ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ക്ക് ദേശസാത്കൃത റൂട്ടുകളില്‍ ഓടാം; യാത്രക്കാരെ കയറ്റാം ഇറക്കാം; കെഎസ്ആര്‍ടിസിയെ തള്ളി കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍; റോബിന് ആശ്വാസം

അഖിലേന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് വിഷയത്തില്‍ കെഎസ്ആര്‍ടിസിയുടെ വാദങ്ങള്‍ക്ക് തിരിച്ചടിയായി ഹൈക്കോടതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്ങ്മൂലം. അഖിലേന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റിലെ പുതിയ ചട്ടപ്രകാരം ദേശസാത്കൃത റൂട്ടുകളില്‍ യാത്രക്കാരെ കയറ്റാനും ഇറക്കാനും ടൂറിസ്റ്റ് ബസുകള്‍ക്ക് കഴിയും. ഇത്തരം നടപടി മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്നുള്ള കെഎസ്ആര്‍ടിസിയുടെ വാദം കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചു.

ടൂറിസ്റ്റ് പെര്‍മിറ്റുള്ള വാഹനങ്ങള്‍ക്ക് ദേശസാത്കൃത റൂട്ടുകളിലടക്കം സര്‍വീസ് നടത്താവുന്നതാണ്. വിനോദ സഞ്ചാരികളെ ഒറ്റയ്ക്കും കൂട്ടമായും കൊണ്ടു പോകാന്‍ ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ക്ക് സാധിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

അഖിലേന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് ബസുകള്‍ കോണ്‍ട്രാക്ട് കാര്യോജായി മാത്രം സര്‍വീസ് നടത്താനാണ് 2023 ചട്ടപ്രകാരം അനുമതിയുള്ളത്. മോട്ടോര്‍ വാഹന നിയമരപകാരം വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാന്‍ ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് ഓള്‍ ഇന്ത്യ പെര്‍മിറ്റ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ടെന്നും ഇതിനെ തുടര്‍ന്നാണ് ഓള്‍ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിള്‍സ് (പെര്‍മിറ്റ്) റൂള്‍സ് രൂപികരിച്ചതെന്നും കെഎസ്ആര്‍ടിസി നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സുശീല്‍ കുമാറ ജീവ സമര്‍പ്പിച്ച് എതിര്‍ സത്യവാങ്ങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

ഓള്‍ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിള്‍സ് (പെര്‍മിറ്റ്) മോട്ടോര്‍ വാഹന നിയമത്തിലെ രണ്ടു വകുപ്പുകള്‍ക്ക് വിരുദ്ധമാണെന്ന കെഎസ്ആര്‍ടിസിയുടെ വാദം നിലനില്‍ക്കില്ല. ഹര്‍ജിലെ ഒരു വാദവും നിലനില്‍ക്കുന്നതല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച എതിര്‍സത്യവാങ്ങ്മൂലത്തില്‍ പറയുന്നു. പത്തനംതിട്ട-കോയമ്പത്തൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന റോബിന്‍ ബസ് അടക്കം നല്‍കിയ ഹര്‍ജിയില്‍ കൂടിയാണ് കേന്ദ്രം നിലപാട് അറിയിച്ചത്. ഇതോടെ റോബിന്‍ ഉടമ ഗിരീഷ് പറഞ്ഞ വാദങ്ങള്‍ ശരിയാണെന്നാണ് കേന്ദ്രവും ഹൈക്കോടതിയില്‍ നിലപാട് എടുന്നത്.

കേന്ദ്രം നിലപാട് വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ ജസ്റ്റിസ് ദിനേഷ് കുമാര്‍ സിങ്ങിന്റെ ബെഞ്ച് ജനുവരി പത്തിന് വീണ്ടും കേസ് പരിഗണിക്കും. കെഎസ്ആര്‍ടിസിയെപ്പോലുള്ള സ്റ്റേജ് കാര്യേജ് ഓപ്പറേറ്റര്‍മാരെ ദോഷകരമായി ബാധിക്കുമെന്നതിനാല്‍ ഓള്‍ ഇന്ത്യ ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് സ്റ്റേജ് ക്യാരേജുകളായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കരുതെന്ന് ഉത്തരവിട്ടിരുന്ന ഇടക്കാല ഉത്തരവ് ദിനേശ് കുമാര്‍ സിങ് നേരത്തെ പാസാക്കിയിരുന്നു.

കേസിന്റെ ശീര്‍ഷകം: ശരത് ജി. നായര്‍/ കേരള സംസ്ഥാനവും ബന്ധപ്പെട്ട കാര്യങ്ങളും

കേസ് നമ്പറുകള്‍: WP(C) 19537/ 2023, WP(C) 32419/ 2023, WP(C) 37551/ 2023, WP(C) 37980/ 2023, WP(C) 38261/ 2020/3820/38410) , WP(C) 39289/ 2023, WP(C) 42719/ 2023

Latest Stories

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു