘അമൃതം നിന്‍ സ്മൃതി’, ഓര്‍മ്മകളുടെ മടക്കയാത്ര എന്ന പുസ്തകം പ്രൊഫസര്‍ എംകെ സാനുവും ഹൈബി ഈഡന്‍ എംപിയും ചേര്‍ന്നാണ് പ്രകാശനം ചെയ്യുന്നത്. ലിസമ്മ അഗസ്റ്റ്യന്റെ ഓര്‍മ്മക്കുറിപ്പുകള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ പ്രകാശനം ഒക്ടോബര്‍ 15 ചൊവ്വാഴ്ച , ഇന്ന് 4.30ന് ഇഎസ്എസ്എസ് ഹാളില്‍ വെച്ചാണ് നടക്കുന്നത്.

ഫോറം വിക്റ്റിം അടക്കം ക്രിമിനോളജിയുമായി ബന്ധപ്പെട്ട് നിരവധി പുസ്തകങ്ങള്‍ ലിസമ്മ രചിച്ചിരുന്നു. തന്റെ മരണത്തിന് മുമ്പ് വരെ ലിസമ്മ ഡയറി താളുകളില്‍ കുറിച്ചുവെച്ചിരുന്ന കുറിപ്പുകള്‍ ചേര്‍ത്താണ് ‘അമൃതം നിന്‍ സ്മൃതി, ഓര്‍മ്മകളിലേക്ക് ഒരു മടക്കയാത്ര’ എന്ന പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ബാല്യകാലം മുതല്‍ ജുഡീഷ്യല്‍ സര്‍വ്വീസിലിരുന്ന പ്രവര്‍ത്തന കാലയളവിലെയടക്കം ഓര്‍മ്മകളും പുസ്തകത്തിലുണ്ട്. ഭര്‍ത്താവ് സെബാസ്റ്റ്യന്‍ പോളും മക്കളായ ഡോണ്‍ സെബാസ്റ്റ്യനും, ഷോണ്‍ സെബാസ്റ്റ്യനും എഴുതിയ അനുസ്മരണ കുറിപ്പും പുസ്തകത്തിന്റെ ഭാഗമാണ്.

സംസ്ഥാന നിയമ പരിഷ്‌കരണ കമ്മീഷന്‍ അംഗവും റിട്ട ജില്ലാ സെഷന്‍സ് ജഡ്ജിയുമായിരുന്ന ലിസമ്മ അഗസ്റ്റിന്‍ വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് 2024 മേയ് 30ന് ആണ് അന്തരിച്ചത്. 74 വയസായിരുന്നു. കാസര്‍ഗോഡ് ഭീമനടിയില്‍ പരേതനായ അഗസ്റ്റിന്‍ പാലമറ്റത്തിന്റെയും പരേതയായ അനസ്താസിയയുടെയും മകളായ ലിസമ്മ അഗസ്റ്റിയന്‍ 1985ല്‍ കാസര്‍ഗോട് മുന്‍സിഫായി ജുഡീഷ്യല്‍ സര്‍വീസില്‍ പ്രവേശിച്ചു. സബ് ജഡ്ജി, ജില്ലാ ജഡ്ജി, മോട്ടോര്‍ ആക്‌സിഡന്റ് ക്‌ളെയിംസ് ട്രിബൂണല്‍, നിയമവകുപ്പില്‍ ജോയിന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കാര്‍ഷികാദായ നികുതി വില്‍പന നികുതി അപ്പലേറ്റ് ട്രിബ്യൂണലില്‍ ചെയര്‍പേഴ്‌സണും ചെന്നൈയിലെ കമ്പനി ലോ ബോര്‍ഡില്‍ ജുഡീഷ്യല്‍ അംഗവും ആയിരുന്നു. പോള്‍സ് ലോ അക്കാദമിയുടെ ഡയറക്ടറും ഹൈക്കോടതി ആര്‍ബിട്രേറ്ററുമായിരുന്നു.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍